HOME
DETAILS

'മരിച്ച അമ്മയെ സ്വപ്‌നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

  
Web Desk
July 25 2025 | 12:07 PM

sixteen year old student took his life in maharashtra solapur

സോലാപ്പൂര്‍: അമ്മയുടെ മരണത്തില്‍ മനംനൊന്ത് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. ശിവശരണ്‍ ഭൂതാലി താല്‍ക്കോട്ടി എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച്ച അമ്മാവന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ശിവശരണ്‍ന്റെ മൃതദേഹം കണ്ടെത്തിയത്. 

അമ്മ സ്വപ്‌നത്തില്‍ തന്നെ വിളിച്ചെന്നും, തന്റെ അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും, അതിനാല്‍ ഞാന്‍ മരിക്കുകയാണെന്നും ശിവശരണ്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മൂന്ന് മാസം മുന്‍പാണ് ശിവയുടെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. അമ്മവനോടും, മുത്തശ്ശിയോടും കടപ്പാടുണ്ടെന്നും, തന്റെ സഹോദരിയെ സന്തോഷത്തോടെ നോക്കണമെന്നും ശിവ ആത്മഹത്യ കുറിപ്പില്‍ എഴുതി. മാത്രമല്ല താന്‍ മരിച്ചാല്‍ മുത്തശ്ശിയെ ഒരിക്കലും അച്ഛന്റെ കൂടെ വിടരുതെന്നും എഴുതി വെച്ചാണ് കുട്ടി ജീവനൊടുക്കിയത്. 

'ഞാന്‍ ശിവശരണ്‍. എനിക്ക് ജീവിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ഞാന്‍ മരിക്കുകയാണ്. അമ്മ പോയപ്പോള്‍ തന്നെ ഞാന്‍ പോകേണ്ടതായിരുന്നു, പക്ഷേ അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖം കണ്ടതുകൊണ്ട് ഞാന്‍ ജീവിച്ചു. എന്റെ മരണത്തിന് കാരണം ഇന്നലെ എന്റെ സ്വപ്നത്തില്‍ അമ്മ വന്നതാണ്. നീയെന്തിനാണ് ഇത്ര വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു, എന്നിട്ട് എന്നോട് അടുത്തേക്ക് വരാന്‍ പറഞ്ഞു. അതുകൊണ്ട് ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു. എനിക്ക് അമ്മാവനോടും മുത്തശ്ശിയോടും ഒരുപാട് നന്ദിയുണ്ട്, കാരണം അവര്‍ എന്നെ ഒരുപാട് പിന്തുണച്ചു. അവര്‍ എന്നെ ഒരുപാട് ലാളിച്ചു,' 

'അമ്മാവാ, ഞാന്‍ മരിക്കുകയാണ്. ഞാന്‍ പോയാല്‍ എന്റെ സഹോദരിയെ സന്തോഷത്തോടെ നോക്കണം. അമ്മാവാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്. മുത്തശ്ശിയെ അച്ഛന്റെ അടുത്തേക്ക് അയക്കരുത്. എല്ലാവരും സ്വയം ശ്രദ്ധിക്കുക. എന്റെ മാതാപിതാക്കളെക്കാള്‍ കൂടുതല്‍ നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തിട്ടുണ്ട്,' 

തന്റെ മരണത്തില്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. സംഭവത്തില്‍ സോലാപ്പൂര്‍ സിറ്റി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

sixteen year old student took his life in maharashtra solapur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ; ഷോളയാർ ഡാമിന്റെ സ്പിൽവേ ഷട്ടർ ഉയർത്തി

Kerala
  •  7 hours ago
No Image

പാലക്കാട്ടെ മാതൃശിശു ആശുപത്രിയില്‍ ലേബര്‍ റൂമടക്കം ചോര്‍ന്നൊലിക്കുന്നു

Kerala
  •  7 hours ago
No Image

കംബോഡിയ-തായ്‍ലൻഡ് സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം, അതിർത്തിയിലേക്ക് പോകരുത് 

International
  •  7 hours ago
No Image

ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്നു കൊണ്ടു പോയത് അഞ്ച് കിലോമീറ്ററിലധികം ദൂരം

Kerala
  •  8 hours ago
No Image

വിൻഡീസിനെ നിലംതൊടാതെ പറത്തി; ഓസ്‌ട്രേലിയൻ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രം

Cricket
  •  8 hours ago
No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു; ലഹരി വസ്തുക്കൾ കണ്ടെത്തിയ കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കുമെന്ന് പൊലിസ്

Kerala
  •  8 hours ago
No Image

സ്കൂൾ പഠനസമയ മാറ്റം, മന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചർച്ച: വസ്തുതകൾ എന്ത്?

organization
  •  8 hours ago
No Image

ഇരകളാണിവരും; മഴയത്ത് നിർത്തരുത്; ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മൂന്ന് ലിസ്റ്റിലും ഉൾപ്പെടാതെ ലയങ്ങളിലെ മനുഷ്യർ

Kerala
  •  9 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയി; യാത്ര കനത്ത സുരക്ഷയിൽ

Kerala
  •  9 hours ago
No Image

കളത്തിലിറങ്ങാൻ ഒരുങ്ങുന്നത് ഒരുപിടി യുവനിര; കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കളറാകും

Cricket
  •  9 hours ago