
വി.എസിന്റെ വിയോഗത്തോടെ കളമൊഴിയാന്‍ കണ്ണൂര്‍ ലോബിയും

കണ്ണൂര്‍: വി.എസ് അച്യുതാനന്ദന്‍ വിടപറയുമ്പോള്‍ അസ്തമിക്കുന്നത് കണ്ണൂര്‍ ലോബി എന്ന രാഷ്ട്രീയ സംജ്ഞ കൂടിയാണ്. പാര്‍ട്ടിക്കുമേല്‍ വ്യക്തി വളരുന്നു എന്നതിന്റെ പേരിലായിരുന്നു കാലങ്ങളായി സി.പി.എം കണ്ണൂര്‍ നേതൃത്വവും വി.എസുമായി നടന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരുകള്‍.
എന്നാല്‍ പൂര്‍ണമായും കണ്ണൂര്‍ നേതൃത്വം വി.എസ് വിരുദ്ധപക്ഷത്തുമായിരുന്നില്ല. 2011ല്‍ വി.എസിന് നിയമസഭാ സീറ്റ് നിഷേധിക്കുന്ന ഘട്ടമെത്തിയപ്പോള്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ പകുതിയോളം പേര്‍ പി.ബിക്ക് കത്തയച്ചതു മറന്നുകൂടാ. ജില്ലാ കമ്മിറ്റിയിലെ വനിതാപ്രതിനിധികളായിരുന്നു വി.എസിനു വേണ്ടി വാശിയോടെ നിലകൊണ്ടത്. സി.കെ.പി പത്മാനഭന്‍, ജെയിംസ് മാത്യു തുടങ്ങിയവരൊക്കെ അന്ന് വി.എസിനു പിന്നില്‍ അടിയുറച്ചു നിന്നു. ഒരു ഘട്ടത്തില്‍ പി.കെ ശ്രീമതിയെയും കെ.കെ ശൈലജയേയും പോലുള്ളവരും വി.എസ്പക്ഷ ലേബല്‍ ചാര്‍ത്തപ്പെട്ടവരായിരുന്നു. എന്നാല്‍ ഒപ്പമുള്ളവരെ കൂടെനിര്‍ത്താനോ ആള്‍ബലം കൂട്ടാനോ വി.എസ് കാര്യമായൊന്നും ചെയ്തില്ലെന്നത് യാഥാര്‍ഥ്യം. യുദ്ധം നയിക്കുമ്പോള്‍ പുറകില്‍നിന്ന് കാലാള്‍ വീഴുന്നതു നോക്കിനിന്നാല്‍ ആ യുദ്ധം തന്നെ തോല്‍ക്കും എന്നതായിരുന്നു വി.എസിന് അതിനുള്ള ന്യായം. ഇതൊരു പോരാട്ടമാണ്. എനിക്കൊപ്പമുള്ളവര്‍ വീഴുന്നതിലല്ല, ഞാന്‍ വീഴുന്നതുവരെ പൊരുതുക എന്നതാണ് യുദ്ധതന്ത്രം എന്നും വി.എസ് വ്യക്തമാക്കി. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ വീട്ടിലേക്ക് വി.എസിനെ വിരുന്നിന് ക്ഷണിച്ചിരുന്നു. പാര്‍ട്ടി വിലക്കിയതോടെ വിരുന്നുപേക്ഷിച്ചെങ്കിലും കുഞ്ഞനന്തന്‍ നായരെ കാണാന്‍ വി.എസ് കണ്ണൂര്‍ നാറാത്തെ വീട്ടിലെത്തി ഇളനീര്‍ കുടിക്കുന്നുണ്ട്. ഇളനീര്‍ കുടിക്കുന്നതിന് വിലക്കില്ലല്ലോ എന്നായിരുന്നു അന്ന് വി.എസിന്റെ പ്രതികരണം. പാര്‍ട്ടിയുടെ വിലക്കുകളെ പ്രതിരോധിക്കാന്‍ പലപ്പോഴും വി.എസ് കണ്ണൂര്‍ പോലുള്ള തട്ടകം ഉപയോഗപ്പെടുത്തി എന്നതും മറന്നുകൂടാ.
