HOME
DETAILS

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

  
Web Desk
May 03, 2025 | 4:48 PM

CRPF Dismisses Jawan for Concealing Marriage to Pakistani Woman

ശ്രീനഗര്‍: പാക് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത് മറച്ചുവച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിആര്‍പിഎഫിന്റെ 41ാം ബറ്റാലിയനിലെ ജവാനായ മുനീര്‍ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. ജമ്മു സ്വദേശിയായ മുനീറിന്റെ ഭാര്യ മിനല്‍ ഖാന്‍, തന്നെ പാകിസ്താനിലേക്ക് മടക്കി അയക്കരുതെന്നാവശ്യപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വിവാഹത്തിന്റെ കാര്യം പുറത്തറിഞ്ഞത്. 

പാകിസ്താന്‍ സ്വദേശിനിയെ വിവാഹം ചെയ്ത കാര്യം മറച്ചുവച്ചത് ഗൗരവരമാണെന്നും ആശങ്ക ഉയര്‍ത്തുന്നതെണന്നും സിആര്‍പിഎഫ് പത്രക്കുറിപ്പില്‍ പറഞ്ഞു. 

വിവാഹം ചെയ്തതിനു പുറമേ വിസാ കാലാവധി കഴിഞ്ഞ ശേഷവും യുവതിയെ മനഃപൂര്‍വം ഇന്ത്യയില്‍ താമസിപ്പിച്ചു എന്നത് ഗുരുതരമായ നിയമലംഘനമാണെന്നും സിആര്‍പിഎഫ് പറഞ്ഞു. വിവരം പുറത്തുവന്നതിനു പിന്നാലെ മുനീറിനെ ജമ്മുവില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. 2023ല്‍ മിനലിനെ വിവാഹം കഴിക്കുന്നതിനായി മുനീര്‍ സിആര്‍പിഎഫില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനമാകുന്നതിനു മുമ്പ് 2024 മെയ് 24ന് ഇവര്‍ വിവാഹം ചെയ്യുകയായിരുന്നു. പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശിനിയാണ് മിനല്‍.  


നേരത്തെ, കുടുംബങ്ങളെ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്ന് മിനല്‍ ഖാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
  
'ഞങ്ങളെ കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവദിക്കണം,' മിനല്‍ ഖാന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 

'ആക്രമണത്തില്‍ നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഞങ്ങള്‍ അപലപിക്കുന്നു. അവര്‍ക്ക് കഠിനമായി ശിക്ഷ നല്‍കണം.' മിനല്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 55 നയതന്ത്രജ്ഞരും ഇവരുടെ ആശ്രിതരും സപ്പോര്‍ട്ടിംങ് സ്റ്റാഫും പാക് വിസയുള്ള എട്ട് ഇന്ത്യക്കാരും ഉള്‍പ്പെടെ 786 പാക് പൗരന്മാര്‍ അട്ടാരി-വാഗ അതിര്‍ത്തി കടന്ന് ഇന്ത്യ വിട്ടിരുന്നു.

ഏപ്രില്‍ 24 മുതല്‍ പഞ്ചാബില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നത് 25 നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 1,465 ഇന്ത്യക്കാരും ദീര്‍ഘകാല ഇന്ത്യന്‍ വിസയുള്ള 151 പാക് പൗരന്മാരുമാണ്.

രാജ്യം വിടാനുള്ള സമയപരിധി കഴിഞ്ഞ ശേഷം ഒരു പാക് പൗരനും ഇന്ത്യയില്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഏപ്രില്‍ 25ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  an hour ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  an hour ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  an hour ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  2 hours ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  2 hours ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  2 hours ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  2 hours ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  2 hours ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  2 hours ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  2 hours ago