HOME
DETAILS

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

  
Sabiksabil
July 05 2025 | 04:07 AM

31 Years of Beypore Sultans Legacy The Eternal Youth of Malayalam Literature

 

കോഴിക്കോട്: ജൂലൈ 5, ഇന്ന് മലയാള സാഹിത്യത്തിന്റെ അനശ്വര സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 31-ാം ചരമവാർഷികം. "എന്റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചതും കരഞ്ഞതും ഞാനായിരിക്കും, കാരണം അതെല്ലാം എന്റെ അനുഭവങ്ങളായിരുന്നു," എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ മലയാള സാഹിത്യത്തിന്റെ ഹൃദയത്തിൽ എന്നും മുഴങ്ങുന്നു. ജീവിതത്തെ പ്രേമത്തിന്റെയും നർമത്തിന്റെയും തങ്കവെളിച്ചത്തിൽ ആവാഹിച്ച ബഷീർ, മലയാള സാഹിത്യത്തെ തനതായ ശൈലിയിൽ പുനർനിർവചിക്കുകയാണ് ചെയ്തത്.

1994 ജൂലൈ 5-ന് ലോകത്തോട് വിടപറഞ്ഞെങ്കിലും, ബഷീറിന്റെ കഥകളും കഥാപാത്രങ്ങളും ഇന്നും വായനക്കാരുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകൾ, പ്രേമലേഖനം, അനർഘനിമിഷം തുടങ്ങിയ കൃതികൾ മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന അതുല്യ കലാ സൃഷ്ടികളാണ്. "ഞാ ഞ്ഞീം മാന്തും," "കള്ളസ്സാച്ചി പറേങ്കയ്യേല," "പത്ക്ക പറാ" തുടങ്ങിയ വാമൊഴികൾ ഇന്നും ജനകീയ ഭാഷയുടെ ഭാഗമാണ്.

2025-07-0510:07:99.suprabhaatham-news.png
 
 

ജീവിതവും സാഹിത്യവും ഒന്നായവൻ

1908 ജനുവരി 21-ന് വൈക്കം തലയോലപ്പറമ്പിൽ ജനിച്ച ബഷീർ, കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനാണ്. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് മീഡിയം സ്കൂളിലും വിദ്യാഭ്യാസം നേടി. അഞ്ചാം ക്ലാസിൽ പഠിക്കവേ, ഗാന്ധിജിയെ കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയ ബഷീർ, 1930-ൽ കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. ഭഗത് സിങിന്റെ മാതൃകയിൽ സംഘടന രൂപീകരിച്ച് 'പ്രഭ' എന്ന തൂലികാനാമത്തിൽ ഉജ്ജീവനം മുഖപത്രത്തിൽ ലേഖനങ്ങൾ എഴുതി.

"ലോകമേ തറവാട്" എന്ന ദർശനത്തോടെ, ജീവജാലങ്ങളെ സ്നേഹിച്ച് അവയെ കഥകളിലേക്ക് ആവാഹിച്ച ബഷീർ, നാട്ടുഭാഷയുടെ സുൽത്താനായി. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകൾ, പ്രേമലേഖനം, അനർഘനിമിഷം തുടങ്ങിയ കൃതികൾ മലയാള സാഹിത്യത്തിന്റെ അനശ്വര സമ്പത്താണ്. "ഞാ ഞ്ഞീം മാന്തും," "കള്ളസ്സാച്ചി പറേങ്കയ്യേല," "പത്ക്ക പറാ" തുടങ്ങിയ വാമൊഴികൾ ഇന്നും മലയാളിയുടെ നാവിൽ നിന്ന് മായാതെ നിൽക്കുന്നു.

