HOME
DETAILS

കേരളത്തിൽ 102 പാക് പൗരന്മാർ; ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശം

  
April 25 2025 | 03:04 AM

102 Pakistani nationals in Kerala advised to leave the country immediately

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ പാകിസ്താനെതിരെ കർശനമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി പാക് പൗരന്മാരോട് രാജ്യം വിടാനായി ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 102 പാക് പൗരന്മാർക്കും ഇത്തരത്തിലുള്ള  നിർദേശം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ എത്തിയ പാകിസ്താൻ പൗരന്മാരിൽ പകുതി ആളുകളും ചികിത്സയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കായി മെഡിക്കൽ വിസയിൽ എത്തിയ ആളുകളാണ്.

മെഡിക്കൽ വിസയിൽ എത്തിയ ആളുകൾ ഈ മാസം 29ന് രാജ്യം വിടണമെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്. മെഡിക്കൽ വിസയിൽ എത്തിയവർക്ക് പുറമെ വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയും ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ട്. ഇവർ ഈ മാസം 27നും രാജ്യം വിടണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. ഇക്കാര്യം വിദേശകാര്യ മന്ത്രലായം പാക് പൗരന്മാരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

പാകിസ്താൻ പൗരന്മാർക്കായുള്ള എല്ലാ തരത്തിലുമുള്ള വിസ സേവങ്ങളും ഇന്ത്യ സസ്‌പെൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥി, മെഡിക്കൽ വിസ എന്നിവയിൽ എത്തിയവരും രാജ്യം വിടണം. ഇന്ത്യൻ പൗരന്മാർ പാകിസ്താനിലേക്ക് പോവുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പാക് പൗരന്മാർക്ക് നൽകിയിട്ടുള്ള എല്ലാ വിസകളുടെയും കാലാവധി ഈ മാസം 27ന് അവസാനിച്ചതെയാണ് കണക്കാക്കുക. ഹിന്ദു പാക് പൗരന്മാർക്കുള്ള ദീർഘകാല വിസക്ക് മാത്രം വിലക്കുകൾ ഇല്ല. 

ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് അടുത്ത് വന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്. 

102 Pakistani nationals in Kerala advised to leave the country immediately



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  5 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  5 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  5 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  5 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  5 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  5 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  5 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  5 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  5 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  5 days ago