HOME
DETAILS

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

  
Web Desk
August 27 2025 | 16:08 PM

illegal wealth case tomin thachankary faces setback in high court

കൊച്ചി: മുൻ ഡിജിപിയും ഉന്നത പൊലിസ് ഉദ്യോഗസ്ഥനുമായ ടോമിൻ തച്ചങ്കരിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ കനത്ത തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നേരിടണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട നടപടികൾ വൈകിപ്പിക്കാൻ തച്ചങ്കരി വിവിധ മാർഗങ്ങൾ സ്വീകരിച്ചതായി കോടതി വിലയിരുത്തി. 2007-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. 

സംസ്ഥാന സർക്കാർ പ്രതിക്കനുകൂലമായി പ്രവർത്തിച്ചതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. 2021ൽ തച്ചങ്കരിയുടെ അപേക്ഷയെ തുടർന്ന് സർക്കാർ ഉത്തരവിട്ട തുടർ അന്വേഷണം ഹൈക്കോടതി റദ്ദാക്കുകയും ആറ് മാസത്തിനകം വിചാരണ കോടതി കേസ് തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. എന്നാൽ, സർക്കാർ നിർദേശപ്രകാരം നടത്തിയ തുടർ അന്വേഷണത്തിൽ പുതിയ കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അത് വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സർക്കാർ തുടർ അന്വേഷണം നടത്താൻ ഉത്തരവിട്ടത് പ്രതിയുടെ അപേക്ഷയെ അടിസ്ഥാനമാക്കിയാണ് എന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2002ൽ ബോബി കുരുവിള എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. 2013ൽ തച്ചങ്കരിക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, വിചാരണ വൈകുന്നതിനിടെ 2021ൽ സർക്കാർ തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ച് തുടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഈ തുടർ അന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്താണ് ബോബി കുരുവിള ഹൈക്കോടതിയെ സമീപിച്ചത്. തച്ചങ്കരിക്കെതിരെ 2007ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ, ഹൈക്കോടതിയുടെ ഈ ഉത്തരവ് കേസിന്റെ തുടർനടപടികൾക്ക് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

 

In a setback for retired DGP Tomin Thachankary, the Kerala High Court ordered him to face a Vigilance probe in a 2007 illegal wealth acquisition case. The court criticized his attempts to delay proceedings and expressed concern over the state government's favorable actions. It quashed a 2021 government order for further investigation and directed the trial court to conclude the case within six months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടിയൊഴിപ്പിക്കലിലൂടെ അസം സര്‍ക്കാര്‍ മനപ്പൂര്‍വം മുസ്ലിംകളെ ലക്ഷ്യംവയ്ക്കുന്നു, വസ്തുതാന്വേഷണ റിപ്പോര്‍ട്ടുമായി എ.പി.സി.ആര്‍; ചര്‍ച്ചയിലേക്ക് ജയ്ശ്രീറാം വിളിച്ചെത്തി ഹിന്ദുത്വവാദികള്‍

National
  •  19 hours ago
No Image

കേരളത്തിൽ ഇന്ന് കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  19 hours ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Kerala
  •  a day ago
No Image

പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്

Kerala
  •  a day ago
No Image

പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍

Kerala
  •  a day ago
No Image

മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍

International
  •  a day ago
No Image

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം

International
  •  a day ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്

Kerala
  •  a day ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

Kerala
  •  a day ago