HOME
DETAILS

17 വര്‍ഷത്തിന് ശേഷം വാദംകേള്‍ക്കല്‍ പൂര്‍ത്തിയായി, മലേഗാവ് കേസില്‍ വിധി മെയ് 8ന്; രാജ്യത്തെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിലേക്ക് വെളിച്ചംവീശിയ കേസ് അറിയാം | 2008 Malegaon blast case 

  
Web Desk
April 21 2025 | 01:04 AM

Trial in 2008 Malegaon blast case finish NIA court adjourns matter to May 8 for judgement

മുംബൈ: തീവ്ര ഹിന്ദുത്വസംഘടനകള്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് ഭീകരാക്രമണക്കേസിന്റെ അന്തിമവിചാരണ പൂര്‍ത്തിയായി. 17 വര്‍ഷം നീണ്ട കേസ് നടപടികള്‍ പൂര്‍ത്തിയായതോടെ കേസ് മെയ് എട്ടിന് വിധി പറയാനായി മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോതി മാറ്റിവച്ചു. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 323 പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് വിസ്തരിച്ചത്. അതില്‍ 34 പേര്‍ കൂറുമാറി. ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, ബി.ജെ.പി നേതാവും ഭോപ്പാല്‍ മുന്‍ എം.പിയുമായ പ്രജ്ഞാ സിങ് താക്കൂര്‍, മേജര്‍ രമേശ് ഉപാധ്യായ (റിട്ട.), സമിര്‍ കുല്‍ക്കര്‍ണി, അജയ് ഏകനാഥ് റാഹിര്‍ക്കര്‍, രാകേഷ് ദത്താത്രയ ധവാദേ റാവു, ജഗദീഷ് ചിന്താമന്‍ മാത്രെ, സുധാകര്‍ ഉദയ്ഭന്‍ ദ്വിവേദി, ദയാനന്ദ് പാണ്ഡ്യെ, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികല്ലൊം ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്. 

2025-04-2107:04:45.suprabhaatham-news.png
 
 


ഐ.പി.സിയിലെ വിവിധവകുപ്പുകളും സ്‌ഫോടകവസ്തു നിയമം, ആയുധനിയമം, എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയും ആണ് ഇവര്‍ക്കെതിരേ ചുമത്തിയത്. യു.എ.പി.എയിലെ 16 (ഭീകരപ്രവര്‍ത്തനം ചെയ്യല്‍), 18 (ഭീകരപ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തല്‍), ഐ.പി.സിയിലെ 120 ബി (ഗൂഢാലോചന), 302 കൊലപാതകം, 307 (കൊലപാതക ശ്രമം), 324 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍), 153എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തല്‍) എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തി.


റമദാനിലെ അവസാന രാവിലെ സ്‌ഫോടനം

മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റമദാനിലെ അവസാന രാത്രി ആളുകള്‍ പെരുന്നാള്‍ തിരക്കില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. 

2025-04-2107:04:76.suprabhaatham-news.png
 
 


ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അന്വേഷിച്ച കേസ് ശേഷം 2011 ല്‍ എന്‍.ഐ.എയ്ക്ക് കൈമാറി.
കേസ് ഏറ്റെടുത്ത ശേഷം 2016 ല്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പ്രജ്ഞാ സിങ്ങിനും മറ്റ് പ്രതികളായ ശ്യാം സാഹു, പ്രവീണ്‍ തകാല്‍ക്കി, ശിവ്‌നാരായണ്‍ കല്‍സംഗ്ര എന്നിവര്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അവരെ കേസില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ പ്രജ്ഞാ സിങ്ങിനെ കുറ്റവിമുക്തയാക്കിയ നടപടി അംഗീകരിക്കാതെ അവര്‍ വിചാരണനേരിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. 


ലക്ഷ്യം സാമുദായിക കലാപം സൃഷ്ടിക്കല്‍

പ്രതികള്‍ കുറ്റകൃത്യം ആസൂത്രണംചെയ്തത് സാമുദായിക കലാപം സൃഷ്ടിക്കുകയും അതുവഴി രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് നേരത്തെ വിചാരണയ്ക്കിടെ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റമദാന്‍ കാലത്താണ് സ്‌ഫോടനം നടന്നത്. കൂടാതെ അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. അതിനാല്‍ ജനങ്ങളെ ഭീതിപ്പെടുത്തുകയെന്നതും അക്രമികളുടെ ലക്ഷ്യമായിരുന്നുവെന്നാണ് എന്‍.ഐ.എ സ്‌പെഷല്‍ പ്രോസികൂട്ടര്‍ അവിനാശ് റസലും അനുശ്രി റസലും കോടതിയില്‍ വ്യക്തമാക്കിയത്. പ്രധാനപ്രതികളിലൊരാളായ കേണല്‍ പുരോഹിത് കശ്മീരില്‍നിന്ന് ആക്രമണത്തിനായി ആര്‍.ഡി.എക്‌സ് എത്തിച്ച് നാസികിലെ അദ്ദേഹത്തിന്റെ വീട്ടില്‍ സൂക്ഷിച്ചു. സുധാകര്‍ ചതുര്‍വേദിയാണ് ബോംബ് നിര്‍മിച്ചത്. മലേഗാവില്‍ ഇത് സ്ഥാപിക്കാനായി പ്രജ്ഞാസിങ് തന്റ െൈബക്ക് നല്‍കിയെന്നാണ് എന്‍.ഐ.എ വാദം.

