HOME
DETAILS

കമ്പനിയിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; മുന്‍ ജീവനക്കാരന് 50,000 ദിര്‍ഹം പിഴ ചുമത്തി അബൂദബി കോടതി

  
July 28 2025 | 10:07 AM

Abu Dhabi Court Fines Ex-Employee Dh50000 for Leaking Company Secrets

അബൂദബി: കമ്പനിയുടെ രഹസ്യവിവരങ്ങൾ ചോർത്തിയതിന് തൊഴിലുടമയ്ക്ക് 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ മുൻ ജീവനക്കാരനോട് അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി. തന്റെ ജോലിസ്ഥലത്തെ ഇമെയിൽ വഴി തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്ന കമ്പനിയുടെ ആരോപണത്തെ തുടർന്നാണ് വിധി.

നിയമന സമയത്ത് ജീവനക്കാരൻ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന കരാറിൽ ഒപ്പുവെച്ചിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. കമ്പനി നൽകിയ ഔദ്യോഗിക ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാൾ രഹസ്യവിവരങ്ങളും രേഖകളും അനധികൃതമായി പുറത്തുവിട്ടത്. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ജീവനക്കാരൻ ഇമെയിൽ വഴി ഡാറ്റ ചോർത്തിയതിന്റെ തെളിവുകൾ കണ്ടെത്തുകയായിരുന്നു.

ഫോറൻസിക് ടെക്നോളജി റിപ്പോർട്ട്, ജീവനക്കാരന്റെ അക്കൗണ്ടിൽ നിന്ന് തന്ത്രപ്രധാന വിവരങ്ങൾ അയച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് കമ്പനി ക്രിമിനൽ പരാതി ഫയൽ ചെയ്യുകയായിരുന്നു. അബൂദബി ക്രിമിനൽ കോടതി ജീവനക്കാരനെ കുറ്റക്കാരനായി കണ്ടെത്തി 30,000 ദിർഹം പിഴ ചുമത്തി. ഈ വിധി അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു.

സിവിൽ കേസിൽ, കമ്പനി 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടർന്ന് ഭൗതിക, ധാർമിക, പ്രശസ്തിക്ക് ഉണ്ടായ കേടുപാടുകൾ എന്നിവ കണക്കിലെടുത്ത് കോടതി, മുൻ ജീവനക്കാരനോട് 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.

നിയമപരമായ മുന്നറിയിപ്പ്

"നിയമലംഘനങ്ങൾക്ക് യുഎഇയിൽ കർശന ശിക്ഷകൾ ലഭിക്കുമെന്ന് ഈ കേസ് ഓർമിപ്പിക്കുന്നു. ജോലിസ്ഥലത്തെ രഹസ്യവിവരങ്ങൾ സംരക്ഷിക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്," കോടതി വിധി പ്രസ്താവനയിൽ അബൂദബി ജുഡീഷ്യൽ വകുപ്പ് വ്യക്തമാക്കി. കമ്പനികൾ തങ്ങളുടെ ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ ഈ വിധി പ്രേരണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.'

Abu Dhabi court has imposed a Dh50,000 fine on a former employee for disclosing confidential company information. The case highlights the UAE’s strict stance on corporate data breaches and protection of business secrets.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയ്യടിക്കാം ഈ നേതാവിന്; 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മെസിയേക്കാൾ ആ അവാർഡ് നേടാൻ അർഹൻ ഞാനായിരുന്നു: തുറന്നു പറഞ്ഞ് ഇതിഹാസം

Football
  •  a day ago
No Image

മുസ്‌ലിമെന്ന് വരുത്തിത്തീര്‍ക്കാന്‍ 'അല്ലാഹുഅക്ബര്‍' മുഴക്കി, പിന്നെ ട്രംപിന് മരണം  അമേരിക്കക്ക് മരണം മുദ്രാവാക്യങ്ങളും;  ബ്രിട്ടീഷ് വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി ഇന്ത്യന്‍ വംശജന്‍ അഭയ് നായക്, സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍ 

International
  •  a day ago
No Image

ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സഭകളുടെ രാജ്ഭവൻ മാർച്ച് ഇന്ന്

Kerala
  •  a day ago
No Image

ഒരൊറ്റ രാത്രിയിൽ പ്രിയപ്പെട്ടവരെ തനിച്ചാക്കി പോയത് 289 പേർ; ആ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് പോയ മനുഷ്യർ ഇവരാണ്

Kerala
  •  a day ago
No Image

എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്; അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  a day ago
No Image

ധര്‍മസ്ഥല കേസ്:  പരാതിക്ക് പിന്നില്‍ കേരള സര്‍ക്കാറെന്ന് ബി.ജെ.പി നേതാവ്, ആരോപണങ്ങള്‍ ഉന്നയിച്ചത് മുസ്‌ലിം, എല്ലാത്തിന്റേയും ഉത്ഭവം കേരളത്തില്‍ നിന്ന് 

National
  •  a day ago
No Image

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ശക്തമായ കാറ്റ് വീശാനും സാധ്യത

Kerala
  •  a day ago
No Image

വയനാട് ദുരിതബാധിതർക്കുള്ള സഹായം: 'മോദി ആദ്യം തഴുകി,  പിന്നെ കരണത്തടിച്ചു'

Kerala
  •  a day ago
No Image

സംസ്ഥാനത്ത ഐഎഎസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി; നാല് കളക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥർക്ക് മാറ്റം

Kerala
  •  a day ago