HOME
DETAILS

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു; പകർച്ചവ്യാധി ഭീഷണിയെ നേരിടണം

  
May 31 2025 | 06:05 AM

the number of fever cases in the state of kerala is increasing

തിരുവനന്തപുരം: കാലവർഷക്കെടുതിക്കൊപ്പം സംസ്ഥാനം ഇപ്പോൾ പകർച്ചവ്യാധിയുടെ ഭീഷണിയിലേക്ക്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. സർക്കാർ ആശുപത്രിയിലെ മാത്രം പനി ബാധിതരുടെ എണ്ണമാണ് എണ്ണായിരം കടന്നത്. സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും കണക്കെടുക്കുമ്പോൾ ഇത് പലമടങ്ങ് വർധിക്കും. ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധനയുണ്ട്. 

ഒരു മാസത്തിനിടെ സംസ്ഥാനത്ത് 11 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം പനി ബാധിച്ച് 20 പേരാണ് മരിച്ചത്. അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് എഴുപത് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഴയെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവർ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

മലിനജലത്തിലൂടെയും വായുവിലൂടെയും പടരുന്നതും കൊതുക് പരത്തുന്നതുമായ രോഗങ്ങളാണ് ഈ കാലാവസ്ഥയിൽ ഭീഷണിയായി ഉള്ളത്. ഈ സാഹചര്യത്തിൽ, പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യകേന്ദ്രങ്ങളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ബന്ധപ്പെട്ടവർക്ക്  നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അച്ചൻകോവിൽ, മണിമല, ഉപ്പള നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ പെരുമ്പ, കാസർഗോഡ് ചന്ദ്രഗിരി, ഷിറിയ നദികളിലും, കോട്ടയം മീനച്ചിലാറിലും മഞ്ഞ അലേർട്ട് നൽകിയിട്ടുണ്ട്.

 

Along with the monsoon calamities, the state is now facing the threat of infectious diseases. Reports indicate that the number of fever cases in the state is increasing. The daily number of fever cases has crossed a thousand — this figure is based on patients in government hospitals alone. When cases from private hospitals and clinics are included, the number will be much higher. There is also an increase in cases of dengue fever and leptospirosis.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് സാലിക്

uae
  •  2 hours ago
No Image

ഇവൻ ബെംഗളൂരുവിന്റെ ഭാഗ്യനക്ഷത്രം; ഈ സാലക്കൊപ്പം സൂപ്പർതാരം അടിച്ചെടുത്തത് ഏഴാം കിരീടം

Cricket
  •  3 hours ago
No Image

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച് സ്വർണ മാല കവർന്നു; കൊച്ചുമകൻ അറസ്റ്റിൽ 

Kerala
  •  3 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജൂൺ 19-ന് പൊതുഅവധി; ഡ്രൈ ഡേയും പ്രഖ്യാപിച്ചു

Kerala
  •  3 hours ago
No Image

വെറും 16-ആം വയസ്സിൽ ‘ജഡ്ജ്’; ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പിടിച്ചെടുത്ത് ഹെൻറി

International
  •  4 hours ago
No Image

ഹാട്രിക് തോൽവി, ചരിത്രത്തിലെ വലിയ നിർഭാഗ്യവാൻ; തിരിച്ചടികളുടെ ലിസ്റ്റിൽ ഇനി പഞ്ചാബ് താരവും

Cricket
  •  4 hours ago
No Image

ഐപിഎല്ലിൽ വൈഭവിന് ടാറ്റ നൽകിയത് കിടിലൻ കാർ; പക്ഷെ സമ്മാനത്തെച്ചൊല്ലി ആരാധകർക്കിടയിൽ വിമർശനം 

auto-mobile
  •  4 hours ago
No Image

ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ക്ക് ദാരുണാന്ത്യം, 25 പേര്‍ക്ക് പരുക്കേറ്റു

National
  •  4 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന്‌ അനുമതി നൽകി ഹൈക്കോടതി

Kerala
  •  4 hours ago