
ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആണവകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മാസങ്ങള്‍ക്കകം പുനഃരാരംഭിക്കാന്‍ മാത്രം നിസ്സാരമായ നാശനഷ്ടങ്ങള്‍ മാത്രമാണ് യു.എസ് ആക്രമണമുണ്ടാക്കിയതെന്നും പുറത്തായ പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവായുധം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയത്തിന്റെ ഒരു പ്രധാന ഭാഗം ആക്രമണത്തിന് മുന്‍പ് തന്നെ ഇറാന് മറ്റ് രഹസ്യ ആണവ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
യു.എസ് പ്രതിരോധ വകുപ്പിന്റെ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയായ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് . ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്.
ഭൂഗര്‍ഭ കെട്ടിടങ്ങള്‍ക്ക് പോറലേല്പിക്കാന് പോലും ഈ ആക്രമണത്തിന് കഴിഞ്ഞിട്ടില്ല. ആണവകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടത്തിന് അല്പം പോറലേല്പിക്കാന് പോലും യു.എസിന്റെ ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, പെന്റഗണ്‍ റിപ്പോര്‍ട്ട് വൈറ്റ്ഹൗസ് നിഷേധിച്ചു. റിപ്പോര്‍ട്ട് അതീവരഹസ്യവിഭാഗത്തില് പെട്ടതായിരുന്നു. എന്നാല്‍ അതിപ്പോള്‍ ചോര്‍ന്നിരിക്കുന്നു- വൈറ്റ്ഹൗസ് പ്രതികരിച്ചു. റിപ്പോര്‍ട്ട് നിഷേധിച്ച ട്രംപ് ആണവകേന്ദ്രം തകര്‍ത്തെന്ന അവകാശവാദം ആവര്‍ത്തിച്ചു.
ധീരരായ സൈനികരെ തരംതാഴ്ത്താനുള്ള ശ്രമമാണിതെന്ന് യു.എസ് പ്രസ് സെക്രട്ടറി കരോലിന് ലിവീറ്റ് ചൂണ്ടിക്കാട്ടി.
'പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവപദ്ധതിയെ ഇല്ലാതാക്കാന്‍ പ്രയത്നിച്ച ധീരരായ സൈനികരെ അപമാനിക്കാനുമുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഈ റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നിലുള്ളത്- ലിവീറ്റ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയായിരുന്നു ഇറാന് നേരെയുള്ള യു.എസിന്റെ നേരിട്ടുള്ള ആക്രമണം. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഫര്‍ദോ, നതാന്‍സ്, ഇസ്ഹാന് കേന്ദ്രങ്ങള്‍ ആക്രമിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ലോകത്തെ അറിയിച്ചത്. ഉഗ്രപ്രഹര ശേഷിയുള്ള യുഎസ് ബി2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ഇറാന്റെ തിരിച്ചടിയില്‍ കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വന്ന ഇസ്റാഈല്‍ പതിവ് പോലെ യുഎസിനോട് സഹായം തേടിയിരുന്നു. മേഖലയില്‍ ഒറ്റക്ക് യുദ്ധം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഇറാന്റെ ഫെര്‍ദോ ആണവ കേന്ദ്രം നശിപ്പിക്കാന്‍ യുഎസ് സഹായിക്കണമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു യു.എസിന്റെ ഇടപെടല്‍. എന്നാല്‍ യു.എസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്റാഈലില്‍ ഇറാന്റെ മിസൈല്‍ പെരുമഴയായി. മാത്രമല്ല ഖത്തറിലെ യു.എസിന്റെ സൈനികത്താവളത്തിന് നേരെയും ഇറാന്റെ മുന്നറിയിപ്പ് മിസൈല്‍ ആക്രമണമുണ്ടായി.
ഒടുവില്‍ വെടിനിര്‍ത്തല്‍
തെഹ്റാന്/തെല്‍അവീവ്/വാഷിങ്ടണ്‍: ഇസ്റാഈലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇറാന് ഇസ്റാഈലില്‍ കനത്ത ആക്രമണം നടത്തുകയും മൂന്നു പേര് കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് ഇസ്റാഈലും ഇറാനില്‍ ആക്രമണം നടത്തി. ഒടുവില്‍ ഇറാനില്‍ ബോംബിടരുതെന്നും വിമാനം തിരികെ വിളിക്കണമെന്നും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന് യു.എസ് പ്രസിഡന്റ് അന്ത്യശാസനം നല്കി. ഇതോടെ ഇസ്റാഈല്‍ വിമാനങ്ങള്‍ തിരികെ വന്നു. ഇരുകക്ഷികളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാനില്‍ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും അതു പൂര്‍ത്തിയാക്കിയെന്നും ഇനി യുദ്ധം നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പിന്നാലെ നെതര്‍ലാന്റ്സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ട്രംപ് പുറപ്പെട്ടു.
ഖത്തറിലെ യു.എസിന്റെ അല്‍ ഉദൈദ് താവളത്തില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതില്‍ ഇറാന് ഖേദം പ്രകടിപ്പിച്ചതായി ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. സൗഹൃദ രാജ്യമായ ഖത്തറിനു നേരെയല്ല ആക്രമണമെന്നും അമേരിക്കയ്ക്ക് നേരെയാണെന്നും ഇറാന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്ഷകന്: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• a day ago
വാല്‍പ്പാറയില്‍ നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• a day ago
വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• a day ago
കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി
Kerala
• a day ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• a day ago
എം.ആര് അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള് ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം
Kerala
• a day ago
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്
qatar
• a day ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• a day ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• a day ago
നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
Kerala
• a day ago
ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്നേഹോഷ്മള സ്വീകരണം
Kerala
• a day ago
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി
Kerala
• a day ago
'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്
International
• a day ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 2 days ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 2 days ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 2 days ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 2 days ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• a day ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• a day ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 2 days ago