പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും അംഗത്വം
തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക 4 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തി. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ പരിരക്ഷ 2 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയാക്കിയും വർധിപ്പിച്ചു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും ഇനി മുതൽ പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കും. എൻആർഐ സീറ്റിൽ മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐഡി കാർഡ് സമർപ്പിക്കാമെന്നും നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.
പുതുക്കിയ നിരക്കുകൾ
പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 408 രൂപയായി (പഴയ നിരക്ക് 372 രൂപ). പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 661 രൂപ (പഴയ നിരക്ക് 649 രൂപ).
മറ്റു ആനുകൂല്യങ്ങൾ
2025 ഏപ്രിൽ 1 മുതൽ ഐഡി കാർഡ്/എൻപിആർഐ പോളിസി എടുക്കുന്ന പ്രവാസികൾക്ക് അപകടമരണം സംഭവിച്ചാൽ, വിദേശത്ത് നിന്ന് ഭൗതികശരീരം നാട്ടിലെത്തിക്കാൻ 50,000 രൂപയും ഇന്ത്യയ്ക്കുള്ളിൽ നിന്നാണെങ്കിൽ 30,000 രൂപയും ധനസഹായം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
കാർഡുകൾക്ക് അപേക്ഷിക്കാനും പുതുക്കാനും sso.norkaroots.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9567555821, 0471-2770543.
NORKA Roots has increased the accident death insurance coverage for Pravasi ID Card, NRK Insurance Card, and Student ID Card to ₹5 lakh from ₹4 lakh, and for Pravasi Raksha Insurance Policy to ₹3 lakh from ₹2 lakh. Malayalis in other Indian states can now join the Pravasi Raksha Insurance scheme. The updated card fees are ₹408 (including GST), and the insurance policy fee is ₹661. From April 1, 2025, financial aid of ₹50,000 (overseas) or ₹30,000 (within India) will be provided for repatriating mortal remains.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."