HOME
DETAILS

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

  
Sabiksabil
June 30 2025 | 01:06 AM

CPM Rift Emerges Opposition to Ravadas Appointment as State Police Chief Over Koothuparamba Firing Allegations

 

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ തീരുമാനിക്കാൻ മന്ത്രിസഭാ യോഗം ഇന്ന് ചേരാനിരിക്കെ, പട്ടികയിൽ മുന്നിലുള്ള ഐ.പി.എസ് ഓഫിസർ റവാഡാ ചന്ദ്രശേഖറിന്റെ നിയമനത്തിൽ സി.പി.എമ്മിൽ ഭിന്നത. 1994ലെ കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവാദിയായ പൊലിസ് ഉദ്യോഗസ്ഥനെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയിലെ ഒരു വിഭാഗം റവാഡയ്‌ക്കെതിരെ രംഗത്തെത്തി.

നിലവിൽ ഇൻചാർജ് പൊലിസ് മേധാവിയെ നിയമിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളുള്ളതിനാൽ റവാഡയെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചതായാണ് വിവരം. മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. എന്നാൽ, റവാഡയ്ക്ക് ബി.ജെ.പിയോട് അടുപ്പവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് വിശ്വസ്തതയും ഉണ്ടെന്ന് എതിർവിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ 16 വർഷമായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന റവാഡ, മുംബൈയിൽ അഡിഷനൽ ഡയറക്ടറായിരുന്നു.

കൂത്തുപറമ്പ് വെടിവയ്പ്പ്: വിവാദത്തിന്റെ പശ്ചാത്തലം

1994 നവംബർ 25ന് നടന്ന കൂത്തുപറമ്പ് വെടിവയ്പ്പാണ് റവാഡയുടെ നിയമനത്തിനെതിരായ വിമർശനത്തിന്റെ കാതൽ. അന്ന് കരുണാകരൻ സർക്കാരിൽ സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ വെടിവയ്ക്കാൻ, അന്ന് കണ്ണൂർ എ.എസ്.പിയായിരുന്ന റവാഡാ ചന്ദ്രശേഖർ ഉത്തരവിട്ടു. ഹൈദരാബാദിൽ നിന്ന് സ്ഥലംമാറ്റത്തോടെ കേരളത്തിലെത്തിയ റവാഡയുടെ ആദ്യ ദിനങ്ങളിലൊന്നിൽ നടന്ന ഈ സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെടുകയും ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.

നിയമനടപടികളും വിമർശനങ്ങളും

വെടിവയ്പ്പിനെ തുടർന്ന് റവാഡയ്ക്കെതിരെ കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും, 2012ൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വെടിവയ്ക്കാൻ ഉത്തരവിട്ടതിന് തെളിവില്ലെന്നും വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി. പിന്നീട് റവാഡാ ഇന്റലിജൻസ് ബ്യൂറോയിൽ സ്‌പെഷൽ ഡയറക്ടറായി ഉയർന്നു. 1991 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫിസറായ അദ്ദേഹം അടുത്തിടെ കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ സുരക്ഷാ വിഭാഗം സെക്രട്ടറിയായും നിയമിതനായിരുന്നു.

നിയമനവുമായി മുന്നോട്ടുപോകാനാണ് സർക്കാർ ഒരുങ്ങുന്നതെങ്കിലും, സി.പി.എമ്മിനുള്ളിലെ ഭിന്നതയും കൂത്തുപറമ്പ് വെടിവയ്പ്പിന്റെ പശ്ചാത്തലവും ചർച്ചകൾക്ക് വഴിവയ്ക്കുന്നു. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നിർണായകമാകും.

 

The proposed appointment of Ravada Chandrasekhar as Kerala's new police chief has sparked a rift within the CPM, with a faction opposing his candidacy due to his alleged role in the 1994 Koothuparamba firing incident, where five DYFI activists were killed. Despite being cleared by the High Court in 2012, the controversy continues to fuel debate as the state cabinet prepares to finalize the decision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  4 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  4 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  5 hours ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  5 hours ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  5 hours ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  5 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  5 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  6 hours ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  6 hours ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  6 hours ago