HOME
DETAILS

തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം

  
June 02 2025 | 01:06 AM

Kozhikode Medical College Emergency Department Still Shut a Month After Fire

കോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായി ഒരുമാസം പിന്നിട്ടെങ്കിലും ഇതുവരെ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമായിട്ടില്ല. നിന്നുതിരിയാൻ ഇടമില്ലാത്ത പഴയ കാഷ്വാലിറ്റിയിലാണ് രോഗികളെ പരിശോധിക്കുന്നത്.

കഴിഞ്ഞ മെയ് രണ്ടിനാണ് പി.എം.എസ്.എസ്.വൈ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ തീപിടിച്ചത്. 37 ഓളം ബാറ്ററികൾ കത്തിനശിച്ചിരുന്നു. തുടർന്ന് ഒരുദിവസം ബീച്ച് ആശുപത്രിയിൽ അത്യാഹിതവിഭാഗം പ്രവർത്തിച്ചു. ശേഷം മെഡി. കോളജ് എൻ.എം.സി.എച്ച് ബ്ലോക്കിനോട് ചേർന്ന പഴയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ പ്രവർത്തിക്കുന്നത് ഇവിടെത്തന്നെയാണ്. 

മെയ് അഞ്ചിന് വീണ്ടും തീപിടിത്തമുണ്ടായി. തൊട്ടടുത്ത ദിവസം ഓപറേഷൻ തീയറ്റർ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വീണ്ടും അഗ്നിബാധയുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തുടർന്ന് അന്വേഷണത്തിനായി വിവിധ ഏജൻസികളെ ചുമതലപ്പെടുത്തിയിരുന്നു. അഗ്നിരക്ഷാസേന, പി.ഡബ്ലു.ഡി ഇലക്ട്രിക്കൽ വിഭാഗം, ഇലക്ടിക്കൽ ഇൻസ്പെക്ടറേറ്റ്, ഫോറൻസിക് വിഭാഗം, പൊലിസ് എന്നിവക്ക് പുറമെ ആരോഗ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച അഞ്ചംഗ മെഡിക്കൽ സംഘവും പരിശോധന നടത്തി. അതിനിടെ തീപിടിത്ത സമയത്ത് അഞ്ചുപേർ മരിച്ച സംഭവം തീപിടിത്ത സമയത്ത് ചികിത്സാ പിഴവിനെ തുടർന്നാണെന്ന് ആരോപണമുയർന്നിരുന്നു. മരിച്ച നാലുപേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അഞ്ചംഗ സമിതി പരിശോധിച്ചു. 

അതേസമയം ആശുപത്രിയിലെ വേണ്ടത്ര പരിജ്ഞാനമില്ലാത്തവർ മെഷീനുകൾ കൈകാര്യം ചെയ്തതാണ് സംഭവത്തിന് കാരണമെന്ന് നിർമാണ പ്രവർത്തനത്തിന് നേതൃത്വം നൽകിയ എച്ച്.എൽ.എൽ കമ്പനി അധികൃതർ പരാതിപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ മെഡി. കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു.

A month after the fire incident, the Emergency Department of Kozhikode Medical College remains non-operational. Patients are being redirected to other departments, causing inconvenience and delays in critical care services.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-റെയില്‍; മുഖ്യമന്ത്രി നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Kerala
  •  a day ago
No Image

ഒടുവിൽ രാജാവിനെയും പടിയിറക്കി; ക്യാപ്റ്റന്മാരിൽ ഒന്നാമനായി അയ്യരിന്റെ തേരോട്ടം

Cricket
  •  a day ago
No Image

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ

Kerala
  •  a day ago
No Image

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

Cricket
  •  a day ago
No Image

തായ്‌ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ല​ഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും

latest
  •  a day ago
No Image

2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം

Cricket
  •  a day ago
No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  2 days ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും

National
  •  2 days ago
No Image

'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago