HOME
DETAILS

ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രംഗത്ത്; പാകിസ്ഥാന് തലവേദന

  
May 17 2025 | 16:05 PM

Sindhi Nationalists Rise After Baloch Independence Call Pakistan Faces Internal Turmoil

ഇസ്ലാമാബാദ്:ബലൂചിസ്ഥാനിൽ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് പിന്നാലെ, പാകിസ്ഥാന്റെ തലവേദനയാകുന്നത് സിന്ധ് പ്രദേശത്തു നിന്നുമുള്ള ജെയ് സിന്ധ് ഫ്രീഡം മൂവ്‌മെന്റ് (JSFM) പ്രവർത്തകരുടെ ശക്തമായ പ്രതിഷേധങ്ങളാണ്. വെള്ളിയാഴ്ച ഇവർ സിന്ധ് മേഖലയിലെ പ്രധാന ഹൈവേയിൽ കുത്തിയിരിപ്പ് സമരം നടത്തി.

സിന്ധ് ദേശീയവാദികൾ കാണാതായവരുടെ തിരോധാനവും നിയമവിരുദ്ധമായി തടവിൽ അടക്കപ്പെട്ടവരുടെ മോചിപ്പിപ്പിക്കലും ആവശ്യപ്പെട്ടാണ് പ്രതിഷേധം. മനുഷ്യാവകാശ ലംഘനങ്ങൾ, വ്യാജ കേസുകൾ, നിർബന്ധിത തടങ്കൽ എന്നിവയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് മുന്നോട്ടുവെച്ചത്.

ജെയ് സിന്ധ് ഫ്രീഡം മൂവ്‌മെന്റ് നേതാക്കളായ സൊഹൈൽ അബ്രോ, സുബൈർ സിന്ധി, അമർ ആസാദി എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. സാഹിദ് ചന്ന, സജാദ് ചന്ന, അദ്‌നാൻ ബലൂച്, ബാദ്ഷാ ബലൂച്, റഫീഖത്ത് മൻഘൻഹർ, ഷാഹിദ് സൂമ്രോ എന്നിവരുടെ ഉടൻ മോചനമാണ് പ്രധാന ആവശ്യങ്ങളിൽ ഒന്ന്.

പീഡനങ്ങളും മാനവാവകാശ ലംഘനങ്ങളും പാകിസ്ഥാനിലെ ജയിലുകളിൽ വ്യാപകമാണെന്ന് ജെയ് സിന്ധ് ഫ്രീഡം മൂവ്‌മെന്റ് ആരോപിക്കുന്നു. പ്രതിഷേധം സമാധാനപരവും ജനാധിപത്യപരവുമാണ് എന്നും, സിന്ധ് ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2022 ലെ റിപ്പോർട്ട് പ്രകാരം, സിന്ധിൽ വ്യവസ്ഥാപിതമായി വികൃതമായ മൃതദേഹങ്ങൾ കണ്ടെത്തുന്നതും, നിയമവിരുദ്ധ കൊലപാതകങ്ങളും നടക്കുന്നതും തെളിയിച്ചിരുന്നു.

പാകിസ്ഥാൻ ഭരണകൂടം സിന്ധിലെ പ്രാദേശിക സംസ്കാരത്തെ ഇല്ലാതാക്കാൻ 'ഉറുദു അടിച്ചേൽപ്പിക്കൽ', 'ഒരു യൂണിറ്റ് നയം', കറാച്ചിയുടെ സ്ഥാനം മാറ്റൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജെയ് സിന്ധ് ഫ്രീഡം മൂവ്‌മെന്റ് ആരോപിക്കുന്നു.

ജെയ് സിന്ധ് ഫ്രീഡം മൂവ്‌മെന്റ് ഐക്യരാഷ്ട്രസഭ, ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പാകിസ്ഥാനിലെ അവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് പിന്നാലെ സിന്ധിലും ഉയരുന്ന സമര ശബ്ദങ്ങൾ പാകിസ്ഥാൻ ഭരണകൂടത്തിനുള്ള വലിയ വെല്ലുവിളിയായി മാറുകയാണ്.

After the Baloch independence declaration, Sindhi nationalists have also launched protests, intensifying internal unrest in Pakistan. The Jeay Sindh Freedom Movement (JSFM) organized a sit-in protest on highways demanding the release of missing and imprisoned Sindhi activists. Protesters called for international attention to human rights violations, enforced disappearances, and suppression of regional identities in Sindh. The movement warned that peaceful protests would continue until freedom is achieved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തെ ഞെട്ടിക്കാന്‍ യുഎഇ; ലോകത്തിലെ ആദ്യ എഐ നഗരം അബൂദബിയില്‍ 

uae
  •  16 hours ago
No Image

കോഴിക്കോട് തീപിടിത്തം: ടെക്സ്റ്റൈൽസ് ഉടമയും മുൻ പങ്കാളിയും തമ്മിലുള്ള തർക്കത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു

Kerala
  •  16 hours ago
No Image

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി സുപ്രിംകോടതി

Kerala
  •  16 hours ago
No Image

മക്ക റൂട്ട് പദ്ധതി; ഇതുവരെ പ്രയോജനം ലഭിച്ചത് ഒരു ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കെന്ന് സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  16 hours ago
No Image

വാറന്റിയുള്ള ഫോൺ നന്നാക്കാൻ കമ്പനി പണം ആവിശ്യപ്പെട്ടെന്ന പരാതി; 98,690 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

Kerala
  •  16 hours ago
No Image

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു ,കാറുകള്‍ അപകടത്തില്‍പ്പെട്ടു

Kerala
  •  17 hours ago
No Image

വിവിഎസ് ലക്ഷ്മണല്ല; ഇംഗ്ലണ്ടിലേക്ക് പറക്കാൻ ഇന്ത്യക്കൊപ്പം പുതിയ പരിശീലകൻ; പ്രഖ്യാപനവുമായി ബിസിസിഐ

Cricket
  •  17 hours ago
No Image

ബെംഗളൂരു നഗരം വെള്ളത്തിനടിയിൽ, ഒരു മരണം, പലയിടങ്ങളിലും കനത്ത മഴ തുടരുന്നു; സ്തംഭിച്ച് ജനജീവിതം

National
  •  17 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ

Football
  •  18 hours ago
No Image

വ്യാജ മാല മോഷണക്കേസ് ; സ്വർണമാല തൊഴിലുടമയുടെ വീട്ടിൽ; എന്നിട്ടും ദലിത് യുവതിയായ ബിന്ദുവിനെതിരെ എഫ്‌ഐആർ, പേരൂർക്കട എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

Kerala
  •  18 hours ago