2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്നതുതന്നെ വി.എസിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു. വി.എസിന്റെ 2016ലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണവും മട്ടന്നൂരിലെ സി.പി.എം സ്ഥാനാര്‍ഥി ഇ.പി.ജയരാജന് വേണ്ടിയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും വി.എസിന്റെ ഫല്‍്സോ പോസ്റ്ററോ വരാതിരിക്കാനും സി.പി.എം ഔദ്യോഗിക പക്ഷം ശ്രദ്ധിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതലാണ് വി.എസ് അച്യുതാനന്ദന്‍ നിശബ്ദനാക്കപ്പെട്ടു തുടങ്ങുന്നത്. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവിതന്നെ വി.എസിനുള്ള കൂച്ചുവിലങ്ങായിരുന്നു. കാബിനറ്റ് പദവിയായിരുന്നെങ്കിലും അദ്ദേഹത്തിന് കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. മകന്‍ അരുണ്‍കുമാര്‍ അടക്കമുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വി.എസ് മനസില്ലാമനസേടെ തയാറായത്. വി.എസ് എന്ന രാഷ്ട്രീയ അതികായന്‍ പതുക്കെപ്പതുക്കെ നിശബ്ദനാക്കപ്പെടുന്നതും ഭരണപരിഷ്‌കാര കമ്മിഷന്‍ കസേരയിലിരുത്തപ്പെട്ടതോടെയാണ്. കണ്ണൂര്‍ ലോബിയാണ് അതിനു കരുക്കള്‍ നീക്കിയത് എന്നതും ശ്രദ്ധേയം.
കണ്ണൂരില്‍നിന്നൊരു കത്ത്
വി.എസ്- പിണറായി പോര് പരകോടിയിലെത്തിയ സമയത്ത് കണ്ണൂരില്‍നിന്ന് വി.എസിന് ഒരു കത്ത് കിട്ടി. പേരും വിലാസവുമൊക്കെ രേഖപ്പെടുത്തി കണ്ണൂര്‍ ദേശാഭിമാനിയിലെ ഒരു ജീവനക്കാരനായിരുന്നു കത്തയച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് കണ്ണൂരില്‍ കാലുകുത്തരുതെന്നായിരുന്നു കത്തിലെ ഉള്ളടക്കം. താങ്കളുടെ പ്രസംഗം അത്രമേല്‍ അരോജകമാണെന്നും, ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ പോലും ഇല്ലാതാക്കരുതെന്നും പിണറായി ഭക്തനായ ജീവനക്കാര്‍ കുറിച്ചു. മേല്‍വിലാസമുള്ളതിനാല്‍ അന്നുതന്നെ വി.എസ് കണ്ണൂരിലെ സഖാവിന് മറുപടി എഴുതി. താന്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമെന്നതിനൊപ്പം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണെന്ന് ഓര്‍മിപ്പിച്ച വി.എസ്, പാര്‍ട്ടി പറഞ്ഞാല്‍ കണ്ണൂരിലെ ഏത് മൂലയിലും പ്രചാരണത്തിനെത്തുമെന്നും കുറിച്ചു. തന്റെ പ്രസംഗശൈലി അത്ര മികച്ചതല്ലെന്ന് ബോധ്യമുണ്ടെങ്കിലും തല്‍ക്കാലം ആ ശൈലി മാറ്റാന്‍ ഉദ്ദേശ്യമില്ലെന്നും വി.എസ് മറുപടിയെഴുതി. അരോചകമെന്ന് തോന്നുന്നുവെങ്കില്‍ സഖാവ് തന്റെ പ്രസംഗം നടക്കുന്നിടത്തേക്ക് വരാതിരിക്കുന്നതാണ് യുക്തം എന്നുകൂടി എഴുതിയാണ് വി.എസ് കത്ത് അവസാനിപ്പിച്ചത്. എന്നാല്‍ 2011ലെയും 2016ലെയും തെരഞ്ഞെടുപ്പുകാലങ്ങളില്‍ വി.എസ് കണ്ണൂരില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ അഭൂതപൂര്‍വമായ ആള്‍ക്കൂട്ടമായിരുന്നു മിക്കയിടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• a day ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• a day ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• a day ago
വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു
Kerala
• a day ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• a day ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• a day ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• a day ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• a day ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• a day ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• a day ago
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
Kerala
• a day ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• a day ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• a day ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• a day ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• a day ago
അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്
uae
• a day ago
കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം
uae
• a day ago
യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി
National
• a day ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• a day ago
ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചംഗ സംഘം പിടിയിൽ
National
• a day ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍
Kerala
• a day ago