HOME
DETAILS

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

  
Web Desk
July 16, 2025 | 7:40 AM

Talals Family Demands Justice Challenges Persist for Nimishapriyas Release Efforts

 

യമനിലെ സനാ സെൻട്രൽ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. 2017-ൽ യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2018-ൽ യമൻ കോടതി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2020-ലെ അപ്പീൽ കോടതിയും 2023-ലെ യമൻ സുപ്രീം കോടതിയും ഈ വിധി ശരിവച്ചു. എന്നാൽ, തലാലിന്റെ കുടുംബം വധശിക്ഷയിൽ ഉറച്ച് നിൽക്കുന്നതിനാൽ മോചന ശ്രമങ്ങൾ വിജയം കാണാതെ തുടരുകയാണ്.

"ദൈവനീതി നടപ്പാകണം. ഖിസാസ് നിയമപ്രകാരം പ്രതികാരം ഉറപ്പാക്കണം," തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ബിബിസി അറബിക്കിനോട് വ്യക്തമാക്കി. "ക്രൂരവും ആസൂത്രിതവുമായ കൊലപാതകം, മൃതദേഹം വികൃതമാക്കി ഒളിപ്പിക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾക്ക് ശിക്ഷയിൽ ഇളവ് അനുവദിക്കാനാകില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട വിചാരണയും നിയമനടപടികളും കുടുംബത്തിന് മാനസിക സമ്മർദം വർധിപ്പിച്ചതായും അബ്ദുൽ ഫത്താഹ് ആരോപിച്ചു.

നിമിഷപ്രിയയുടെ മോചനത്തിനായി യമനിലെ മതപണ്ഡിതരും ഭരണകൂട പ്രതിനിധികളും ഉൾപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രാദേശിക പ്രമുഖരുടെ സഹായത്തോടെ ശ്രമങ്ങൾ തുടരുന്നു. എന്നാൽ, തലാലിന്റെ കുടുംബം മാപ്പ് നൽകാൻ തയ്യാറല്ലെന്ന നിലപാട് മോചന സാധ്യതകളെ പ്രതിസന്ധിയിലാക്കുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ  ഇടപെടലില്‍ യമനിലെ സുന്നി പണ്ഡിതനാണ് കുടുംബവുമായി ആദ്യഘട്ടത്തിലെ ചര്‍ച്ച നടത്തിയത്. നോര്‍ത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായദ് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരായിരുന്നു പങ്കെടുത്തിരുന്നത്. ചര്‍ച്ചയില്‍ ബ്ലഡ് മണിക്ക് സ്വീകരിച്ചുകൊണ്ട് തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കണമെന്നും വധശിക്ഷയില്‍ നിന്നും ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആണ് ആവശ്യപ്പെട്ടിരുന്നത്.

കേരളത്തിലെ പാലക്കാട് സ്വദേശിനിയാണ് നിമിഷപ്രിയ. 2008 മുതല്‍ യമനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിമിഷ, 2011ല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവ് ടോമി തോമസിനൊപ്പം കേരളത്തിലേക്ക് മടങ്ങിയിരുന്നു. 2014ലെ യമന്‍ ആഭ്യന്തരയുദ്ധത്തിന് ശേഷം ഭര്‍ത്താവും മകളും കേരളത്തിലേക്ക് മടങ്ങി, എന്നാല്‍ നിമിഷ യമനില്‍ തുടര്‍ന്നു. പിന്നീട് തലാല്‍ അബ്ദോ മഹ്ദിയുമായി ചേര്‍ന്ന് നഴ്‌സിംഗ് ഹോം ആരംഭിച്ചു. താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്നും, പാസ്‌പോര്‍ട്ട് കൈക്കലാക്കപ്പെട്ടുവെന്നും, സാമ്പത്തിക നിയന്ത്രണം നേരിട്ടുവെന്നും ആരോപിച്ച്, സ്വയം പ്രതിരോധത്തിനായാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് വീണ്ടെടുക്കാന്‍ ശ്രമിക്കവെ മയക്കുമരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്നും അവര്‍ അവകാശപ്പെട്ടു.

"നിമിഷയെ രക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. പക്ഷേ, തലാലിന്റെ കുടുംബം മാപ്പ് നൽകണം," സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം ബാബു ജോൺ ബിബിസിയോട് പറഞ്ഞു. അതേസമയം, "കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്ന ഇന്ത്യൻ മാധ്യമ ശ്രമങ്ങൾ ഖേദകരമാണ്," എന്ന് അബ്ദുൽ ഫത്താഹ് വിമർശിച്ചു.

വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ്, തലാലിന്റെ സഹോദരൻ ചർച്ചയ്ക്ക് എത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. "രാത്രി മുഴുവൻ ചർച്ച നടന്നു. പുലർച്ചെയോടെ വധശിക്ഷ മാറ്റിവെച്ചു. കുടുംബത്തെ അനുനയിപ്പിക്കാൻ ഇനി കുറച്ച് സമയം ലഭിച്ചു," അഭിഭാഷകനും കൗൺസിൽ അംഗവുമായ സുഭാഷ് ചന്ദ്രൻ പറഞ്ഞു. നിമിഷയുടെ അമ്മ 2024 ഏപ്രിൽ മുതൽ യമനിൽ തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ ശ്രമിക്കുന്നു. യമൻ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. എന്നാൽ, തലാലിന്റെ കുടുംബത്തിന്റെ ഉറച്ച നിലപാട് മോചന ശ്രമങ്ങളെ വെല്ലുവിളിക്കുന്നു.

 

The brutal, premeditated murder case has led to a prolonged trial, mentally draining all involved. Talal's family's unwavering stance poses a significant challenge to efforts for Nimishapriya's release.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  3 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ

Kerala
  •  3 days ago
No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  3 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  3 days ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  3 days ago
No Image

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

uae
  •  3 days ago
No Image

UAE Traffic Alert : അബൂദബിയിൽ വിവിധ റോഡുകൾ ചൊവ്വാഴ്ച മുതൽ അടച്ചിടുന്നു

uae
  •  3 days ago
No Image

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സമസ്ത മദ്റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി

Kerala
  •  3 days ago
No Image

കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവം; കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന് 

Kerala
  •  3 days ago