HOME
DETAILS

കൊന്നൊടുക്കുന്നു; നഖ്ബ ദിനത്തിന്റെ ഓര്‍മനാളിലും ഗസ്സയെ ചോരക്കളത്തില്‍ മുക്കി ഇസ്‌റാഈല്‍, ഇന്നലെ കൊലപ്പെടുത്തിയത് 103 പേരെ

  
Web Desk
May 16 2025 | 04:05 AM

77th Nakba Day Marked by Bloodshed in Gaza as Israeli Airstrikes Kill 103 Palestinians

ഗസ്സ സിറ്റി: നഖ്ബ ദിനത്തിന്റെ 77ാം വാര്‍ഷികത്തിലും ഗസ്സയില്‍ ചോരപ്പുഴയൊഴുക്കി സയണിസ്റ്റ് രാജ്യം. ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന ബോംബാക്രമണത്തിന്റെ തുടര്‍ച്ചയായി ഇന്നലെ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 103 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഫലസ്തീനികളെ നാടുകടത്തി ലോകമെങ്ങുമുള്ള ജൂതന്മാരെ അവിടെ കൊണ്ടുവന്ന് താമസിപ്പിച്ച് അന്നത്തെ വന്‍ശക്തിയായിരുന്ന ബ്രിട്ടന്റെ നേതൃത്വത്തില്‍ 1948 മെയ് 14ന് ഇസ്റാഈല്‍ രാജ്യം സ്ഥാപിച്ചതിന്റെ ദുരന്തസ്മരണയായാണ് ഫലസ്തീനികള്‍ നഖ്ബ ദിനം ആചരിക്കുന്നത്. സയണിസ്റ്റ് നേതാവ് ഡേവിഡ് ബെന്‍ഗൂറിയനായിരുന്നു ഇസ്റാഈല്‍ രാജ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

1948ല്‍ അറബ്- ഇസ്റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് ഏഴരലക്ഷം ഫലസ്തീനികളെയാണ് ബലംപ്രയോഗിച്ച് ഫലസ്തീന്‍ മണ്ണില്‍ നിന്ന് നാടുകടത്തിയത്. ഇതിന്റെ ഭാഗമായി 530 ഫലസ്തീന്‍ ഗ്രാമങ്ങള്‍ നശിപ്പിക്കുകയും 15,000 ഫലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തു.
ഫലസ്തീന്റെ 78 ശതമാനം ഭൂമിയും 1948ലെ യുദ്ധത്തിലൂടെ ഇസ്റാഈല്‍ അധിനിവേശപ്പെടുത്തി. ശേഷിക്കുന്ന ഭാഗത്തെ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, ഗസ്സ മുനമ്പ് എന്നിങ്ങനെ വിഭജിച്ചു. യുദ്ധത്തില്‍ ഇസ്റാഈല്‍ വിജയിച്ചതോടെ ഫലസ്തീനികള്‍ ഉപേക്ഷിച്ചുപോയ വീടും നാടും ജൂത കുടിയേറ്റക്കാര്‍ കൈയടക്കി. ഇങ്ങനെ നാടുകടത്തപ്പെട്ടവരുള്‍പ്പെടെ ലോകത്ത് ഇന്ന് 60 ലക്ഷം ഫലസ്തീന്‍ അഭയാര്‍ഥികളുണ്ട്. ഇവരില്‍ കൂടുതലും അയല്‍ രാജ്യങ്ങളായ ജോര്‍ദാന്‍, ലബനാന്‍, സിറിയ എന്നിവിടെയാണ് കഴിയുന്നത്.

