HOME
DETAILS

എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

  
Muqthar
July 19 2025 | 01:07 AM

Supreme Court says no option but to grant bail to undertrials in NIA cases

ന്യൂഡല്‍ഹി: എന്‍.ഐ.എ രജിസ്റ്റര്‍ചെയ്ത തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലെ വിചാരണ അനന്തമായി നീളുകയാണെന്നും ആരോപണവിധേയരെ എല്ലാകാലത്തും തടവിലിടാന്‍ കഴിയില്ലെന്നും സുപ്രിംകോടതി. രാജ്യത്ത് മതിയായ പ്രത്യേക എന്‍.ഐ.എ കോടതികളുടെ അഭാവം ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി, എന്‍.ഐ.എ കേസുകള്‍ പരിഗണിക്കാനായി പ്രത്യേക കോടതികള്‍ രൂപീകരിച്ചില്ലെങ്കില്‍ വിചാരണത്തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ കുഴിബോംബ് സ്ഥാപിച്ച് 15 പോലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൈലാഷ് രാംചന്ദാനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വാക്കാലുള്ള ഈ നിരീക്ഷണം.

കേസ് പരിഗണിക്കവെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ), മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മൊക്കോക്ക) തുടങ്ങിയ നിയമങ്ങള്‍ പ്രകാരമുള്ള കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഉണര്‍ത്തി. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് വീഴ്ച ആവര്‍ത്തിച്ചാല്‍ അടുത്തദിവസം തന്നെ പ്രതികളുടെ ജാമ്യാപേക്ഷ മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കുമെന്നും ഇത് അവസാന അവസരമാണെന്നും രണ്ടംഗബെഞ്ച് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. വിചാരണ അനാവശ്യമായി വൈകുന്ന കേസുകളില്‍ കോടതികള്‍ക്ക് ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും കോടതി പറഞ്ഞു. 

നേരത്തെ കേസ് പരിഗണിക്കവെ മെയ് 23ന് സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഇത്തരം കേസുകളില്‍ ദൈനംദിന അടിസ്ഥാനത്തില്‍ വിചാരണ നടക്കണമെന്ന് അന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ വേഗത്തില്‍ വിചാരണ നടത്താന്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ വേണം, പക്ഷേ വേഗത്തില്‍ വിചാരണ വേണ്ട അല്ലേ- കോടതി ചോദിച്ചു.

നിലവിലുള്ള ഒരു കോടതിയെ പ്രത്യേക എന്‍.ഐ.എ കോടതിയാക്കി മാറ്റാനാകില്ലെന്നും സുപ്രിംകോടതി ഓര്‍മിപ്പിച്ചു. നിലവിലുള്ള കോടതിയെ പ്രത്യേക കോടതിയാക്കി മാറ്റുന്നത് മറ്റ് വിചാരണത്തടവുകാരോടുള്ള അനീതിയാണ്. ദാമ്പത്യകേസിലുള്‍പ്പെടെ മുതിര്‍ന്ന പൗരന്‍മാരടക്കം നിരവധി പേര്‍ ജയിലിലുണ്ട്. അവരുടെയെല്ലാം വിചാരണയെ ഇത് ബാധിക്കുമെന്നും പൗരന്‍മാര്‍ അനന്തമായി ജയിലില്‍ കിടക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഹരജിയില്‍ മറുപടി നല്‍കാന്‍ കോടതി കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്ക് ഒരു അവസരം കൂടി നല്‍കി.

Supreme Court warned the Union of India that if Special Courts with requisite infrastructure for expeditious trial in NIA cases are not set-up, Courts will be left with no option but to release undertrials on bail.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്‌സ് ഫോറം പങ്കെടുക്കില്ല

Kerala
  •  a day ago
No Image

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  a day ago
No Image

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു

International
  •  a day ago
No Image

കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait
  •  a day ago
No Image

വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

uae
  •  a day ago
No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  a day ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  a day ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  a day ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  a day ago