HOME
DETAILS

കാണരുതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്, വ്യക്തിപരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍, തെറ്റില്ലെന്ന് മുരളീധരന്‍; രാഹുല്‍ - അന്‍വര്‍ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം 

  
Web Desk
June 01 2025 | 06:06 AM

Congress Leaders  responce on Rahul Mankootathils Meeting with PV Anvar

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വര്‍ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം. പി.വി അന്‍വറിനെ കാണാന്‍ പാടില്ലായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. അന്‍വറിനെ കാണാന്‍ രാഹുലിനെ ചുമതലപ്പെടുത്തിയിട്ടില്ല. രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് തെറ്റായ നടപടിയാണെന്നും  പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.  പി.വി അന്‍വറിന്റെ വിഷയം പാര്‍ട്ടി അവസാനിപ്പിച്ചതാണെന്ന് ചൂണ്ടിക്കാടിടയ അദ്ദേഹം അതിനായി തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.

പി.വി അന്‍വറിന് മുന്നില്‍ യു.ഡി.എഫിന്റെ വാതിലുകള്‍ അടച്ചുവെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. ഒരു കോണ്‍ഗ്രസ് നേതാവും അന്‍വറിനെ കാണാന്‍ പാടില്ല. രാഹുലിനെ സംഘടനാപരമായല്ലാതെ ശാസിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിലമ്പൂരിലും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് വ്യക്തമാണെന്നും ഇതിനാലാണ് ആദ്യം ബി.ജെ.പി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.  പിന്നീട് വലിയ പ്രതിഷേധമുണ്ടായപ്പോഴാണ് ബി.ജെ.പി സ്ഥനാര്‍ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 കോണ്‍ഗ്രസിന് ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂരെന്ന് ചൂണ്ടിക്കാട്ടിയ പാലക്കാടിനേക്കാളും വലിയ സംഘടനാശേഷി കോണ്‍ഗ്രസിന് നിലമ്പൂരുണ്ടെന്നും വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 

സന്ദര്‍ശനം തീര്‍്തതും വ്യക്തിപരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് ചൂണ്ടിക്കാട്ടി. അടച്ച വാതില്‍ തുറക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതെങ്കില്‍ രാഷ്ട്രീയത്തില്‍ തുറക്കാത്ത വാതിലുകള്‍ ഇല്ലെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണം. 

രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടിക്കാഴ്ച നടത്തിയത് തികച്ചും വ്യക്തിപരമെണ് കെ. മുരളീധരനും പ്രതികരിച്ചത്. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ മത്സരിക്കരുതെന്ന് രാഹുല്‍ വ്യക്തിപരമായി പറഞ്ഞു കാണും. അതിനെ ആ രീതിയില്‍ മാത്രം കണ്ടാല്‍ മതി. ഏതെങ്കിലും ദൗത്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടിയല്ല രാഹുല്‍ പോയതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അന്‍വറിന് അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കാന്‍ ഒരുപാട് സമയമുണ്ട്. രാഹുല്‍ പി.വി. അന്‍വറിനെ കണ്ടതില്‍ തെറ്റ് കാണുന്നില്ല. സുഹൃത്തിനെ കണ്ടു എന്ന രീതിയിലെടുത്താല്‍ മതി. അന്‍വറിനോട് മത്സരിക്കരുത്, സഹകരിക്കണം എന്ന് പറഞ്ഞുകാണും. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചിലത് മറക്കേണ്ടിവരും. അത് സ്വാഭാവികമാണ്' -മുരളീധരന്‍ ചൂണ്ടിക്കാട്ടി. 

സന്ദര്‍ശനം വിവാദമായതിന് പിന്നാലെ രാഹുല്‍ വിശദീകരണം നല്‍കിയിരുന്നു.  പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല അന്‍വറിന്റെ വീട്ടില്‍ പോയതെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നുമാണ് രാഹുല്‍ വിശദീകരിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ

Kerala
  •  16 hours ago
No Image

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

Cricket
  •  16 hours ago
No Image

തായ്‌ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ല​ഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും

latest
  •  16 hours ago
No Image

2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം

Cricket
  •  16 hours ago
No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  17 hours ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  17 hours ago
No Image

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും

National
  •  17 hours ago
No Image

'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ

Saudi-arabia
  •  18 hours ago
No Image

34.07 കോടി രൂപയുടെ ആസ്തി; 20.06 കോടി രൂപയുടെ ബാധ്യത; പിവി അന്‍വറിന്റെ സ്വത്ത് വിവരങ്ങള്‍ 

Kerala
  •  18 hours ago
No Image

അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി

Cricket
  •  18 hours ago