HOME
DETAILS

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

  
Web Desk
April 23, 2025 | 3:41 PM

4 Arrested in Daylight Knife Attack on Thrissur Shopkeeper

തൃശൂര്‍:‌ അഞ്ചേരിച്ചിറയിലെ കടയിൽ അതിക്രമിച്ചു കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ഒല്ലൂര്‍ പൊലീസ്. ചൊവ്വാഴ്ച രാവിലെ സംഭവിച്ച ഈ ആക്രമണത്തിൽ കട ഉടമയായ സന്തോഷിനെ കത്തി വീശി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.അഞ്ചേരി കോയമ്പത്തൂര്‍ക്കാരന്‍ വീട്ടില്‍ കൃഷ്ണമൂര്‍ത്തി മകന്‍ വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം വീട്ടില്‍ ജോസഫ് മകന്‍ സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് വീട്ടില്‍ മനോജ് മകന്‍ ജിബിന്‍ (19),വെള്ളാനിക്കര ചീരുകണ്ടത്ത് വീട്ടില്‍ സൈലേഷ് മകന്‍ അനുഗ്രഹ് (27) എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. 

പ്രതികള്‍ കത്തിയും മറ്റ് മാരകായുധങ്ങള്‍ കൈവശം വെച്ച് അഞ്ചേരിച്ചിറയിലെ  മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് കടന്ന് കയറി കടയുടമ സന്തോഷിനെ ഭീഷണിപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. പൊലീസെത്തുന്നതിന് മുമ്പ് പ്രതികള്‍ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.

ഒല്ലൂര്‍ പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് സീക്കോയെ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് മരോട്ടിച്ചാല്‍ ഭാഗത്ത് നിന്നുമാണ് ബാക്കിയുള്ള പ്രതികളെ ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ വിജീഷിന് നേരത്തെ തന്നെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളുണ്ട്. ജിബിന്‍, അനുഗ്രഹ് എന്നിവരും മുൻ കേസുകളിൽ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം നാലുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ ജീസ് മാത്യു, എ.എസ്.ഐ സിബി, എസ്.സി.പി.ഒമാരായ എം.എ. അജിത്, ശ്രീകാന്ത്, ലാലു, സി.പി.ഒമാരായ അനീഷ്, അജിത് എന്നിവരും പങ്കെടുത്തു.

In a shocking broad daylight attack in Ancherychira, Thrissur, four men stormed into a meat shop, brandished knives, and assaulted the shopkeeper, Santhosh. The accused fled the scene but were arrested within 24 hours by Ollur Police. One of the suspects, Vijeesh, is a repeat offender with several cases, including attempted murder. All four have been remanded for 14 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ യുദ്ധത്തിന് പിന്നാലെ സഖ്യകക്ഷികൾക്കെതിരെ അമേരിക്ക; നേറ്റോയിൽ പിളർപ്പിന്റെ ആശങ്ക

International
  •  3 days ago
No Image

മക്കയിൽ ആദ്യ ഇന്ത്യൻ ഗവർമെൻറ് ഹജ്ജ് സംഘത്തിന് മക്ക വിഖായ സ്വീകരണം നൽകി

Saudi-arabia
  •  3 days ago
No Image

മദീന സന്ദർശനം പൂർത്തിയാക്കി ആദ്യ ഇന്ത്യൻ ഹാജിമാർ മക്കയിൽ

Saudi-arabia
  •  3 days ago
No Image

ഡൽഹിയിൽ തൊഴിലാളികളുടെ പാർട്ടിക്കിടെ ഉണ്ടായ ബഹളം ചോദ്യം ചെയ്ത് പൊലിസുകാരന്റെ വെടിവെപ്പ്; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

crime
  •  3 days ago
No Image

ദുബൈയിൽ മഴക്കെടുതി നേരിടാൻ പുത്തൻ സാങ്കേതികവിദ്യ; 25 ടാങ്കറുകളുടെ കരുത്തുള്ള വാഹനവുമായി ആർടിഎ

uae
  •  3 days ago
No Image

ട്രംപിനെയും ഭരണകൂട ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വധശ്രമം; വൈറ്റ് ഹൗസ് വിരുന്നിനിടെയുണ്ടായ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

International
  •  3 days ago
No Image

യുഎഇയിൽ ക്ലൗഡ് സീഡിംഗ് തുടരുന്നു; ഈ വർഷം മാത്രം നടത്തിയത് 80 ദൗത്യങ്ങൾ

uae
  •  3 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണം 16 ആയി; ചികിത്സയിലുണ്ടായിരുന്ന എടപ്പാൾ സ്വദേശിയും വിടവാങ്ങി

Kerala
  •  3 days ago
No Image

എസ്.എം.എഫ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

Kerala
  •  3 days ago
No Image

ലഖ്നൗ-കൊൽക്കത്ത മത്സരത്തിനിടെ കടുത്ത വാദപ്രതിവാദം! രഘുവൻഷിക്ക് 'ഒബ്‌സ്ട്രക്റ്റിംഗ് ദ ഫീൽഡ്' വിധിച്ച അമ്പയറുടെ തീരുമാനം വൈറലാകുന്നു

Cricket
  •  3 days ago