
17 വര്‍ഷത്തിന് ശേഷം വാദംകേള്‍ക്കല്‍ പൂര്‍ത്തിയായി, മലേഗാവ് കേസില്‍ വിധി മെയ് 8ന്; രാജ്യത്തെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിലേക്ക് വെളിച്ചംവീശിയ കേസ് അറിയാം | 2008 Malegaon blast case

മുംബൈ: തീവ്ര ഹിന്ദുത്വസംഘടനകള്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് ഭീകരാക്രമണക്കേസിന്റെ അന്തിമവിചാരണ പൂര്‍ത്തിയായി. 17 വര്‍ഷം നീണ്ട കേസ് നടപടികള്‍ പൂര്‍ത്തിയായതോടെ കേസ് മെയ് എട്ടിന് വിധി പറയാനായി മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോതി മാറ്റിവച്ചു. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 323 പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് വിസ്തരിച്ചത്. അതില്‍ 34 പേര്‍ കൂറുമാറി. ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, ബി.ജെ.പി നേതാവും ഭോപ്പാല്‍ മുന്‍ എം.പിയുമായ പ്രജ്ഞാ സിങ് താക്കൂര്‍, മേജര്‍ രമേശ് ഉപാധ്യായ (റിട്ട.), സമിര്‍ കുല്‍ക്കര്‍ണി, അജയ് ഏകനാഥ് റാഹിര്‍ക്കര്‍, രാകേഷ് ദത്താത്രയ ധവാദേ റാവു, ജഗദീഷ് ചിന്താമന്‍ മാത്രെ, സുധാകര്‍ ഉദയ്ഭന്‍ ദ്വിവേദി, ദയാനന്ദ് പാണ്ഡ്യെ, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികല്ലൊം ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്.

ഐ.പി.സിയിലെ വിവിധവകുപ്പുകളും സ്‌ഫോടകവസ്തു നിയമം, ആയുധനിയമം, എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയും ആണ് ഇവര്‍ക്കെതിരേ ചുമത്തിയത്. യു.എ.പി.എയിലെ 16 (ഭീകരപ്രവര്‍ത്തനം ചെയ്യല്‍), 18 (ഭീകരപ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തല്‍), ഐ.പി.സിയിലെ 120 ബി (ഗൂഢാലോചന), 302 കൊലപാതകം, 307 (കൊലപാതക ശ്രമം), 324 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍), 153എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തല്‍) എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തി.
റമദാനിലെ അവസാന രാവിലെ സ്‌ഫോടനം
മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റമദാനിലെ അവസാന രാത്രി ആളുകള്‍ പെരുന്നാള്‍ തിരക്കില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.

ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അന്വേഷിച്ച കേസ് ശേഷം 2011 ല്‍ എന്‍.ഐ.എയ്ക്ക് കൈമാറി.
കേസ് ഏറ്റെടുത്ത ശേഷം 2016 ല്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പ്രജ്ഞാ സിങ്ങിനും മറ്റ് പ്രതികളായ ശ്യാം സാഹു, പ്രവീണ്‍ തകാല്‍ക്കി, ശിവ്‌നാരായണ്‍ കല്‍സംഗ്ര എന്നിവര്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അവരെ കേസില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ പ്രജ്ഞാ സിങ്ങിനെ കുറ്റവിമുക്തയാക്കിയ നടപടി അംഗീകരിക്കാതെ അവര്‍ വിചാരണനേരിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ലക്ഷ്യം സാമുദായിക കലാപം സൃഷ്ടിക്കല്‍
പ്രതികള്‍ കുറ്റകൃത്യം ആസൂത്രണംചെയ്തത് സാമുദായിക കലാപം സൃഷ്ടിക്കുകയും അതുവഴി രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് നേരത്തെ വിചാരണയ്ക്കിടെ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റമദാന്‍ കാലത്താണ് സ്‌ഫോടനം നടന്നത്. കൂടാതെ അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. അതിനാല്‍ ജനങ്ങളെ ഭീതിപ്പെടുത്തുകയെന്നതും അക്രമികളുടെ ലക്ഷ്യമായിരുന്നുവെന്നാണ് എന്‍.ഐ.എ സ്‌പെഷല്‍ പ്രോസികൂട്ടര്‍ അവിനാശ് റസലും അനുശ്രി റസലും കോടതിയില്‍ വ്യക്തമാക്കിയത്. പ്രധാനപ്രതികളിലൊരാളായ കേണല്‍ പുരോഹിത് കശ്മീരില്‍നിന്ന് ആക്രമണത്തിനായി ആര്‍.ഡി.എക്‌സ് എത്തിച്ച് നാസികിലെ അദ്ദേഹത്തിന്റെ വീട്ടില്‍ സൂക്ഷിച്ചു. സുധാകര്‍ ചതുര്‍വേദിയാണ് ബോംബ് നിര്‍മിച്ചത്. മലേഗാവില്‍ ഇത് സ്ഥാപിക്കാനായി പ്രജ്ഞാസിങ് തന്റ െൈബക്ക് നല്‍കിയെന്നാണ് എന്‍.ഐ.എ വാദം.

ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിലേക്ക് വെളിച്ചംവീശിയ സംഭവം
ആക്രമണം നടന്നതിന്റെ ആദ്യദിവസങ്ങളില്‍ തന്നെ നിരോധിത സംഘടനകളായ സിമിയും 'ഹുജി'യും ആണ് ആക്രമണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഏതാനും മുസ്ലിം യുവാക്കളെ അറസ്റ്റ്‌ചെയ്തു. ആക്രമണ സ്ഥലത്തുണ്ടായിരുന്ന സ്‌കൂട്ടറിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ്, രാജ്യത്തെ ഹിന്ദുത്വ ഭീകരാക്രമണ ശൃംഖലയിലേക്ക് കേസ് എത്തിയത്. സംഘ്പരിവാര്‍ പ്രതിസ്ഥാനത്തുള്ള കേസായ നന്ദേഡിലെ സ്‌ഫോടനത്തിന് ഉപയോഗിച്ചതും സ്‌കൂട്ടര്‍ ആയിരുന്നു. ഇക്കാരണത്താലാണ് മലേഗാവില്‍ കണ്ടെത്തിയ സ്‌കൂട്ടറിലേക്കുള്ള അന്വേഷണം ഹിന്ദുത്വതീവ്രവാദികളിലേക്കും പിന്നീട് പ്രജ്ഞാ സിങ്ങിലേക്കും എത്തിയത്. ഹേമന്ത് കര്‍കരെ എ.ടി.എസ് മേധാവിയായിരിക്കെ നടത്തിയ അന്വേഷണമാണ് കേസിലെ വസ്തുത പുറത്തുവരാന്‍ സഹായകരമായത്.

ഒന്ന് രണ്ടുവര്‍ഷത്തെ കാലയളവിനുള്ളില്‍ ഉണ്ടായ ഹൈദരാബാദിലെ മക്കാ മസ്ജിദ്, മൊദാസ, അജ്മീര്‍ ദര്‍ഗ, പാകിസ്താനിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന സംഝോത എക്‌സ്പ്രസ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഈ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടെന്നുള്ള ഞെട്ടിക്കുന്ന കണ്ടെത്തലും എ.ടി.എസ് നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെയുണ്ടായ മുംബൈ ഭീകരാക്രമണത്തിനിടെ ഹേമന്ത് കര്‍കരെ കൊല്ലപ്പെട്ടത് അന്വേഷണത്തെയും ബാധിച്ചു. മലേഗാവ് കേസന്വേഷണത്തിനിടെ എ.ടി.എസിന്റെ വലയില്‍ സ്വാമി അസിമാനന്ദ കൂടി കുടുങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംഝോത എക്‌സ്പ്രസ്, മാലേഗാവ്, ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്‌ഫോടനങ്ങളില്‍ തനിക്കും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് അസീമാനന്ദ 2010 ഡിസംബറില്‍ തീസ്ഹസാരി കോടതി മുമ്പാകെ മൊഴി നല്‍കി. പൊലിസിന്റെ ഇടപെടലില്ലാതെ രണ്ടുദിവസം ആലോചിച്ച് സ്വന്തം കൈപ്പടയിലാണ് അസിമാനന്ദ കുറ്റസമ്മതമൊഴി എഴുതി നല്‍കിയത്. തീവ്രവാദ കേസില്‍ തെറ്റായി തടവിലാക്കപ്പെട്ട കലീം എന്ന മുസ്ലിം യുവാവുമായുള്ള ജയിലിലെ സഹവാസമാണ് സത്യം തുറന്നു പറയാന്‍ പ്രേരണയെന്നും തനിക്കുമേല്‍ മറ്റൊരു സമ്മര്‍ദവുമുണ്ടായിരുന്നില്ലെന്നും മൊഴിയില്‍ അയാള്‍ എടുത്തു പറയുന്നുണ്ട്.
Trial in 2008 Malegaon blast case finish, NIA court adjourns matter to May 8 for judgement
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 5 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 6 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 6 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 6 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 6 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 7 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 7 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 7 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 8 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 8 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 9 hours ago
എന്റെ പേര്‍ ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 9 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 9 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 10 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 11 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 12 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 12 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 13 hours ago
പഠിപ്പു മുടക്കിന്റെ പേര്‍ പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 15 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്‌ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 16 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 10 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 10 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 10 hours ago