HOME
DETAILS

ദുബൈയില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ അപ്പോളോ ഗോ; പരീക്ഷണയോട്ടം ഉടന്‍

  
April 20, 2025 | 8:23 AM

Apollo Go to introduce driverless taxis in Dubai test drive soon

ദുബൈ: ബൈഡുവിന്റെ അപ്പോളോ സര്‍വീസ് ദുബൈയില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ ആരംഭിക്കും. അടുത്ത വര്‍ഷത്തോടെ സംരഭത്തിന് തുടക്കം കുറിക്കാന്‍ ആകുമെന്നാണ് കരുതുന്നത്.

എമിറേറ്റിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വലിയ തോതില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ പുറത്തിറക്കുന്നതിനായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന RT6ന്റെ ഏറ്റവും പുതിയ എഡിഷനായിരിക്കും അപ്പോളോ ഗോ ദുബൈയില്‍ വിന്യസിക്കുക. ഓട്ടോമേഷന്റെയും സുരക്ഷയുടെയും നിലവാരം ഉറപ്പാക്കാന്‍ ഈ വാഹനങ്ങളില്‍ 40 സെന്‍സറുകളും ഡിറ്റക്ടറുകളും ഘടിപ്പിക്കും.

'ഈ മോഡല്‍ ഇതിനകം ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്, ചൈനയിലെ ഉപയോക്താക്കളില്‍ നിന്ന് വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്,' ആര്‍ടിഎ പറഞ്ഞു. വരും മാസങ്ങളില്‍ 50 വാഹനങ്ങളുമായി ഡാറ്റാ ശേഖരണവും പരീക്ഷണ ഘട്ടവും ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംരംഭം 1,000 ടാക്‌സികളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ചൈനയ്ക്കും ഹോങ്കോങ്ങിനും പുറത്ത് അപ്പോളോ ഗോയുടെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി സംരംഭമാണ് ദുബൈയിലേത്.    

ഇതുവരെ, കമ്പനി 150 ദശലക്ഷം കിലോമീറ്ററിലധികം സുരക്ഷിത ഡ്രൈവിംഗ് നടത്തിയിട്ടുണ്ട്. 10 ദശലക്ഷത്തിലധികം ഡ്രൈവറില്ലാ ടാക്‌സി യാത്രകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ ടാക്‌സി ഓപ്പറേറ്ററാണ് അപ്പോളോ ഗോ.

മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഡ്രൈവറില്ലാ ടാക്‌സി സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമായെന്ന് ആര്‍ടിഎയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. 2030 ആകുമ്പോഴേക്കും ദുബൈയിലെ എല്ലാ യാത്രകളുടെയും 25 ശതമാനം ഡ്രൈവറില്ലാ ടാക്‌സി യാത്രകളാക്കി മാറ്റുക എന്നതാണ് ദുബൈ ലക്ഷ്യമിടുന്നത്. 2016 മുതല്‍ ആര്‍ടിഎ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ നടത്തിവരുന്നു.

Baidu's Apollo Go will begin testing 100 autonomous RT6 robotaxis in Dubai in 2025, aiming for full operations by 2026 and expanding to 1,000 vehicles by 2028, supporting Dubai's autonomous transport goals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍-ഇറാഖ് ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം; വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

oman
  •  2 days ago
No Image

മൈതാനത്ത് പരീക്ഷാ ഹാൾ വികൃതിയോ? ആകാശ് സിങ്ങിന്റെ 'പോക്കറ്റ് നോട്ട്' ആഘോഷത്തെ വലിച്ച് കീറി റായിഡുവും,സ്റ്റെയ്‌നും

Cricket
  •  2 days ago
No Image

ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

ഒപെകിൽ നിന്നുള്ള പിന്മാറ്റം ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി; തന്ത്രപരമായ തീരുമാനമെന്ന് യുഎഇ

uae
  •  2 days ago
No Image

അതിവേഗ ഇന്റര്‍നെറ്റും സ്മാര്‍ട്ട് സംവിധാനങ്ങളും; ടെലികോം രംഗത്ത് വന്‍ മുന്നേറ്റവുമായി ഒമാന്‍

oman
  •  2 days ago
No Image

ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജം; സുരക്ഷയ്ക്കായി ആരുടെയും സഹായത്തിന് കാത്തുനിൽക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി

uae
  •  2 days ago
No Image

വേലി തന്നെ വിളവു തിന്നുമ്പോൾ! നീറ്റ് ചോദ്യപ്പേപ്പർ തയ്യാറാക്കിയ ബയോളജി അധ്യാപികയെ സിബിഐ പൊക്കി; അന്വേഷണം കേരളത്തിലേക്കും

crime
  •  2 days ago
No Image

നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക്; മന്ത്രിമാരെ വൈകാതെ അറിയാം 

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിക്ക് ആഭ്യന്തരം: രാജ്‌മോഹന്  പൊതുവിദ്യാഭ്യാസം ,സി ടി ആര്‍ നിര്‍മല്‍കുമാറിന് വൈദ്യുതി: തമിഴ്‌നാട്ടില്‍ വകുപ്പുകള്‍ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

ഒരു ഇന്നിംഗ്സിൽ രണ്ട് തവണ 4 സിക്സറുകൾ വഴങ്ങി! സിഎസ്‌കെ താരത്തിന് ദുസ്വപ്‌നമായി ഏകന

Cricket
  •  2 days ago