
ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; ഗ്രാനൈറ്റ് തറ പൊളിച്ച് പരിശോധന; തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും

ആലപ്പുഴ: ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ മൃതദേഹം ഉണ്ടെന്ന സംശയത്തെ തുടർന്ന് വിശദമായ പരിശോധനയ്ക്ക് പൊലിസ്. വീടിനുള്ളിൽ പുതുതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ പൊളിച്ച് പരിശോധിക്കാനും, ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിൽ അസ്ഥികൾ ഉണ്ടോ എന്ന് കണ്ടെത്താനും ആണ് തീരുമാനം. അതിനാൽ ഇന്ന് നടക്കുന്ന തെളിവെടുപ്പ് കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും.
2006 മുതൽ 2024 വരെയുള്ള 16 വർഷത്തിനിടെ കാണാതായ ബിന്ദു പത്മനാഭൻ, ഐഷ, സിന്ധു, ജൈനമ്മ എന്നിവരുടെ തിരോധാന കേസുകളാണ് പൊലിസ് വീണ്ടും അന്വേഷിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ജൈനമ്മയുടെ കേസ് കൊലപാതകമായി അന്വേഷിക്കുന്നു. രണ്ടര ഏക്കർ വിസ്തൃതിയുള്ള പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉൾപ്പെടെ വിശദ പരിശോധന നടത്തും.
16 വർഷത്തിനിടെ കാണാതായ ഈ സ്ത്രീകളുടെ തിരോധാനത്തിന്റെ ദുരൂഹത നീക്കാൻ പൊലീസ് തീവ്രശ്രമത്തിലാണ്. പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ജൈനമ്മയുടെ തിരോധാനം കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം. ഡിഎൻഎ പരിശോധനയ്ക്കായി ബിന്ദു, ഐഷ, ജൈനമ്മ എന്നിവരുടെ ബന്ധുക്കളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ ജൈനമ്മയുടേതോ, ബിന്ദുവിന്റേതോ, ഐഷയുടേതോ ആണെന്ന് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകും. രണ്ട് ദിവസത്തിനകം ഡിഎൻഎ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
2020 ഒക്ടോബർ 19-ന് തിരുവിഴ സ്വദേശിനി സിന്ധു അമ്പലത്തിൽ പോയതിനു ശേഷം കാണാതായി. അർത്തുങ്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്നും വ്യക്തമല്ല. 2006-ൽ ബിന്ദു പത്മനാഭന്റെ തിരോധാനം മുതൽ 2024-ലെ ജൈനമ്മയുടെ കേസ് വരെ, 16 വർഷത്തിനിടെ നടന്ന തിരോധാന കേസുകൾ പൊലിസ് വീണ്ടും പരിശോധിക്കുകയാണ്.
അഞ്ച് വർഷം മുമ്പ് ചേർത്തലയിൽ കാണാതായ വീട്ടമ്മയുടെ കേസ് വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. ഐഷയുടെ ബന്ധു, സെബാസ്റ്റ്യന് സഹായികളുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. 2020-ൽ സിന്ധുവിന്റെ തിരോധാന കേസ് 2023-ൽ അവസാനിപ്പിച്ചിരുന്നെങ്കിലും, ഇപ്പോൾ പുനരന്വേഷണം ആരംഭിക്കും.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട് ദുരൂഹതകൾ നിറഞ്ഞതാണ്. ചതുപ്പുകളും കാടുകയറിയ പുരയിടവും ചെറുതും വലുതുമായ കുളങ്ങളും ഇവിടെയുണ്ട്. സമീപത്ത് മറ്റു വീടുകളില്ലാത്തതും സംശയം ബലപ്പെടുത്തുന്നു. അസ്ഥികൂട അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കോട്ടയം, ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘങ്ങൾ സംയുക്തമായി നടത്തുന്ന അന്വേഷണം കേസിന്റെ ദുരൂഹത നീക്കാൻ ലക്ഷ്യമിടുന്നു.
