പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍
തൃശൂര്‍: അഞ്ചേരിച്ചിറയിലെ കടയിൽ അതിക്രമിച്ചു കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ഒല്ലൂര്‍ പൊലീസ്. ചൊവ്വാഴ്ച രാവിലെ സംഭവിച്ച ഈ ആക്രമണത്തിൽ കട ഉടമയായ സന്തോഷിനെ കത്തി വീശി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.അഞ്ചേരി കോയമ്പത്തൂര്‍ക്കാരന്‍ വീട്ടില്‍ കൃഷ്ണമൂര്‍ത്തി മകന്‍ വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം വീട്ടില്‍ ജോസഫ് മകന്‍ സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് വീട്ടില്‍ മനോജ് മകന്‍ ജിബിന്‍ (19),വെള്ളാനിക്കര ചീരുകണ്ടത്ത് വീട്ടില്‍ സൈലേഷ് മകന്‍ അനുഗ്രഹ് (27) എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്.
പ്രതികള്‍ കത്തിയും മറ്റ് മാരകായുധങ്ങള്‍ കൈവശം വെച്ച് അഞ്ചേരിച്ചിറയിലെ മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് കടന്ന് കയറി കടയുടമ സന്തോഷിനെ ഭീഷണിപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. പൊലീസെത്തുന്നതിന് മുമ്പ് പ്രതികള്‍ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.
ഒല്ലൂര്‍ പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് സീക്കോയെ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് മരോട്ടിച്ചാല്‍ ഭാഗത്ത് നിന്നുമാണ് ബാക്കിയുള്ള പ്രതികളെ ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ വിജീഷിന് നേരത്തെ തന്നെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളുണ്ട്. ജിബിന്‍, അനുഗ്രഹ് എന്നിവരും മുൻ കേസുകളിൽ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം നാലുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ ജീസ് മാത്യു, എ.എസ്.ഐ സിബി, എസ്.സി.പി.ഒമാരായ എം.എ. അജിത്, ശ്രീകാന്ത്, ലാലു, സി.പി.ഒമാരായ അനീഷ്, അജിത് എന്നിവരും പങ്കെടുത്തു.
In a shocking broad daylight attack in Ancherychira, Thrissur, four men stormed into a meat shop, brandished knives, and assaulted the shopkeeper, Santhosh. The accused fled the scene but were arrested within 24 hours by Ollur Police. One of the suspects, Vijeesh, is a repeat offender with several cases, including attempted murder. All four have been remanded for 14 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."