HOME
DETAILS

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

  
Web Desk
May 03 2025 | 16:05 PM

CRPF Dismisses Jawan for Concealing Marriage to Pakistani Woman

ശ്രീനഗര്‍: പാക് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത് മറച്ചുവച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിആര്‍പിഎഫിന്റെ 41ാം ബറ്റാലിയനിലെ ജവാനായ മുനീര്‍ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. ജമ്മു സ്വദേശിയായ മുനീറിന്റെ ഭാര്യ മിനല്‍ ഖാന്‍, തന്നെ പാകിസ്താനിലേക്ക് മടക്കി അയക്കരുതെന്നാവശ്യപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വിവാഹത്തിന്റെ കാര്യം പുറത്തറിഞ്ഞത്. 

പാകിസ്താന്‍ സ്വദേശിനിയെ വിവാഹം ചെയ്ത കാര്യം മറച്ചുവച്ചത് ഗൗരവരമാണെന്നും ആശങ്ക ഉയര്‍ത്തുന്നതെണന്നും സിആര്‍പിഎഫ് പത്രക്കുറിപ്പില്‍ പറഞ്ഞു. 

വിവാഹം ചെയ്തതിനു പുറമേ വിസാ കാലാവധി കഴിഞ്ഞ ശേഷവും യുവതിയെ മനഃപൂര്‍വം ഇന്ത്യയില്‍ താമസിപ്പിച്ചു എന്നത് ഗുരുതരമായ നിയമലംഘനമാണെന്നും സിആര്‍പിഎഫ് പറഞ്ഞു. വിവരം പുറത്തുവന്നതിനു പിന്നാലെ മുനീറിനെ ജമ്മുവില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. 2023ല്‍ മിനലിനെ വിവാഹം കഴിക്കുന്നതിനായി മുനീര്‍ സിആര്‍പിഎഫില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനമാകുന്നതിനു മുമ്പ് 2024 മെയ് 24ന് ഇവര്‍ വിവാഹം ചെയ്യുകയായിരുന്നു. പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശിനിയാണ് മിനല്‍.  


നേരത്തെ, കുടുംബങ്ങളെ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്ന് മിനല്‍ ഖാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
  
'ഞങ്ങളെ കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവദിക്കണം,' മിനല്‍ ഖാന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 

'ആക്രമണത്തില്‍ നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഞങ്ങള്‍ അപലപിക്കുന്നു. അവര്‍ക്ക് കഠിനമായി ശിക്ഷ നല്‍കണം.' മിനല്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 55 നയതന്ത്രജ്ഞരും ഇവരുടെ ആശ്രിതരും സപ്പോര്‍ട്ടിംങ് സ്റ്റാഫും പാക് വിസയുള്ള എട്ട് ഇന്ത്യക്കാരും ഉള്‍പ്പെടെ 786 പാക് പൗരന്മാര്‍ അട്ടാരി-വാഗ അതിര്‍ത്തി കടന്ന് ഇന്ത്യ വിട്ടിരുന്നു.

ഏപ്രില്‍ 24 മുതല്‍ പഞ്ചാബില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നത് 25 നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 1,465 ഇന്ത്യക്കാരും ദീര്‍ഘകാല ഇന്ത്യന്‍ വിസയുള്ള 151 പാക് പൗരന്മാരുമാണ്.

രാജ്യം വിടാനുള്ള സമയപരിധി കഴിഞ്ഞ ശേഷം ഒരു പാക് പൗരനും ഇന്ത്യയില്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഏപ്രില്‍ 25ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കയിൽ ബുദ്ധ തീ‍ർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേ‍ർക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷം

National
  •  2 days ago
No Image

സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്താൻ ശ്രമം; അങ്കമാലിയിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ

Kerala
  •  2 days ago
No Image

നാലാമത് ലോക പൊലിസ് ഉച്ചകോടി മെയ് 13 മുതല്‍

uae
  •  2 days ago
No Image

'ഇന്ത്യൻ സേനയുടെ പ്രതികരണം റാവൽപിണ്ടിയിൽ വരെ പ്രതിഫലിച്ചു' ഭീകരവാദ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്നും രാജ്‌നാഥ് സിങ് 

National
  •  2 days ago
No Image

രാജകുടുംബത്തിന്റെ ആഢംബര ജീവിതം: ഹെലികോപ്റ്റർ യാത്ര മുതൽ കോടികളുടെ വൈദ്യുതി ബിൽ വരെ; പൊതു ധനസഹായം കുമിഞ്ഞ് കൂടുന്നതായി റിപ്പോർട്ട്

International
  •  2 days ago
No Image

എതിരാളികളുടെ തട്ടകവും കീഴടക്കി; ഒറ്റ സെഞ്ച്വറിയിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് സ്‌മൃതി മന്ദാന

Cricket
  •  2 days ago
No Image

യാത്രാസമയം 80 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും; അൽ ഷിന്ദ​ഗ കോറിഡോർ പദ്ധതി പൂർത്തകരിച്ചതായി ആർടിഎ

uae
  •  2 days ago
No Image

കിരീടപ്പോരിൽ ശ്രീലങ്കക്കെതിരെ കൊടുങ്കാറ്റായി സ്മൃതി മന്ദാന; അടിച്ചെടുത്തത് റെക്കോർഡ് സെഞ്ച്വറി

Cricket
  •  2 days ago
No Image

വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ 'നടുറോഡില്‍'നിര്‍ത്തി നവവധു ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയില്‍

Kerala
  •  2 days ago