HOME
DETAILS

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

  
Web Desk
August 27, 2025 | 4:18 PM

illegal wealth case tomin thachankary faces setback in high court

കൊച്ചി: മുൻ ഡിജിപിയും ഉന്നത പൊലിസ് ഉദ്യോഗസ്ഥനുമായ ടോമിൻ തച്ചങ്കരിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ കനത്ത തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നേരിടണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട നടപടികൾ വൈകിപ്പിക്കാൻ തച്ചങ്കരി വിവിധ മാർഗങ്ങൾ സ്വീകരിച്ചതായി കോടതി വിലയിരുത്തി. 2007-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. 

സംസ്ഥാന സർക്കാർ പ്രതിക്കനുകൂലമായി പ്രവർത്തിച്ചതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. 2021ൽ തച്ചങ്കരിയുടെ അപേക്ഷയെ തുടർന്ന് സർക്കാർ ഉത്തരവിട്ട തുടർ അന്വേഷണം ഹൈക്കോടതി റദ്ദാക്കുകയും ആറ് മാസത്തിനകം വിചാരണ കോടതി കേസ് തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. എന്നാൽ, സർക്കാർ നിർദേശപ്രകാരം നടത്തിയ തുടർ അന്വേഷണത്തിൽ പുതിയ കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അത് വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സർക്കാർ തുടർ അന്വേഷണം നടത്താൻ ഉത്തരവിട്ടത് പ്രതിയുടെ അപേക്ഷയെ അടിസ്ഥാനമാക്കിയാണ് എന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2002ൽ ബോബി കുരുവിള എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. 2013ൽ തച്ചങ്കരിക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, വിചാരണ വൈകുന്നതിനിടെ 2021ൽ സർക്കാർ തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ച് തുടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഈ തുടർ അന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്താണ് ബോബി കുരുവിള ഹൈക്കോടതിയെ സമീപിച്ചത്. തച്ചങ്കരിക്കെതിരെ 2007ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ, ഹൈക്കോടതിയുടെ ഈ ഉത്തരവ് കേസിന്റെ തുടർനടപടികൾക്ക് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

 

In a setback for retired DGP Tomin Thachankary, the Kerala High Court ordered him to face a Vigilance probe in a 2007 illegal wealth acquisition case. The court criticized his attempts to delay proceedings and expressed concern over the state government's favorable actions. It quashed a 2021 government order for further investigation and directed the trial court to conclude the case within six months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  11 minutes ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  11 minutes ago
No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  43 minutes ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  an hour ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  an hour ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  an hour ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  2 hours ago
No Image

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

International
  •  2 hours ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  2 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  2 hours ago