
പാവങ്ങളുടെ പടനായകൻ വിട പറഞ്ഞിരിക്കുന്നു; വി.എസിന് അനുശോചനമറിയിച്ച് സ്പീക്കർ എ.എൻ ഷംസീർ

തിരുവവന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി കേരള സ്പീക്കർ എ.എൻ ഷംസീർ. പാവങ്ങളുടെ പടനായകൻ, തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവ് സഖാവ് വി. എസ്. അച്ചുതാനന്ദൻ വിട പറഞ്ഞിരിക്കുന്നുവെന്നാണ് കേരള സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചത്.
എ.എൻ ഷംസീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
പാവങ്ങളുടെ പടനായകൻ, തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവ് സഖാവ് വി. എസ്. അച്ചുതാനന്ദൻ വിട പറഞ്ഞിരിക്കുന്നു.
1930-കളിൽ കർഷക തൊഴിലാളികളുടെ ജീവിതം അടിമസമാനമായിരുന്നു. അവരുടെ കൂലിയടക്കമുള്ള അവകാശങ്ങൾ നേടിയെടുക്കാൻ, കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ വേണ്ടി വി.എസിനെ കുട്ടനാട്ടിലേക്ക് നിയോഗിച്ചത് സഖാവ് കൃഷ്ണപിള്ളയായിരുന്നു. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയന്റെ രൂപീകരണത്തിനും തുടർന്ന് ഐക്യ കേരള രൂപീകരണത്തിനും ശേഷം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ രൂപീകരിക്കാനും വി.എസ് നേതൃശേഷിയായി മുന്നിൽനിന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ തിളക്കമുള്ള പുന്നപ്ര വയലാർ സമരത്തിലും വി.എസിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ചൂഷണം ചെയ്യപ്പെടുന്ന, പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രതീക്ഷയും ശബ്ദവും ആയിരുന്നു സഖാവ് വി.എസ്.
സി.പി.ഐ(എം) രൂപീകരിക്കുന്നതിനായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങി വന്ന 32 നേതാക്കളിൽ ഒരാളായിരുന്നു സഖാവ് വി.എസ്. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം തിളക്കമുള്ള പ്രവർത്തന പന്ഥാവുകൾ സൃഷ്ടിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും വി.എസിന്റെ പ്രകടനം ഏറെ മികവ് പുലർത്തി. അദ്ദേഹം ഏത് ചുമതല ഏറ്റെടുത്താലും ജനപക്ഷത്തു നിൽക്കാനും പാവപ്പെട്ടവരുടെ വികാരത്തെ പരിഗണിക്കാനും നിതാന്ത ജാഗ്രത പുലർത്തി.
കേരളത്തെ നിലനിർത്തുന്നതിന് വേണ്ടി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് വി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയങ്ങളാണ്. നെൽപ്പാടങ്ങളും നീർത്തടങ്ങളും സംരക്ഷിക്കാൻ അന്ന് നടത്തിയ സമരങ്ങളെ പരിഹസിച്ച മാധ്യമങ്ങൾ വരെ വി.എസിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും നിലപാടിനെ ഇന്ന് പിന്തുടരുന്നു.
അനീതിക്കെതിരെ നിലയ്ക്കാത്ത പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കും പുരോഗമന വിശ്വാസികൾക്കും പ്രചോദനമായി നിലകൊണ്ട സമര ജീവിതത്തിന് തിരശ്ശീല വീഴുമ്പോൾ, പുരോഗമന പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതുമണ്ഡലത്തിനും തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
സമാനതകളില്ലാത്ത സമരജീവിതത്തിന്, ധീരനായ വഴിവിളക്കിന്, കരുത്തനായ ഭരണാധികാരിക്ക് ആദരാഞ്ജലികൾ.
ഇന്ന് വൈകീട്ട് 3.20ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ വെച്ചായിരുന്നു വിഎസ് അച്യുതാനന്ദന്റെ അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. രാത്രിയോടുകൂടി വീട്ടിലേക്ക് എത്തിക്കും പിന്നീട് ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് പോകും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം കഴിഞ്ഞ ശേഷം ഉച്ച കഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കാര ചടങ്ങുകൾ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• 3 days ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• 3 days ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• 3 days ago
വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു
Kerala
• 3 days ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• 3 days ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• 3 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• 3 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 3 days ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• 3 days ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 3 days ago
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
Kerala
• 3 days ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 3 days ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 3 days ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 3 days ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 3 days ago
അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്
uae
• 3 days ago
കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം
uae
• 3 days ago
യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി
National
• 3 days ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• 3 days ago
ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചംഗ സംഘം പിടിയിൽ
National
• 3 days ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍
Kerala
• 3 days ago