അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
അമൃത്സർ: പഞ്ചാബിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി. ഇ-മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശത്തിൽ ക്ഷേത്രത്തിനുള്ളിലെ പൈപ്പുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ചിട്ടുണ്ടെന്നും ലങ്കറിൽ സ്ഫോടനം നടത്തുമെന്നും പറയുന്നു. ഇന്നലെ ലഭിച്ച സന്ദേശത്തെ തുടർന്ന് പഞ്ചാബ് പൊലിസ് അന്വേഷണം ആരംഭിച്ചു. ഒരേ വ്യക്തിയാണ് ഭീഷണികൾക്ക് പിന്നിലെന്നാണ്സി പൊലിസിന്റെ പ്രാഥമിക നിഗമനം.
അമൃത്സർ പൊലിസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ ഭീഷണി സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. “ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അധികൃതരിൽ നിന്ന് പരാതി ലഭിച്ചു. സംസ്ഥാന സൈബർ ക്രൈം വിഭാഗത്തിന്റെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ കേസ് അന്വേഷിക്കുകയാണ്. ഉടൻ തെളിവുകൾ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട, പൂർണ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. പൊലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്ര പരിസരത്ത് ബോംബ് നിർമാർജന സ്ക്വാഡുകൾ, എസ്‌ജിപിസി സേന, അധിക സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി അധികൃതർ പൊതുജനങ്ങളെ അറിയിച്ചു. പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും കമ്മീഷണർ ഭുള്ളർ അഭ്യർത്ഥിച്ചു.
അടിയന്തര നടപടി
സുവർണക്ഷേത്രത്തിന് നേരെയുള്ള ഭീഷണിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അമൃത്സർ എംപി ഗുർജീത് സിംഗ് ഔജ്‌ല ആവശ്യപ്പെട്ടു. “സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല,” അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനോടും പഞ്ചാബ് പൊലിസിനോടും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ശ്രീ ഹർമന്ദിർ സാഹിബിനെ ആർഡിഎക്സ് ഉപയോഗിച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചു. ഇത് ഒരു മതകേന്ദ്രത്തിന് നേരെയുള്ള ആക്രമണം മാത്രമല്ല, സമാധാനത്തിനും വിശ്വാസത്തിനും മാനവികതയ്ക്കും നേരെയുള്ള കടന്നുകയറ്റമാണ്. മുഖ്യമന്ത്രി ഭഗവന്ത് മന്നും പഞ്ചാബ് ഡിജിപിയും അടിയന്തരമായി ഇടപെടണം,” ഔജ്‌ല എക്സിൽ കുറിച്ചു. “സുരക്ഷയിൽ ഒരു വീഴ്ചയും വരുത്താൻ പാടില്ല. എല്ലാ വകുപ്പുകളും ഉയർന്ന ജാഗ്രത പാലിക്കണം. ഇന്റലിജൻസിലോ സുരക്ഷയിലോ ഉണ്ടാകുന്ന ഏത് ചെറിയ വീഴ്ചയും അനുവദിക്കാനാവില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
The Golden Temple in Amritsar received another bomb threat via email, prompting heightened security measures. Punjab Police have launched an investigation, suspecting the same individual behind recent threats. Commissioner Gurpreet Singh Bhullar confirmed the deployment of bomb disposal squads and additional forces, assuring the public of full safety while urging calm and vigilance
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."