1920 മുതല്‍ 1948 വരെ ഫലസ്തീന്‍ ഭൂമി ബ്രിട്ടന്റെ അധീനതയിലായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തോടെയാണ് ബ്രിട്ടന്‍ ഉടമസ്ഥാവകാശം ജൂതന്മാര്‍ക്ക് കൈമാറുന്നത്. ഇതിനെതിരേ ഫലസ്തീനികള്‍ പ്രതിഷേധമുയര്‍ത്തിയതാണ് 1948ലെ അറബ്- ഇസ്റാഈല്‍ യുദ്ധത്തില്‍ കലാശിച്ചത്. അന്നുമുതല്‍ ശേഷിക്കുന്ന ഫലസ്തീനികളെ ഭവനരഹിതരാക്കി അവരുടെ ഭൂമി അധിനിവേശപ്പെടുത്തി ജൂത കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിടകേന്ദ്രങ്ങള്‍ പണിയുന്നത് നഖ്ബയുടെ 77ാം വാര്‍ഷികത്തിലും ഇസ്റാഈല്‍ തുടരുകയാണ്. പിന്നീട് 1967ല്‍ നടന്ന ആറുദിന യുദ്ധത്തില്‍ അറബികളെ തുരത്തി ഗസ്സയും വെസ്റ്റ് ബാങ്കുമുള്‍പ്പെടെ ജൂതരാജ്യം പിടിച്ചെടുത്തു. മൂന്നു ലക്ഷം ഫലസ്തീനികള്‍ നാടുകടത്തപ്പെട്ടു.


2023ല്‍ ഹമാസ് നടത്തിയ തിരിച്ചടിയുടെ പേരില്‍ തുടങ്ങിയ ഇസ്റാഈല്‍ ആക്രമണത്തില്‍ 52,700 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2007ലെ പൊതു തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതോടെ ഇസ്റാഈല്‍ ഗസ്സയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. അത് ഗസ്സയെ സാമ്പത്തികമായി തകര്‍ത്തു. ഉപരോധം ഇന്നും തുടരുകയാണ്. ഈവര്‍ഷം മാര്‍ച്ച് രണ്ടിനാണ് ഉപരോധം കൂടുതല്‍ ശക്തമാക്കി ഗസ്സയിലേക്ക് ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങി യാതൊന്നും കടത്തിവിടാതെ അതിര്‍ത്തി ഇസ്റാഈല്‍ കൊട്ടിയടച്ചത്. ഇതോടെ ഗസ്സയില്‍ പട്ടിണി മരണം നടന്നുകൊണ്ടിരിക്കുന്നു. 2023ലാണ് യു.എന്‍ നഖ്ബ ദിനം ആചരിച്ചു തുടങ്ങിയത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-05-2025

PSC/UPSC
  •  10 hours ago
No Image

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; എം.ആര്‍. അജിത് കുമാര്‍ തിരിച്ചെത്തി, സായുധ സേന എഡിജിപിയായി നിയമനം

Kerala
  •  11 hours ago
No Image

ഗസ്സയിലെ വംശഹത്യയ്ക്ക് കൃത്രിമ ബുദ്ധി സഹായിച്ചെന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്; എഐയെ യുദ്ധത്തിന്റെ ആയുധമാക്കി ഇസ്റഈൽ 

National
  •  11 hours ago
No Image

ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രംഗത്ത്; പാകിസ്ഥാന് തലവേദന

International
  •  12 hours ago
No Image

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത വ്യാപാര നിയന്ത്രണം; ഇറക്കുമതി നിയന്ത്രണങ്ങൾ കർശനമാക്കി

National
  •  12 hours ago
No Image

എനിക്ക് എന്റേതായ മൂല്യമുണ്ട്, എളുപ്പം അപമാനിക്കാനാവില്ല; ഒരു പൗരന്റെ ഉത്തരവാദിത്തം നിറവേറ്റി സർവകക്ഷി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും; ശശി തരൂർ

Kerala
  •  12 hours ago
No Image

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട യമൻ സ്വദേശിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി

Kerala
  •  13 hours ago
No Image

ഇന്ത്യയുടെ ആക്രമണം പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചോ? എസ്. ജയശങ്കറിനോടു ചോദ്യശരങ്ങളുമായി രാഹുൽ ഗാന്ധി

National
  •  13 hours ago
No Image

ഓപ്പറേഷൻ ഗോസ്റ്റ് സിം; പാക് ചാര പ്രവർത്തനത്തിന് സഹായം നൽകിയ 7 പേർ പിടിയിൽ; മറ്റൊരു യൂട്യൂബറും അറസ്റ്റിൽ

National
  •  14 hours ago
No Image

കൊടുവള്ളിയിൽ കാറിലെത്തിയ ആയുധ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

Kerala
  •  14 hours ago