HOME
DETAILS

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

  
Farzana
June 30 2025 | 04:06 AM

Ravada Chandrasekhar Appointed as Keralas New DGP Amid Political Controversy

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലിസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍. പ്രത്യംക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആന്ധ്രപ്രദേശ് സ്വദേശിയായ അദ്ദേഹം നിലവില്‍ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫിസറാണ്. കേന്ദ്രത്തില്‍ നിന്നെത്തുന്ന ആദ്യ ഡി.ജി.പിയാണ് റവാഡ. 2026 ജൂലൈ വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. 
  
കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ എ.എസ്.പി ആയിരുന്നു അദ്ദേഹം.  അതിനാല്‍ റവാഡാ ചന്ദ്രശേഖറുടെ കാര്യത്തില്‍ സി.പി.എമ്മില്‍ ഭിന്നതയെന്ന് സൂചനയുണ്ടായിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണക്കാരനായ പൊലിസ് ഉദ്യോഗസ്ഥനെന്ന് ചൂണ്ടിക്കാട്ടിയാണ് റവാഡാ ചന്ദ്രശേഖറിനെതിരേ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തിയത്. റവാഡയ്ക്ക് കൂടുതല്‍ താല്‍പ്പര്യം ബി.ജെ.പിയോടാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനാണെന്നും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര ഇന്റലിജന്‍സിലാണ് 16 കൊല്ലമായി റവാഡാ പ്രവര്‍ത്തിക്കുന്നത്.


എന്നാല്‍ ഇതെല്ലാം തള്ളിയാണ് റവാഡ സംസ്ഥാനത്തിന്റെ പൊലിസ് മേധിയായിരിക്കുന്നത്. ഇന്‍ചാര്‍ജ് പൊലിസ് മേധാവിയെ നിയമിക്കുന്നതില്‍ നിയമപ്രശ്‌നങ്ങളുള്ളതിനാലാണ് സര്‍ക്കാര്‍ റവാഡയെ നിയോഗിച്ചതെന്നാണ് വിവരം. 

കരുണാകരന്‍ സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവനെതിരേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചതാണ് 1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണം. മന്ത്രിയുടെ വഴിതടഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എ.എസ്.പിയായിരുന്ന റവാഡ ചന്ദ്രശേഖര്‍  ഉത്തരവിട്ടു. ഹൈദരാബാദില്‍ നിന്ന് സ്ഥലംമാറ്റം കിട്ടി കേരളത്തിലെത്തിയതിന്റെ അടുത്ത ദിവസമായിരുന്നു സംഭവം. പൊലിസ് വെടിവയ്പ്പില്‍ അഞ്ച്  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഓദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലിസുകാര്‍ക്ക് കൊല നടത്താനുള്ള വ്യക്തി വൈരാഗ്യമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി, 2012ല്‍ റവാഡാ ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ഐ.ബിയിലെത്തിയ റവാഡ മുംബൈയില്‍ അഡിഷനല്‍ ഡയരക്ടറായിരുന്നു. പ്രവര്‍ത്തനമികവും കാര്യക്ഷമതയും കൊണ്ട് സ്പെഷല്‍ ഡയരക്ടറായി ഉയര്‍ന്നു. 1991 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഓഫിസറായ റവാഡാ അടുത്തിടെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം സെക്രട്ടറിയായും നിയമിക്കപ്പെട്ടിരുന്നു. 2023ല്‍ ഡി.ജി.പിയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  4 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  5 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  5 hours ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  6 hours ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  6 hours ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  6 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  6 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  6 hours ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  7 hours ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  7 hours ago