HOME
DETAILS

'ആര്‍എസ്എസ് രാജ്യ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു': മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

  
April 15 2025 | 11:04 AM

The opposition hits back at Prime Minister Modis controversial puncture repair comment about Muslims

ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ ശരിയാംവിധം ഉപയോഗിച്ചിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ക്ക് പഞ്ചര്‍ ഒട്ടിച്ച് ജീവിക്കേണ്ടി വരില്ലായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. അധിക്ഷേപകരമായ പരാമര്‍ശമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.

ഹരിയാനയിലെ ഹിസാറില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. മുന്‍ സര്‍ക്കാരുകള്‍ വഖ്ഫ് സ്വത്തുകള്‍ ദുരുപയോഗം ചെയ്‌തെന്ന് പറഞ്ഞ മോദി വഖ്ഫ് സ്വത്തുകള്‍ ശരിയായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ഉപജീവനത്തിനായി പഞ്ചര്‍ ഒട്ടിക്കേണ്ടി വരില്ലായിരുന്നു എന്നും പറഞ്ഞു. ഏതാനും ഭൂമാഫിയകള്‍ക്കാണ് വഖ്ഫ് സ്വത്തുക്കളുടെ പ്രയോജനം ലഭിച്ചതെന്നും ഇവര്‍ ദളിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വിധവകളുടെയും ഭൂമി കൊള്ളയടിച്ചു എന്നും മോദി ആരോപിച്ചു.

വഹിച്ചുകൊണ്ടിരിക്കുന്ന പദവിക്ക് ചേരുന്ന ഭാഷയല്ല പ്രധാനമന്ത്രി ഉപയോഗിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയാണെന്നും അധിക്ഷേപങ്ങള്‍ക്ക് മുമ്പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത പറഞ്ഞു. ഭരണഘടന ശില്പി അംബേദ്കറിന്റെ ജന്മദിനവുമായി നടന്ന പരിപാടിയില്‍ നിന്ന് വിട്ടുനിന്ന പ്രധാനമന്ത്രിയുടെ നടപടിയെയും സുപ്രിയ ചോദ്യം ചെയ്തു.

എ.ഐ.എം.ഐ.എം നേതാവും ലോക്‌സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസിയും മോദിയെ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍എസ്എസ് താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു എന്നാണ് ഉവൈസി പരിഹസിച്ചത്. സമൂഹമാധ്യമങ്ങളിലെ ഭാഷ ുപയോഗിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  2 days ago
No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  2 days ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  2 days ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  2 days ago
No Image

'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  2 days ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  2 days ago
No Image

കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ പൊലിസ് പിടിയിലായി

Kerala
  •  2 days ago
No Image

ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31

oman
  •  2 days ago
No Image

നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല

Trending
  •  2 days ago
No Image

ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago