HOME
DETAILS

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

  
Web Desk
June 25 2025 | 05:06 AM

Muslim Auto Driver Assaulted in Bengaluru for Allegedly Refusing to Chant Jai Shri Ram

ബംഗളൂരു: ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മുസ്ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം. ഓട്ടോറിക്ഷാ ഡ്രൈവറായ വസീം അഹമ്മദ് എന്ന 35കാരനാാണ് ഹിന്ദുത്വസംഘത്തിന്‍രെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ഇയാളെ 
 ഗുരുതര പരിക്കുകളോടെ ബംഗളൂരു യെലഹങ്ക ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനത്തില്‍ വസീമിന് ആന്തരിക ക്ഷതമേറ്റതായും വലതുചെവിയുടെ കേള്‍വി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 

ജൂണ്‍ 22ന് വൈകുന്നേരം സാമ്പിഗെഹള്ളിക്ക് സമീപമുള്ള ഹെഗ്ഡെ നഗറിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം. സുഹൃത്തും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് വസീം പറയുന്നു. 

 'ഞായറാഴ്ച സുഹൃത്തും മെക്കാനിക്കുമായ സമീറിനൊപ്പം ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ വിശ്രമിക്കാനായി ഒരു ഒഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്തി. അപ്പോള്‍ സമീപത്ത് മദ്യപിച്ചുകൊണ്ടിരുന്ന എട്ടോളം ആളുകള്‍ ഞങ്ങളുടെ അടുത്ത് വന്ന് പേര് ചോദിച്ചു. പേര് പറഞ്ഞതോടെ അവര്‍ ഞങ്ങളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അത് നിരസിച്ചു. ഇതോട അവര്‍ കൂട്ടമായി ഞങ്ങളെ അക്രമിക്കുകയായിരുന്നു. അതിനിടക്ക് സമീര്‍ എങ്ങനെയോ ഓടിരക്ഷപ്പെട്ടു. എന്നെ അവര്‍ വളഞ്ഞിട്ട് തല്ലി'-വസീം പറയുന്നു.

അതേസമയം,  ജയ്ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ച കാര്യം വസീം പറഞ്ഞിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. വസീമിന്റെ പരാതിയില്‍ മുദ്രാവാക്യവുമായി ബന്ധപ്പെട്ട ഒരു പ്രകോപനവും പരാമര്‍ശിക്കുന്നില്ലെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ സജീത്ത് വി.ജെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ആക്രമണത്തിന്റെ വര്‍ഗീയ സ്വഭാവം രേഖപ്പെടുത്താതെ കേസ് ദുര്‍ബലപ്പെടുത്താന്‍ പൊലിസ് ശ്രമിക്കുന്നവെന്ന് ആരോപണമുയരുന്നുണ്ട്. 

 

A Muslim auto-rickshaw driver, Wasim Ahmed, was brutally assaulted by a group of eight men in Bengaluru for allegedly refusing to chant 'Jai Shri Ram'. He sustained internal injuries and partial hearing loss, raising concerns of a hate crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  12 hours ago
No Image

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം

International
  •  13 hours ago
No Image

ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ് 

National
  •  13 hours ago
No Image

അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും

uae
  •  14 hours ago
No Image

'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ

International
  •  14 hours ago
No Image

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ

Kerala
  •  14 hours ago
No Image

ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു

International
  •  14 hours ago
No Image

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്

Kerala
  •  14 hours ago
No Image

തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 hours ago