HOME
DETAILS

കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ

  
Web Desk
July 19 2025 | 02:07 AM

adivasi community have taken to the streets in protest demand to construct a road from chemmannampathy to thekkadi

പാലക്കാട്: സർക്കാർ പ്രഖ്യാപനങ്ങൾ പാഴ്‌വാക്കായതോടെ ഗതികെട്ട് തെരുവിലിറങ്ങി ആദിവാസികൾ. ആദിവാസി ഉന്നതികൾ കൂടുതലുള്ള പറമ്പിക്കുളത്തേക്കും നെല്ലിയാമ്പതിയിലേക്കും പോകാൻ ചെമ്മണാംപതിയിൽ നിന്ന് തേക്കടിയിലേക്ക് റോഡ് നിർമിക്കണമെന്ന ആവശ്യം സർക്കാർ അവഗണിച്ചതിനെതിരേയാണ് ആദിവാസികളുടെ സമരം. മുതലമട ജനകീയ വികസനമുന്നണിയുടെ നേതൃത്വത്തിൽ  ഗ്രാമപഞ്ചായത്തിന് മുന്നിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അനിശ്ചിതകാല കുടിൽകെട്ടി സമരം ആരംഭിച്ചത്. 

റോഡ് നിർമാണത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ കെല്ലിനെ (കേരള ഇലക്ട്രിക്കൽ ആൻഡ് എൻജിനീയറിങ് കോർപറേഷൻ ലിമിറ്റഡ്) നിയമിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി 15 ലക്ഷം രൂപയും നീക്കിവച്ചിരുന്നു.  എന്നാൽ, പിന്നീട് പദ്ധതിയിൽ ഒരു നടപടിയുമുണ്ടായില്ല. മാത്രമല്ല, സമരത്തിലൂടെ നേടിയെടുത്ത ആദിവാസികളുടെ റോഡ് എന്ന സ്വപ്‌നത്തിന് ഇടിത്തീയായി ഇപ്പോൾ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെതിരേയാണ് ആദിവാസികൾ സമരവുമായി തെരുവിലിറങ്ങിയത്. 

കാടിനുള്ളിലൂടെയുള്ള റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2020ൽ ഗാന്ധിജയന്തി ദിനത്തിലാണ് ആദ്യം സമരം ആരംഭിച്ചത്. പ്രതിഷേധങ്ങൾക്കൊടുവിൽ ഏഴ് കിലോമീറ്റർ റോഡ് നിർമിക്കാൻ വനംവകുപ്പ് അനുമതിയും നൽകി. ഗ്രാമപഞ്ചായത്തിൽ നിന്ന് 25 ലക്ഷം രൂപയും എം.എൽ.എഫണ്ടും ഉപയോഗിച്ച് 750 മീറ്റർ കോൺക്രീറ്റ് ചെയ്തു. ഇനി രണ്ട് കിലോമീറ്റർ കൂടി കോൺക്രീറ്റ് ചെയ്താൽ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുമെന്ന് തേക്കടി ഊരുമൂപ്പൻ രാമൻകുട്ടി സുപ്രഭാതത്തോട് പറഞ്ഞു. ഡി.പി.ആർ തയാറാക്കി നൽകിയാൽ 10 കോടി അനുവദിക്കാമെന്ന് നബാർഡ് ഉറപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് പദ്ധതി നടപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ വീഴ്ചവരുത്തിയിരിക്കുന്നത്.  

ഒറ്റപ്പെട്ട് ഉന്നതികൾ   

മുതലമട പഞ്ചായത്തിലാണ് പറമ്പിക്കുളം. ഇവിടുത്തെ തേക്കടി, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല ഉന്നതികളിലായി മുവായിരത്തിലധികം ആളുകളാണ് താമസിക്കുന്നത്. കൂടാതെ വനം, പൊലിസ്, വൈദ്യുതി, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥരുമുണ്ട്. ഇവർ പറമ്പിക്കുളത്തേക്ക് എത്തുന്നത് ഗോവിന്ദാപുരത്തോ ചെമ്മണാംപതിയിലോ വന്ന ശേഷം തമിഴ്‌നാട്ടിലെ സേത്ത്മടവഴി 50 കിലോമീറ്ററോളം അധിക യാത്ര ചെയ്താണ്. 

മുമ്പ് തമിഴ്‌നാടിന്റെ ഒരു ബസ് പൊള്ളാച്ചിയിൽ നിന്ന് സർവിസ് നടത്തിയിരുന്നു. ഇപ്പോഴത് വഴിപാട് പോലെ വല്ലപ്പോഴുമാണ് വന്നുപോകുന്നത്. അതിനാൽ ഇവിടെയുള്ളവക്ക് ഇപ്പോൾ ആശ്രയം ജീപ്പാണ്. മുതലമടയിലെത്താൻ 4000രൂപ ജീപ്പിന് വാടക നൽകണം. അടിയന്തര ആവശ്യങ്ങൾക്ക് മുതലമടയിലെത്തണമെങ്കിൽ യാത്രചെയ്യാൻ തമിഴ്‌നാടിന്റെ അനുമതിയും വേണം. മാത്രമല്ല, നെല്ലിയാമ്പതിയിലെത്താൻ ചുരം റോഡ് അല്ലാതെ മറ്റ് മാർഗങ്ങളുമില്ല. ഈ രണ്ട് യാത്രാ പ്രശ്‌നങ്ങൾക്കുമുള്ള ശാശ്വത പരിഹാരമാണ് നിർദിഷ്ട തേക്കടി - ചെമ്മണാംപതി റോഡ്. 

 

Frustrated by the government’s unfulfilled promises, members of the Adivasi (tribal) community have taken to the streets in protest. The agitation is in response to the government's continued neglect of their long-standing demand to construct a road from Chemmannampathy to Thekkadi, which would provide vital access to Parambikulam and Nelliampathy, areas with significant tribal populations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  4 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  4 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  4 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  5 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  5 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  5 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  5 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  5 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  6 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  6 hours ago