സോനം വാങ്ചുക്കിന്റെ കരുതൽ തടങ്കൽ റദ്ദാക്കി കേന്ദ്രം
ന്യൂഡൽഹി: ലഡാക്കിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കി കേന്ദ്ര സർക്കാർ.
ആറ് മാസത്തോളം തടങ്കലിൽ കഴിഞ്ഞതിനു പിന്നാലെയാണിത്. കരുതൽ തടങ്കൽ ചോദ്യംചെയ്ത് വാങ്ചുക്കിന്റെ ഭാര്യ ഡോ. ഗീതാഞ്ജലി ആങ്‌മോ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിൽ സുപ്രിംകോടതിയിൽ വാദം അന്തിമഘട്ടത്തിലെത്തി നിൽക്കവെയാണ് കരുതൽ തടങ്കൽ പിൻവലിച്ചിരിക്കുന്നത്. നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിന്റെ പരമാവധി കാലത്തിന്റെ പകുതിയോടടുത്ത് തടങ്കലിൽ കഴിഞ്ഞത് പരിഗണിച്ചാണ് തടങ്കൽ ഉത്തരവ് പിൻവലിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലഡാക്കിനോടുള്ള അവഗണനയ്‌ക്കെതിരായ പ്രക്ഷോഭത്തിനു പിന്നാലെ കലാപത്തിന് പ്രേരണ നൽകിയെന്ന് ആരോപിച്ചായിരുന്നു സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 26 മുതൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. ഗീതാഞ്ജലിയുടെ ഹരജി കോടതി 17ന് പരിഗണിക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."