HOME
DETAILS

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

  
Ashraf
July 18 2025 | 02:07 AM

kollam school boy tragic accident mother will arrive to kerala

ശാസ്താംകോട്ട: എല്ലാ ദിവസവും സ്‌കൂൾ ബസിൽ പോയിരുന്ന മിഥുൻ ഇന്നലെ പിതാവ് മനുവിൻ്റെ  സ്‌കൂട്ടറിലാണ് സ്കൂളിൽ എത്തിയത്. മകനെ സ്‌കൂളിലിറക്കിയ ശേഷം പിതാവ് മടങ്ങി. കുറച്ചുകഴിഞ്ഞ് പെട്ടെന്ന് ആരൊക്കെയോ മനുവിനെ വിളിച്ചു. അപ്പോഴും എന്തിനാണെന്ന് മനസിലായിരുന്നില്ല. ആശുപത്രിയിലെത്തുമ്പോൾ കണ്ടത് ജീവനറ്റ മകന്റെ ശരീരമാണ്.  

''വൈകിട്ട് ചെരിപ്പ് മേടിക്കണമെന്ന് പറഞ്ഞ് പോയതാണ്. അവനെ സ്‌കൂളിൽ വിട്ട് കുറച്ചുകഴിഞ്ഞ് ആരൊക്കെയോ വിളിച്ചു. പെട്ടെന്ന് ആശുപത്രിയിലേക്ക് ചെല്ലാൻ പറഞ്ഞു. എനിക്കത്രയേ അറിയുകയുള്ളൂ. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു''
പൊട്ടിക്കരഞ്ഞ ആ പിതാവിന് വാക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ആ വാക്കുകൾ കേട്ടുനിന്നവരുടെ ഹൃദയവും വെന്തുപോയി. ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ നിന്ന് പറിച്ചെറിയപ്പെട്ട പ്രിയപ്പെട്ട മകനെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തെയും നാട്ടുകാരെയും കൂട്ടുകാരെയും തളർത്തി. രണ്ട് ആൺ മക്കളിൽ മൂത്തവനാണ് മരിച്ച മിഥുൻ. പട്ടുകടവ് സെന്റ് ആൻഡ്രൂസ് സ്‌കൂളിൽനിന്ന് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക്  ഈ അധ്യയന വർഷമാണ് മാറിയത്. ഇളയ സഹോദരൻ സുജിൻ  പട്ടുകടവ് സ്കൂളിൽ ആറാം ക്ലാസിലാണ്.  

കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു മിഥുൻ. പഠിക്കാനും മിടുക്കൻ. ചിത്രരചനയിൽ മികച്ച ഭാവിയും ഉയർച്ചയും കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ദുരന്തമെത്തിയത്. രണ്ടുമുറികളുള്ള ചെറിയ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കൂലിപ്പണിയാണ് മനുവിന്. സാമ്പത്തിക ബാധ്യത രൂക്ഷമായപ്പോൾ ഭാര്യ സുജ കുവൈറ്റിലേക്ക് മൂന്നുമാസം മുമ്പാണ് പോയത്. പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് നൽകിയിട്ടുണ്ട്. ഇതിന്റെ അനുമതി ലഭിച്ചിട്ടില്ല. താമസയോഗ്യമായ വീട് പോലും ഈ കുടുംബത്തിനില്ല. 

കുവൈത്തിൽ ഹോം നഴ്‌സാണ് മാതാവ് സുജ. മക്കളെ പൊന്നുപോലെ നോക്കണമെന്ന് ഭർത്താവിനെ ഏൽപ്പിച്ചാണ് സുജ കടൽ കടന്നത്. മകൻ മരിച്ച വിവരം അവരെ എങ്ങനെ അറിയിക്കും എന്നറിയാതെ കുഴങ്ങുകയായിരുന്നു ബന്ധുക്കൾ. ജോലി ചെയ്തിരുന്ന കുടുംബത്തോടൊപ്പം 15 ദിവസത്തേക്ക് തുർക്കിയിലേക്ക് വിനോദയാത്ര പോയതായിരുന്നു സുജ. ഇന്നലെ രാവിലെ മുതൽ വിളിക്കാൻ ശ്രമിച്ചെങ്കിലും  കിട്ടിയില്ല. ഇന്നലെ വൈകിട്ട് ആറോടെയാണ് ഒടുവിൽ ബന്ധപ്പെടാനായത്. അവർ നാളെ നാട്ടിലെത്തും. മരവിച്ച മനസുമായി. മകനെ ഒരുനോക്കുകാണാൻ. തുർക്കിയിൽ നിന്ന് ഇന്ന് കുവൈറ്റിൽ ഇറങ്ങും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  3 hours ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  3 hours ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  4 hours ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  4 hours ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  4 hours ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  4 hours ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  5 hours ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  6 hours ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  7 hours ago
No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  7 hours ago