HOME
DETAILS

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

  
Web Desk
April 23, 2025 | 3:41 PM

4 Arrested in Daylight Knife Attack on Thrissur Shopkeeper

തൃശൂര്‍:‌ അഞ്ചേരിച്ചിറയിലെ കടയിൽ അതിക്രമിച്ചു കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ഒല്ലൂര്‍ പൊലീസ്. ചൊവ്വാഴ്ച രാവിലെ സംഭവിച്ച ഈ ആക്രമണത്തിൽ കട ഉടമയായ സന്തോഷിനെ കത്തി വീശി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.അഞ്ചേരി കോയമ്പത്തൂര്‍ക്കാരന്‍ വീട്ടില്‍ കൃഷ്ണമൂര്‍ത്തി മകന്‍ വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം വീട്ടില്‍ ജോസഫ് മകന്‍ സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് വീട്ടില്‍ മനോജ് മകന്‍ ജിബിന്‍ (19),വെള്ളാനിക്കര ചീരുകണ്ടത്ത് വീട്ടില്‍ സൈലേഷ് മകന്‍ അനുഗ്രഹ് (27) എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. 

പ്രതികള്‍ കത്തിയും മറ്റ് മാരകായുധങ്ങള്‍ കൈവശം വെച്ച് അഞ്ചേരിച്ചിറയിലെ  മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് കടന്ന് കയറി കടയുടമ സന്തോഷിനെ ഭീഷണിപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. പൊലീസെത്തുന്നതിന് മുമ്പ് പ്രതികള്‍ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.

ഒല്ലൂര്‍ പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് സീക്കോയെ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് മരോട്ടിച്ചാല്‍ ഭാഗത്ത് നിന്നുമാണ് ബാക്കിയുള്ള പ്രതികളെ ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ വിജീഷിന് നേരത്തെ തന്നെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളുണ്ട്. ജിബിന്‍, അനുഗ്രഹ് എന്നിവരും മുൻ കേസുകളിൽ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം നാലുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ ജീസ് മാത്യു, എ.എസ്.ഐ സിബി, എസ്.സി.പി.ഒമാരായ എം.എ. അജിത്, ശ്രീകാന്ത്, ലാലു, സി.പി.ഒമാരായ അനീഷ്, അജിത് എന്നിവരും പങ്കെടുത്തു.

In a shocking broad daylight attack in Ancherychira, Thrissur, four men stormed into a meat shop, brandished knives, and assaulted the shopkeeper, Santhosh. The accused fled the scene but were arrested within 24 hours by Ollur Police. One of the suspects, Vijeesh, is a repeat offender with several cases, including attempted murder. All four have been remanded for 14 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  3 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  3 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  3 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  3 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  3 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  3 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  3 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  3 days ago