HOME
DETAILS

ഗസ്സയെ ആക്രമിച്ച് തുടങ്ങിയിട്ട് 660 ദിവസം, പട്ടിണിക്കിട്ട് കൊല്ലല്‍ പുതിയ ആയുധം, മരണം 60,000ന് അടുത്ത്; ഹമാസ് പ്രത്യാക്രമണത്തില്‍ മൂന്ന് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു | Gaza War Live Updates

  
July 27 2025 | 02:07 AM

Hamas armed wing says 3 Israeli armored personnel carriers targeted in southern Gaza with crews inside

ഗസ്സ: 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിന് പിന്നാലെ ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിവരുന്ന കൂട്ടക്കുരുതിക്ക് ഇന്നേക്ക് 660 ദിവസം. ആക്രമണം 22 മാസം ആയതോടെ ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരേ 'പട്ടിണിക്കിട്ട് കൊല്ലല്‍' എന്ന പുതിയ യുദ്ധക്കുറ്റ ആയുധമാണ് ഉപയോഗിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ അഞ്ച് ഫലസ്തീനികള്‍ കൂടി പട്ടിണി കിടന്ന് മരിച്ചതോടെ പട്ടിണിമൂലമുള്ള മൊത്തം മരണം 127 ആയി. ഇതിനൊപ്പം സയണിസ്റ്റ് സൈന്യം നടത്തിയ ബോംബാക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളും അടക്കം 72 പേര്‍ കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാനുഷിക സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെ 29 ഫലസ്തീനികള്‍ ആണ് കൊല്ലപ്പെട്ടത്. 165 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം അഭിപ്രായപ്പെട്ടു. മെയ് 27 മുതല്‍ സഹായം തേടുന്നതിനിടെ മാത്രം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1,121 ആയി ഉയര്‍ന്നു. 

ആകെ മരണം 60,000ന് അടുത്ത്

ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 59,733 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57 മൃതദേഹങ്ങള്‍ ആശുപത്രികളില്‍ എത്തിച്ചതായും 512 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 144,477 ആയി ഉയര്‍ന്നതായും ഗസ്സ ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ നിരവധി ഇരകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതുകൂടി ചേര്‍ത്താല്‍ മരണം 60,000 കവിയുമെന്നാണ് റിപ്പോര്‍ട്ട്.

ഹമാസിന്റെ പ്രത്യാക്രമണം

സയണിസ്റ്റ് സൈന്യത്തിന് കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന വിധത്തില്‍ ഹമാസ് ഇന്നലെ പ്രത്യാക്രമണവും നടത്തി. തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ തങ്ങളുടെ പോരാളികള്‍ ഇസ്രായേല്‍ സേനയെ ആക്രമിച്ചതായി ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസം ബ്രിഗേഡ്‌സ് അറിയിച്ചു. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് രണ്ട് ഇസ്രായേലി കവചിത വാഹനങ്ങളെ ഹമാസ് പോരാളികള്‍ ലക്ഷ്യമിട്ടതായി ഗ്രൂപ്പ് ടെലിഗ്രാമില്‍ പറഞ്ഞു. ഒപ്പം 'യാസിന്‍ 105' റോക്കറ്റ് ഉപയോഗിച്ച് മൂന്നാമത്തെ സയണിസ്റ്റ് സൈനികവാഹിനിക്കപ്പലും ലക്ഷ്യമിട്ടു. ഖാന്‍ യൂനിസിന് കിഴക്കുള്ള അബാസന്‍ അല്‍കബീറ പ്രദേശത്താണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ടുപേര്‍ കൊല്ലപ്പെട്ടതായും ഏതാനും സൈനികര്‍ക്ക് പരുക്കേറ്റതായും അല്‍ മെഹര്‍ ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. നാശനഷ്ടം സംഭവിച്ചതായി അധിനിവേശസൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്‌റാഈലി മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗസ്സയിലെ സൈനിക നഷ്ടങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ഇസ്‌റാഈല്‍ കര്‍ശനമായ സെന്‍സര്‍ഷിപ്പ് ആണ് നടപ്പാക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം വരെ ഗസ്സയില്‍ 895 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും 6,134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. 


ഫലസ്തീനൊപ്പംനിന്ന് പോര്‍ച്ചുഗലും കാനഡയും

ഫ്രാന്‍സിനു പിന്നാലെ കാനഡയും പോര്‍ച്ചുഗലും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും. കാനഡയില്‍ ലിബറല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫ്രാന്‍സ് ഫലസ്തീനെ അംഗീകരിച്ച സാഹചര്യത്തിലാണിത്. ഫലസ്തീനി പൗരന്മാര്‍ക്ക് സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാഗമാകാന്‍ അവകാശമുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു. കാനഡ ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി മാര്‍ക് കാര്‍നേ പറഞ്ഞിരുന്നു.

അതിനിടെ, യൂറോപ്യന്‍ യൂനിയന്റെ എതിര്‍പ്പിനിടയിലും ഫലസ്തീനെ അംഗീകരിക്കാന്‍ പോര്‍ച്ചുഗല്‍ തീരുമാനിച്ചു. ഫ്രാന്‍സിന്റെ തീരുമാനത്തിനു പിന്നാലെയാണ് പോര്‍ച്ചുഗലിന്റെ നീക്കം. വെള്ളിയാഴ്ചയാണ് ഇക്കാര്യം പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രി പൗലോ റേഞ്ചല്‍ വെളിപ്പെടുത്തിയത്. ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു കൊണ്ടുപോവുകയെന്ന ലക്ഷ്യത്തോടെ ഫ്രാന്‍സും സഊദിയും ഈ മാസം 28 മുതല്‍ 30 വരെ ന്യൂയോര്‍ക്കില്‍ നടത്തുന്ന ഉച്ചകോടിയില്‍ പോര്‍ച്ചുഗലും പങ്കെടുക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  18 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  18 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  18 hours ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  19 hours ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  19 hours ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  19 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  20 hours ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  20 hours ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  20 hours ago
No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  21 hours ago

No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  a day ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  a day ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  a day ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  a day ago