in the cherthala missing case, police suspect a body is hidden in sebastian's house. today, they will excavate a newly laid granite floor and use ground-penetrating radar for investigation. sebastian, linked to the disappearance of bindu, aisha, sindhu, and jainamma over 16 years, will be brought to alappuzha for evidence collection. skeletal remains found earlier suggest jainamma’s case may be a murder. the 2.5-acre property, with ponds and marshy land, will be thoroughly searched for more evidence
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മദ്യലഹരിയിൽ സൈനികൻ കാർ റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചുകയറ്റി; ഗുരുതര സുരക്ഷാ വീഴ്ച
National
• 4 hours ago
കാട്ടുപോത്ത് കുറുകെ ചാടി; നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് മതിലിലിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്ക്
Kerala
• 5 hours ago
വില കുതിച്ചുയര്‍ന്ന് കയമ അരി; മൂന്നു മാസം കൊണ്ട് കൂടിയത് 80 രൂപയിലധികം
Kerala
• 5 hours ago
ഉഷ്ണത്തിൽ കുളിരായി അൽ ഐനിൽ കനത്ത മഴ, യുഎഇയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പൊടിപടലവും മണൽക്കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പ് | UAE Weather
uae
• 5 hours ago
നിങ്ങളെ ഇനിയും ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്: സൂപ്പർതാരത്തോട് വിരമിക്കൽ പിൻവലിക്കാൻ ശശി തരൂർ
Cricket
• 5 hours ago
താനെയിൽ ഓടുന്ന തീവണ്ടിയിൽ ക്രൂരമായ കവർച്ച: യുവാവിന് കാൽ നഷ്ടമായി; പ്രതിയായ 16കാരൻ പിടിയിൽ
National
• 5 hours ago
യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി
National
• 5 hours ago
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആറ് ട്രെയിനുകള്‍ വൈകിയോടുന്നു- എറണാകുളം പാലക്കാട് മെമു സര്‍വീസ് ഇന്നില്ല
Kerala
• 6 hours ago
പൊലിസ് കാവലിൽ കൊടി സുനിയുടെ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത്
Kerala
• 6 hours ago
സ്വന്തം ശവക്കുഴി തോണ്ടുന്ന മെലിഞ്ഞൊട്ടിയ ഇസ്‌റാഈല്‍ തടവുകാരന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്, നടപടി ഫലസ്തീനികൾ പട്ടിണി കിടന്നു മരിക്കുന്നതിനിടെ; ഇസ്‌റാഈല്ലിനു സന്ദേശം
International
• 6 hours ago
വെളിച്ചെണ്ണ വില ഇടിവിൽ നേരിയ ആശ്വാസം; വ്യാജനിൽ ആശങ്ക
Kerala
• 6 hours ago
മെഡിക്കൽ കോളജിലെ ഉപകരണം കാണാതായ സംഭവത്തിൽ ഇന്ന് മൊഴിയെടുക്കും
Kerala
• 7 hours ago
മന്ത്രിമാരുമായുള്ള കൂടികാഴ്ച്ചയിലും മാറ്റമില്ല; വിസി നിയമനത്തിൽ ഉറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ
Kerala
• 7 hours ago
കേരളത്തിൽ നാല് ദിവസം കൂടി തീവ്രമഴക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 7 hours ago
കേംബ്രിഡ്ജിന് സമീപത്തെ പാർക്കിൽ സഊദി വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ
Saudi-arabia
• 15 hours ago
നയാപൈസ കൈവശമില്ല, ശമ്പളം നൽകാതെ കമ്പനി; ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി ജീവനക്കാരന്റെ പ്രതിഷേധം, ചിത്രം വൈറൽ
National
• 15 hours ago
ഇത്തിഹാദ് റെയിലിനു നൽകുന്ന പിന്തുണ; ഷെയ്ഖ് മുഹമ്മദിനെ പ്രശംസിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ
uae
• 16 hours ago
അത്യാധുനിക റോഡിൽ കുഴികൾ: തൃശൂർ പുതുക്കാട്-തൃക്കൂർ റോഡിൽ ഒന്നര മാസത്തിനിടെ 20-ലധികം അപകടങ്ങൾ
Kerala
• 16 hours ago
പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി
International
• 14 hours ago
ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം
Kerala
• 15 hours ago
പാലക്കാട് വീട്ടുകിണറ്റിൽ മയിൽ വീണു; രക്ഷപ്പെടുത്തി വിട്ടയച്ചു
Kerala
• 15 hours ago