HOME
DETAILS

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

  
Web Desk
May 03, 2025 | 4:48 PM

CRPF Dismisses Jawan for Concealing Marriage to Pakistani Woman

ശ്രീനഗര്‍: പാക് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത് മറച്ചുവച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിആര്‍പിഎഫിന്റെ 41ാം ബറ്റാലിയനിലെ ജവാനായ മുനീര്‍ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. ജമ്മു സ്വദേശിയായ മുനീറിന്റെ ഭാര്യ മിനല്‍ ഖാന്‍, തന്നെ പാകിസ്താനിലേക്ക് മടക്കി അയക്കരുതെന്നാവശ്യപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വിവാഹത്തിന്റെ കാര്യം പുറത്തറിഞ്ഞത്. 

പാകിസ്താന്‍ സ്വദേശിനിയെ വിവാഹം ചെയ്ത കാര്യം മറച്ചുവച്ചത് ഗൗരവരമാണെന്നും ആശങ്ക ഉയര്‍ത്തുന്നതെണന്നും സിആര്‍പിഎഫ് പത്രക്കുറിപ്പില്‍ പറഞ്ഞു. 

വിവാഹം ചെയ്തതിനു പുറമേ വിസാ കാലാവധി കഴിഞ്ഞ ശേഷവും യുവതിയെ മനഃപൂര്‍വം ഇന്ത്യയില്‍ താമസിപ്പിച്ചു എന്നത് ഗുരുതരമായ നിയമലംഘനമാണെന്നും സിആര്‍പിഎഫ് പറഞ്ഞു. വിവരം പുറത്തുവന്നതിനു പിന്നാലെ മുനീറിനെ ജമ്മുവില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. 2023ല്‍ മിനലിനെ വിവാഹം കഴിക്കുന്നതിനായി മുനീര്‍ സിആര്‍പിഎഫില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനമാകുന്നതിനു മുമ്പ് 2024 മെയ് 24ന് ഇവര്‍ വിവാഹം ചെയ്യുകയായിരുന്നു. പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശിനിയാണ് മിനല്‍.  


നേരത്തെ, കുടുംബങ്ങളെ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്ന് മിനല്‍ ഖാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
  
'ഞങ്ങളെ കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവദിക്കണം,' മിനല്‍ ഖാന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 

'ആക്രമണത്തില്‍ നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഞങ്ങള്‍ അപലപിക്കുന്നു. അവര്‍ക്ക് കഠിനമായി ശിക്ഷ നല്‍കണം.' മിനല്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 55 നയതന്ത്രജ്ഞരും ഇവരുടെ ആശ്രിതരും സപ്പോര്‍ട്ടിംങ് സ്റ്റാഫും പാക് വിസയുള്ള എട്ട് ഇന്ത്യക്കാരും ഉള്‍പ്പെടെ 786 പാക് പൗരന്മാര്‍ അട്ടാരി-വാഗ അതിര്‍ത്തി കടന്ന് ഇന്ത്യ വിട്ടിരുന്നു.

ഏപ്രില്‍ 24 മുതല്‍ പഞ്ചാബില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നത് 25 നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 1,465 ഇന്ത്യക്കാരും ദീര്‍ഘകാല ഇന്ത്യന്‍ വിസയുള്ള 151 പാക് പൗരന്മാരുമാണ്.

രാജ്യം വിടാനുള്ള സമയപരിധി കഴിഞ്ഞ ശേഷം ഒരു പാക് പൗരനും ഇന്ത്യയില്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഏപ്രില്‍ 25ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ജാര്‍ഖണ്ഡിലെ കുടുംബം; കുളത്തിലെ വെള്ളം ഉപയോഗിക്കരുത്, വിറകെടുക്കരുത്, ഒടുവില്‍ പൊലിസ് ഇടപെടല്‍ 

National
  •  2 hours ago
No Image

സഞ്ജുവിന്റെ പരാജയത്തിന് കാരണം അവരാണ്: ഇർഫാൻ പത്താൻ 

Cricket
  •  2 hours ago
No Image

ജനുവരിയില്‍ അധികമഴ കിട്ടി: ഫെബ്രുവരിയില്‍ കേരളത്തില്‍ ചൂട് കൂടും

Kerala
  •  2 hours ago
No Image

സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 hours ago
No Image

ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം

Football
  •  3 hours ago
No Image

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം

Kerala
  •  4 hours ago
No Image

ലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ

Cricket
  •  4 hours ago
No Image

വിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026

uae
  •  4 hours ago
No Image

കുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

Kuwait
  •  4 hours ago
No Image

ആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ

Kerala
  •  4 hours ago