 

Hemant Karkare
Hemant Karkare
 


ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിലേക്ക് വെളിച്ചംവീശിയ സംഭവം

ആക്രമണം നടന്നതിന്റെ ആദ്യദിവസങ്ങളില്‍ തന്നെ നിരോധിത സംഘടനകളായ സിമിയും 'ഹുജി'യും ആണ് ആക്രമണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഏതാനും മുസ്ലിം യുവാക്കളെ അറസ്റ്റ്‌ചെയ്തു. ആക്രമണ സ്ഥലത്തുണ്ടായിരുന്ന സ്‌കൂട്ടറിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ്, രാജ്യത്തെ ഹിന്ദുത്വ ഭീകരാക്രമണ ശൃംഖലയിലേക്ക് കേസ് എത്തിയത്. സംഘ്പരിവാര്‍ പ്രതിസ്ഥാനത്തുള്ള കേസായ നന്ദേഡിലെ സ്‌ഫോടനത്തിന് ഉപയോഗിച്ചതും സ്‌കൂട്ടര്‍ ആയിരുന്നു. ഇക്കാരണത്താലാണ് മലേഗാവില്‍ കണ്ടെത്തിയ സ്‌കൂട്ടറിലേക്കുള്ള അന്വേഷണം ഹിന്ദുത്വതീവ്രവാദികളിലേക്കും പിന്നീട് പ്രജ്ഞാ സിങ്ങിലേക്കും എത്തിയത്. ഹേമന്ത് കര്‍കരെ എ.ടി.എസ് മേധാവിയായിരിക്കെ നടത്തിയ അന്വേഷണമാണ് കേസിലെ വസ്തുത പുറത്തുവരാന്‍ സഹായകരമായത്. 

 

Swami Aseemanand
Swami Aseemanand
 

ഒന്ന് രണ്ടുവര്‍ഷത്തെ കാലയളവിനുള്ളില്‍ ഉണ്ടായ ഹൈദരാബാദിലെ മക്കാ മസ്ജിദ്, മൊദാസ, അജ്മീര്‍ ദര്‍ഗ, പാകിസ്താനിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന സംഝോത എക്‌സ്പ്രസ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഈ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടെന്നുള്ള ഞെട്ടിക്കുന്ന കണ്ടെത്തലും എ.ടി.എസ് നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെയുണ്ടായ മുംബൈ ഭീകരാക്രമണത്തിനിടെ ഹേമന്ത് കര്‍കരെ കൊല്ലപ്പെട്ടത് അന്വേഷണത്തെയും ബാധിച്ചു. മലേഗാവ് കേസന്വേഷണത്തിനിടെ എ.ടി.എസിന്റെ വലയില്‍ സ്വാമി അസിമാനന്ദ കൂടി കുടുങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംഝോത എക്‌സ്പ്രസ്, മാലേഗാവ്, ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്‌ഫോടനങ്ങളില്‍ തനിക്കും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് അസീമാനന്ദ 2010 ഡിസംബറില്‍ തീസ്ഹസാരി കോടതി മുമ്പാകെ മൊഴി നല്‍കി. പൊലിസിന്റെ ഇടപെടലില്ലാതെ രണ്ടുദിവസം ആലോചിച്ച് സ്വന്തം കൈപ്പടയിലാണ് അസിമാനന്ദ കുറ്റസമ്മതമൊഴി എഴുതി നല്‍കിയത്. തീവ്രവാദ കേസില്‍ തെറ്റായി തടവിലാക്കപ്പെട്ട കലീം എന്ന മുസ്ലിം യുവാവുമായുള്ള ജയിലിലെ സഹവാസമാണ് സത്യം തുറന്നു പറയാന്‍ പ്രേരണയെന്നും തനിക്കുമേല്‍ മറ്റൊരു സമ്മര്‍ദവുമുണ്ടായിരുന്നില്ലെന്നും മൊഴിയില്‍ അയാള്‍ എടുത്തു പറയുന്നുണ്ട്. 

Trial in 2008 Malegaon blast case finish, NIA court adjourns matter to May 8 for judgement



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം

National
  •  a day ago
No Image

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്

uae
  •  a day ago
No Image

ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്‌സ്‌പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'

Kerala
  •  a day ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്

Kerala
  •  a day ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍

Kerala
  •  a day ago
No Image

സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ

Kerala
  •  a day ago
No Image

ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം

Kerala
  •  a day ago
No Image

ഊട്ടി ഫ്‌ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും

latest
  •  a day ago