HOME
DETAILS

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

  
April 25 2025 | 04:04 AM

In the Motor Vehicles Department If biometric attendance is not done there will be no salary Transport Commissioner issues order

തൊടുപുഴ: മോട്ടോർ വാഹന വകുപ്പിൽ ബയോമെട്രിക് സംവിധാനം വഴി ഹാജർ രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥർക്ക് ഇനി ശമ്പളം നൽകേണ്ടതില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്. മെഷിനുകൾ വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഹാജർ രേഖപ്പെടുത്താവുന്നതാണ്. ആധാർ അധിഷ്ടിത ബയോമെട്രിക് ഹാജർ സംവിധാനം വഴി മോട്ടോർ വാഹന വകുപ്പിലെ എല്ലാ ഉദ്യേഗസ്ഥരും ഹാജർ രേഖപ്പെടുത്തണമെന്നുള്ള നിർദേശം പ്രതിമാസ യോഗത്തിൽ നിരവധി തവണ നൽകിയിട്ടും അത് പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ കർശന ഇടപെടൽ.

2023 സെപ്റ്റംബർ 12ന് ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന എസ്. ശ്രീജിത്ത് ഇറക്കിയ ഉത്തരവും നടപ്പായില്ല. ഈ സാഹചര്യത്തിൽ എല്ലാ ഓഫിസ് മേധാവികളും അവരുടെ ഓഫിസിലെ ജീവനക്കാർ ജോലിക്ക് ഹാജരാകുന്ന സമയത്തും ഓഫിസിൽ നിന്നും തിരിച്ചുപോകുന്ന സമയത്തും ബയോമെട്രിക് സംവിധാനം വഴി ഹാജർ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്നാണ് നിർദേശം.

ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഹാജർ രേഖപ്പെടുത്തുന്നതിന് എന്തെങ്കിലും സാങ്കേതിക തടസം നേരിട്ടാൽ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ അറിയിക്കണമെന്നും നിർദേശമുണ്ട്. ഡ്രൈവർ, അസിസ്റ്റന്റ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നീ തസ്തികകളിലെ ഉദ്യോഗസ്ഥർ, സർക്കാർ ഉത്തരവ് പ്രകാരം ഇളവ് നേടിയിട്ടുള്ള 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർ എന്നിവരെ ബയോമെട്രിക് ഹാജർ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓഫിസ് സമയങ്ങളിൽ പുറത്ത് പ്രവർത്തിക്കേണ്ടതിനാലാണ് എം.വി.ഐ, എ.എം.വി.ഐ എന്നിവരെ ഒഴിവാക്കിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർ ഡ്യുട്ടിസമയം ഓഫിസിൽ അല്ലെങ്കിൽ ഫീൽഡിൽ ഉണ്ടെന്ന് മേലുദ്യോഗസ്ഥൻ ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. അതേസമയം ബയോമെട്രിക് ഹാജർ രേഖപ്പെടുത്താനുള്ള സംവിധാനം പല ഓഫിസുകളിലും ഇല്ല. ഈ ഓഫിസുകളിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഹാജർ രേഖപ്പെടുത്തണം. എന്നാൽ സർക്കാർ ഉത്തരവില്ലാതെ ശമ്പളം തടയാനുള്ള ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശത്തിനെതിരേ കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.

മോട്ടോർ വാഹന വകുപ്പിൽ ബയോമെട്രിക് ഹാജർ സംവിധാനം 2012ൽ നടപ്പാക്കിയിരുന്നു. മേഖല ഓഫിസുകളിൽ തുടങ്ങി പിന്നീട് എല്ലാ ഓഫിസുകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും പാതിവഴിയിൽ പരാജയപ്പെടുകയായിരുന്നു. ഹാജർ രേഖപ്പെടുത്തുന്നതിന് http://klmvd.attendance.gov.in എന്ന വെബ്സൈറ്റ് തയാറാക്കി എല്ലാ ഉദ്യോഗസ്ഥരും ഹാജർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല.

In the Motor Vehicles Department If biometric attendance is not done there will be no salary Transport Commissioner issues order



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  21 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  21 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  21 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  21 hours ago
No Image

നിപ; 11 ഫലങ്ങള്‍ കൂടി നെഗറ്റീവ്; പുതുതായി 18 പേര്‍ സമ്പര്‍ക്ക പട്ടികയില്‍; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

Kerala
  •  a day ago
No Image

പെറോട്ടയും ബീഫും ചെറുപ്പക്കാരില്‍ കാന്‍സര്‍ ഭീഷണിയാകുന്നു; ഭക്ഷണശീലങ്ങളില്‍ ജാഗ്രത ആവശ്യമാണ്

Food
  •  a day ago
No Image

പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; രണ്ട് പേര്‍ കൂടി അറസ്റ്റില്‍ 

National
  •  a day ago
No Image

ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്

qatar
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂര്‍; തീവ്രവാദത്തെ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ കർശന നടപടി; വിശദീകരിച്ച് സേന

National
  •  a day ago
No Image

ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ സമയം പ്രഖ്യാപിച്ചു

Saudi-arabia
  •  a day ago