HOME
DETAILS

ഗസ്സയിൽ ഒരേസമയം അധിനിവേശ സൈനികരെ ലക്ഷ്യംവച്ച് ഹമാസിന്റെ മൂന്ന് ഗറില്ലാ അക്രമണങ്ങൾ, മൂന്ന് സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, മെർക്കാവ ടാങ്കും തകർത്തു

  
Muqthar
July 14 2025 | 13:07 PM

Three Israeli Soldiers Killed in Merkava Tank Strike by palestine fighters

ഗസ്സ: ഒരിടവേളയ്ക്ക് ശേഷം ഇസ്രായേൽ അധിനിവേശ സൈനികർക്ക് കനത്ത തിരിച്ചടി നൽകി ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഹമാസ്. 24 മണിക്കൂറിനുള്ളിൽ നടത്തിയ വിവിധ പ്രത്യക്രമണങ്ങളിൽ വൻ നാശനഷ്ടം ആണ് സയണിസ്റ്റ് സൈനികർക്ക് ഹമാസ് വരുത്തിയത്. ഗസ്സ സിറ്റിയില്പെട്ട ഷുജഇയ്യ, അൽ-തുഫ അയൽപക്കങ്ങളിലും തെക്കൻ സ്ട്രിപ്പിലെ ഖാൻ യൂനിസിലും ഒരേസമയം മൂന്ന് ആക്രമണങ്ങൾ ആണ് ഹമാസ് നടത്തിയത്. 

മെർക്കാവ ടാങ്ക് ലക്ഷ്യമാക്കി ഷീൽഡ് വിരുദ്ധ ഷെൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഏതാനും പേർക്ക് പറിക്കേറ്റു. ഹമാസ് നടത്തിയ ആക്രമണത്തിൽ മൂന്ന് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലി വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ഗാസ മുനമ്പിലെ ജബലിയ പ്രദേശത്ത് നടത്തിയ ഗറില്ല ഓപ്പറേഷനിൽ ആണ് അധിനിവേശ സേനക്ക് നഷ്ടം സംഭവിച്ചത്. ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

 എന്നാൽ പിന്നാലെ സമീപ മണിക്കൂറുകളിൽ പ്രദേശത്ത് കടുത്ത പീരങ്കി ഷെല്ലാക്രമണവും ഇസ്രായേലി യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പറക്കലുകളും ഉണ്ടായതായി ഫലസ്തീൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. 

അതേസമയം കിഴക്കൻ ഗസ്സയിലെ പോരാളി ആക്രമണത്തിനിടെ കാണാതായ ഇസ്രായേലി സൈനികനെ കണ്ടെത്തിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ സയണിസ്റ്റ് സൈനികനെ ജീവനോടെ പിടിക്കാൻ ഹമാസ് പോരാളികൾ ശ്രമിച്ചിരുന്നു. ഇത് പ്രദേശത്ത് ഉഗ്ര ഏറ്റുമുട്ടലിനും കാരണമായി. ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസ് നഗരത്തിന്റെ വടക്കൻ പ്രദേശത്ത് "അൽ-യാസിൻ 105" ഷെൽ ഉപയോഗിച്ച് ഇസ്രായേലി അധിനിവേശ സൈന്യത്തിന്റെ കവചിത പേഴ്‌സണൽ കാരിയർ (എപിസി) വിജയകരമായി തകർത്തതായി ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡുകൾ അറിയിച്ചു. ഓപ്പറേഷനുശേഷം ഇസ്രായേലി സൈനിക ഹെലികോപ്റ്ററുകൾ ഇടപെടുന്നത് തങ്ങൾ നിരീക്ഷിച്ചതായി ബ്രിഗേഡ് സ്ഥിരീകരിച്ചു.  

അതേസമയം ഫലസ്തീനിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങൾ കൂടുതൽ ആയി സാദാരണക്കാരെ ലക്ഷ്യം വച്ചു വരികയാണ്. വെള്ളത്തിനായി വരി നിൽക്കുന്ന ആളുകൾക്കെതിരായ ആക്രമണങ്ങളിൽ ഇതുവരെ 700-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് പറയുന്നു. ഇസ്രായേൽ സൈന്യം 112 ശുദ്ധജല സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 720 ജല കിണറുകൾ നശിപ്പിച്ചു. ഇത് 1.25 ദശലക്ഷത്തിലധികം ആളുകൾക്ക് ശുദ്ധജലം ലഭിക്കുന്നതിൽ നിന്ന് തടഞ്ഞതായി ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

Israeli websites have reported that three Israeli occupation army soldiers were killed after a Merkava tank was targeted with an anti-tank missile in one of the combat axes within the Gaza Strip. In a related development, a number of Israeli soldiers were killed during a security incident in the Jabalia area, northern Gaza Strip.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  7 hours ago
No Image

സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  7 hours ago
No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  8 hours ago
No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  8 hours ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  8 hours ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  9 hours ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  9 hours ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  9 hours ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  9 hours ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  9 hours ago