HOME
DETAILS

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

  
Web Desk
April 23, 2025 | 3:41 PM

4 Arrested in Daylight Knife Attack on Thrissur Shopkeeper

തൃശൂര്‍:‌ അഞ്ചേരിച്ചിറയിലെ കടയിൽ അതിക്രമിച്ചു കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ഒല്ലൂര്‍ പൊലീസ്. ചൊവ്വാഴ്ച രാവിലെ സംഭവിച്ച ഈ ആക്രമണത്തിൽ കട ഉടമയായ സന്തോഷിനെ കത്തി വീശി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.അഞ്ചേരി കോയമ്പത്തൂര്‍ക്കാരന്‍ വീട്ടില്‍ കൃഷ്ണമൂര്‍ത്തി മകന്‍ വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം വീട്ടില്‍ ജോസഫ് മകന്‍ സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് വീട്ടില്‍ മനോജ് മകന്‍ ജിബിന്‍ (19),വെള്ളാനിക്കര ചീരുകണ്ടത്ത് വീട്ടില്‍ സൈലേഷ് മകന്‍ അനുഗ്രഹ് (27) എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. 

പ്രതികള്‍ കത്തിയും മറ്റ് മാരകായുധങ്ങള്‍ കൈവശം വെച്ച് അഞ്ചേരിച്ചിറയിലെ  മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് കടന്ന് കയറി കടയുടമ സന്തോഷിനെ ഭീഷണിപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. പൊലീസെത്തുന്നതിന് മുമ്പ് പ്രതികള്‍ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.

ഒല്ലൂര്‍ പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് സീക്കോയെ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് മരോട്ടിച്ചാല്‍ ഭാഗത്ത് നിന്നുമാണ് ബാക്കിയുള്ള പ്രതികളെ ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ വിജീഷിന് നേരത്തെ തന്നെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളുണ്ട്. ജിബിന്‍, അനുഗ്രഹ് എന്നിവരും മുൻ കേസുകളിൽ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം നാലുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ ജീസ് മാത്യു, എ.എസ്.ഐ സിബി, എസ്.സി.പി.ഒമാരായ എം.എ. അജിത്, ശ്രീകാന്ത്, ലാലു, സി.പി.ഒമാരായ അനീഷ്, അജിത് എന്നിവരും പങ്കെടുത്തു.

In a shocking broad daylight attack in Ancherychira, Thrissur, four men stormed into a meat shop, brandished knives, and assaulted the shopkeeper, Santhosh. The accused fled the scene but were arrested within 24 hours by Ollur Police. One of the suspects, Vijeesh, is a repeat offender with several cases, including attempted murder. All four have been remanded for 14 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  7 days ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  7 days ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  7 days ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  7 days ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  7 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  7 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  7 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  7 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  7 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  7 days ago