HOME
DETAILS

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

  
Sudev
July 14 2025 | 02:07 AM

Infighting within BJP over reorganization

കോഴിക്കോട്: സംസ്ഥാന ഭാരവാഹി പട്ടികയിൽ വി. മുരളീധരൻ, കെ. സുരേന്ദ്രൻ വിഭാഗം പൂർണമായി അവഗണിക്കപ്പെട്ടതോടെ ബി.ജെ.പിയിൽ വിഭാഗീയത രൂക്ഷമായി. പുനഃസംഘടനയിൽ ഈഴവരെയും ദലിതരെയും അവഗണിച്ചതായി ആരോപണം ഉയർത്തിയാണ് സുരേന്ദ്രൻ വിഭാഗം കലാപക്കൊടി ഉയർത്തുന്നത്. സേവ് ബി.ജെ.പി ഫോറത്തിന്റെ പേരിലാണ് ഈ വിഭാഗം രംഗത്തുവന്നിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ കരയോഗം കമ്മിറ്റിയാണ് ഇപ്പോഴുള്ളതെന്ന് ഇവർ ആരോപിക്കുന്നു. പുനഃസംഘടനയെ തുടർന്ന് സമൂഹമാധ്യമങ്ങളിലെ പാർട്ടി ഗ്രൂപ്പുകളിൽ കടുത്ത വിമർശനമാണ് ഈ വിഭാഗം ഉയർത്തുന്നത്. ഈഴവർ ഉൾപ്പെടെ തഴയപ്പെട്ടപ്പോൾ സ്ഥാനം ലക്ഷ്യമിട്ട് പാർട്ടിയിലെത്തിയ ക്രിസ്ത്യൻ വിഭാഗവും നേട്ടമുണ്ടാക്കുന്നതായി ഇവർ ആരോപിക്കുന്നു. 

രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ 27 അംഗ സംസ്ഥാന ഭാരവാഹി ലിസ്റ്റിൽ മൂന്നുപേർ മാത്രമാണ് ഈഴവ വിഭാഗത്തിലുള്ളവർ. 17 പേരും നായർ സമുദായത്തിൽ നിന്നാണ്. ഇതുവരെ പ്രഖ്യാപിച്ച 41 ചുമതലക്കാരിൽ 28 പേരും നായർ സമുദായത്തിൽ നിന്നും രണ്ടുപേർ നമ്പൂതിരി വിഭാഗത്തിൽ നിന്നുമാണെന്നും സേവ് ബി.ജെ.പി ഫോറം ചൂണ്ടിക്കാട്ടുന്നു. എതിരാളികൾ സവർണ പാർട്ടിയെന്ന് ആരോപിക്കുമ്പോഴും ഇത് ഹിന്ദുക്കളുടെ മുഴുവൻ ആശ്രയ കേന്ദ്രമാണെന്ന് വിശ്വസിച്ചിരുന്നവരെ പോലും ഞെട്ടിക്കുന്നതാണ് രാജീവിന്റെ പുതിയ വികസിത കേരള ടീമെന്നാണ് സേവ് ബി.ജെ.പി ഫോറത്തിന്റെ ആരോപണം. ഏറെക്കാലം സംസ്ഥാന നേതൃത്വത്തിൽ ആധിപത്യം പുലർത്തിയിരുന്ന മുരളീധരൻ പക്ഷത്തെ വെട്ടിനിരത്തിയാണ് പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയത്. ആർ.എസ്.എസിലൂടെ കടന്നുവന്നരെ അവഗണിച്ച് സംഘ്പരിവാർ പാരമ്പര്യമില്ലാത്തവർക്കാണ് കൂടുതൽ പരിഗണന നൽകിയതെന്നും വിമർശനുണ്ട്. 

നേരത്തെ സുരേന്ദ്രനൊപ്പം നിന്ന് പിന്നീട് രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയ എസ്. സുരേഷിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കിയതും മുരളീധരൻ പക്ഷത്തിന് തിരിച്ചടിയായി. സംസ്ഥാന പ്രസിഡന്റിന് താൽപര്യമുള്ള അനൂപ് ആന്റണിയും പദവിയിലെത്തിയതോടെ ഈ വിഭാഗത്തിന്റെ തകർച്ച പൂർണമായി. തങ്ങൾക്കൊപ്പമുള്ള പി. സുധീറോ സി. കൃഷ്ണകുമാറോ ജനറൽ സെക്രട്ടറി പദത്തിലെത്തുമെന്ന് സുരേന്ദ്രൻ വിഭാഗം കരുതിയെങ്കിലും ഇവരെ വൈസ് പ്രസിഡന്റുമാരാക്കി ഒതുക്കി.  തൃശൂരിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. പിന്നാലെയാണ് മുരളീധരൻ പക്ഷത്തെ പൂർണമായും വെട്ടിനിരത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  4 hours ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  4 hours ago
No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  4 hours ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  4 hours ago
No Image

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

Cricket
  •  5 hours ago
No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  6 hours ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  6 hours ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  6 hours ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  7 hours ago