HOME
DETAILS

ധന്‍കറിന്റെ രാജിക്ക് പിന്നില്‍ ലക്ഷ്യം ബിഹാറോ? നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ബിജെപി ഒരുങ്ങുന്നതായി സൂചന

  
Web Desk
July 22 2025 | 11:07 AM

Rumors suggest that the BJPs  strategy to quickly position Bihar CM Nitish Kumar to vice president of india

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ വീഴ്ത്തിയത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണെന്ന് അഭ്യൂഹം. 

ധന്‍കറിന്റെ അപ്രതീക്ഷിത രാജിയും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഇത്തരമൊരു സൂചനയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. നിതീഷ് കുമാറിനെ ഡല്‍ഹിയിലെത്തിച്ച് ബിഹാറിന്റെ ഭരണം ഒറ്റക്ക് കൈപിടിയിലൊതുക്കാനാണ് ബിജെപി തന്ത്രം മെനയുന്നതെന്നും ആരോപണമുണ്ട്.

ബിജെപി ഇതുവരെ നേരിട്ട് ഭരിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. നിതീഷ് കുമാറുമായുള്ള സഖ്യത്തിലൂടെ നിലവില്‍ ബിജെപിക്ക് ബിഹാറിലും കാര്യമായ സ്വാധീനം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തവണ ബിഹാറിലെ സീറ്റുകളുടെ വലിയൊരു പങ്ക് ബിജെപി ലക്ഷ്യം വെക്കുന്നുമുണ്ട്. എന്നിരിക്കെ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കുന്നതിലൂടെ അദ്ദേഹത്തെ പിണക്കാതെ സംസ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് അഭ്യൂഹം. ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ ഇന്ന് നടത്തിയ പ്രസ്താവന ഇത്തരമൊരു സാധ്യത തള്ളിക്കളയുന്നുമില്ല. 

ധന്‍കറിന്റെ അപ്രതീക്ഷിത രാജി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ രാജി ബിജെപിയുടെ കുടില തന്ത്രത്തിന്റെ ഭാഗമാണെന്നും, വലുതെന്തോ വരാനിരിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതിനിടെ നിയമജ്ഞരുമായി ഇടക്കിടെയുള്ള തര്‍ക്കങ്ങളാണ് ധന്‍ഖഡിന്റെ കസേര തെറിക്കാന്‍ കാരണമെന്നാണ് പ്രചരിക്കുന്ന മറ്റൊരു വാദം. മുന്‍ പരാമര്‍ശങ്ങളുടെ പേരില്‍ സുപ്രീം കോടതിയുടെ കണ്ണിലെ കരടായും ധന്‍ഖഡ് മാറിയ സമയമുണ്ട്. 

അതേസമയം ധന്‍കറിന് ശേഷം പരിഗണിക്കപ്പെടുന്ന പട്ടികയില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. നിലവില്‍ കോണ്‍ഗ്രസുമായി വലിയ സ്വരച്ചേര്‍ച്ചയിലല്ലാത്ത തരൂര്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ എന്‍.ഡി.എ ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തരൂരിന് പുറമേ കേരള മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരും പരിഗണനയിലുണ്ടെന്നാണ് സൂചന.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ധന്‍കരുടെ രാജി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക മുന്നേറ്റത്തിനും വികസനത്തിലും സാക്ഷിയാകാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും ധന്‍കര്‍ പറഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് രാജിക്കത്തില്‍ അദ്ദേഹം നന്ദി അറിയിച്ചു.

2022 ഓഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി അധികാരമേറ്റ ധന്‍ഖറിന് രണ്ട് വര്‍ഷം ഇനിയും ബാക്കിയുണ്ട്. ഇന്നലെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമായിരുന്നു രാജിപ്രഖ്യാപനം. രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചാല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ് നാരായണിന്റെ അധ്യക്ഷതയില്‍ രാജ്യസഭ വര്‍ഷകാല സമ്മേളനം പുര്‍ത്തിയാക്കുമെന്നാണ് സൂചന. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാര്‍ വോട്ടു ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.

 

Rumors suggest that the BJP's efforts to bring down Vice President Jagdeep Dhankhar are part of a strategy to quickly position Bihar CM Nitish Kumar in a prominent role.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, ജീവൻ മതി': ഭാര്യയെ കാമുകനൊപ്പം വിട്ട് ഭർത്താവിന്റെ എഴുത്ത്

National
  •  7 hours ago
No Image

കാത്ത് കാത്തിരുന്ന് അമേരിക്കയിൽ നിന്ന് 'പറക്കും ടാങ്കുകൾ' എത്തി; പാക് അതിർത്തി കാക്കാൻ ഇനി ഡബിൾ പവർ

National
  •  7 hours ago
No Image

ധർമസ്ഥല കേസ്; മലയാളത്തിലേത് ഉൾപ്പെടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവ്

National
  •  7 hours ago
No Image

ഖത്തറിലെത്തുമോ ഒളിംപിക് രാവുകൾ? ചർച്ചകളിലെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി

qatar
  •  7 hours ago
No Image

അതിശക്ത മഴ വീണ്ടും കേരളത്തിലേക്ക്; ജൂലൈ 24ന് ന്യൂനമർദ്ദം രൂപപ്പെടും, 2 ദിവസം ഓറഞ്ച് അലർട്ട്

Kerala
  •  8 hours ago
No Image

ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളി; ധാരണാപത്രമൊപ്പിട്ടു

uae
  •  8 hours ago
No Image

ഒരുകാലത്ത് സഊദിയിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചിരുന്ന വിന്റേജ് ട്രക്കുകൾ; പഴമയുടെ അടയാളം, കൂടുതലറിയാം

latest
  •  8 hours ago
No Image

റെഡ് സല്യൂട്ട്: വിഎസിന്റെ അന്ത്യയാത്ര ആലപ്പുഴയിലേക്ക്, പാതയോരങ്ങളില്‍ ജനസാഗരം

Kerala
  •  8 hours ago
No Image

അയർലൻഡിൽ ഇന്ത്യൻ പൗരന് നേരെ ക്രൂര ആക്രമം; വിവസ്ത്രനാക്കി, വലിച്ചിഴച്ചു, അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

International
  •  9 hours ago
No Image

റഹീമിന്റേത് ക്രൂരമായ മാനസികാവസ്ഥ: സ്വന്തം നേതാവിന്റെ മരണം പോലും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന നേതാക്കളാണ് സിപിഎമ്മിനുള്ളത്; രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  9 hours ago