കഥാപാത്രങ്ങളിലെ ജീവിത യാഥാർത്ഥ്യങ്ങൾ

ബഷീറിന്റെ കഥാപാത്രങ്ങൾ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ നർമത്തിൽ പൊതിഞ്ഞവരാണ്. "യേശുമിശിഹാ തമ്പുരാനെ ക്രൂശിച്ചത് മരക്കുരിശിൽ അല്ലേ... പള്ളിക്കെന്തിനാ പൊൻകുരിശ്?" എന്ന് ചോദിച്ച പൊൻകുരിശു തോമ, "ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്ന്" എന്ന മജീദ്, കക്കൂസ് സമർപ്പിക്കുന്ന നിസാർ അഹമ്മദ്, ചാണകമെന്ന് കരുതി ആനയെ തൂമ്പാ കൊണ്ട് വെട്ടിയ ആനവാരി രാമൻ നായർ, തലകുത്തി പ്രേമിക്കുന്ന കേശവൻ നായർ തുടങ്ങിയവർ മലയാള സാഹിത്യത്തിലെ വെറൈറ്റി നക്ഷത്രങ്ങളാണ്.

പുസ്തകം തിന്നുന്ന ആടും ചാണകമായി തോന്നിയ ആനയും ബഷീറിന്റെ നിരീക്ഷണസമ്പത്തിന്റെ തെളിവാണ്. "സങ്ങതി അറിഞ്ഞോ" എന്ന് ചോദിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ, ഡോക്ടർ വരാതെ പ്രസവിക്കില്ലെന്ന് ശാഠ്യം പിടിക്കുന്ന ഐഷു കുട്ടി, പൂവമ്പഴത്തിനായി വാശിപിടിക്കുന്ന ജമീല ബീവി തുടങ്ങിയവർ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പതിപ്പുകളാണ്.

വിപ്ലവവും പ്രേമവും നിറഞ്ഞ തൂലിക

"വിപ്ലവത്തിന്റെ അഗ്നിജ്വാലകൾ ആളിപ്പടർന്ന്, സമത്വസുന്ദരമായ പുതിയ ലോകം സംജാതമാവട്ടെ," എന്ന ബഷീറിന്റെ വാക്കുകൾ കാലത്തിന് മുന്നേ സഞ്ചരിച്ചു. പാത്തുമ്മയുടെ ആട് ഇന്നും വായനക്കാരെ മേഞ്ഞുനടക്കുമ്പോൾ, സാറാമ്മയും കേശവൻ നായരും പ്രേമലേഖനങ്ങൾ കൈമാറുന്നു. വൈലാലിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ, ഗ്രാമഫോണിൽ സൈഗാളിന്റെ സോജാ രാജകുമാരി ആസ്വദിക്കുന്ന ബഷീർ, 21-ാം നൂറ്റാണ്ടിലും മനസ്സിൽ മങ്ങാതെ നിൽക്കുന്നു.

പുരസ്കാരങ്ങളും സംഭാവനകളും

1970, 1981 വർഷങ്ങളിൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 1982-ൽ പത്മശ്രീ, 1987-ൽ കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ബഷീറിനെ തേടിയെത്തി. ചെറുകഥകളും നോവലുകളും തിരക്കഥകളും വഴി സ്നേഹവും വിപ്ലവവും ഒഴുക്കിയ ബഷീറിന്റെ സംഭാവനകൾ മലയാള സാഹിത്യത്തിന്റെ അതിരുകൾ ഭേദിച്ചു. 31 വർഷങ്ങൾ പിന്നിട്ടിട്ടും, ബേപ്പൂർ സുൽത്താന്റെ കഥകളും കഥാപാത്രങ്ങളും മലയാളിയുടെ ഹൃദയത്തിൽ നിത്യയൗവനത്തോടെ ജീവിക്കുന്നു.

 

On the 31st anniversary of Vaikom Muhammad Basheer's passing, the legacy of the "Beypore Sultan" continues to illuminate Malayalam literature. Known for his vibrant storytelling and unforgettable characters, Basheer's works, infused with humor, love, and social commentary, remain timeless, captivating readers with their enduring charm.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  10 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  10 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  11 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  11 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  11 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  12 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  12 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  12 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  12 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  13 hours ago