
ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; ഗ്രാനൈറ്റ് തറ പൊളിച്ച് പരിശോധന; തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും

ആലപ്പുഴ: ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ മൃതദേഹം ഉണ്ടെന്ന സംശയത്തെ തുടർന്ന് വിശദമായ പരിശോധനയ്ക്ക് പൊലിസ്. വീടിനുള്ളിൽ പുതുതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ പൊളിച്ച് പരിശോധിക്കാനും, ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിൽ അസ്ഥികൾ ഉണ്ടോ എന്ന് കണ്ടെത്താനും ആണ് തീരുമാനം. അതിനാൽ ഇന്ന് നടക്കുന്ന തെളിവെടുപ്പ് കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും.
2006 മുതൽ 2024 വരെയുള്ള 16 വർഷത്തിനിടെ കാണാതായ ബിന്ദു പത്മനാഭൻ, ഐഷ, സിന്ധു, ജൈനമ്മ എന്നിവരുടെ തിരോധാന കേസുകളാണ് പൊലിസ് വീണ്ടും അന്വേഷിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ജൈനമ്മയുടെ കേസ് കൊലപാതകമായി അന്വേഷിക്കുന്നു. രണ്ടര ഏക്കർ വിസ്തൃതിയുള്ള പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉൾപ്പെടെ വിശദ പരിശോധന നടത്തും.
16 വർഷത്തിനിടെ കാണാതായ ഈ സ്ത്രീകളുടെ തിരോധാനത്തിന്റെ ദുരൂഹത നീക്കാൻ പൊലീസ് തീവ്രശ്രമത്തിലാണ്. പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ജൈനമ്മയുടെ തിരോധാനം കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം. ഡിഎൻഎ പരിശോധനയ്ക്കായി ബിന്ദു, ഐഷ, ജൈനമ്മ എന്നിവരുടെ ബന്ധുക്കളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ ജൈനമ്മയുടേതോ, ബിന്ദുവിന്റേതോ, ഐഷയുടേതോ ആണെന്ന് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകും. രണ്ട് ദിവസത്തിനകം ഡിഎൻഎ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
2020 ഒക്ടോബർ 19-ന് തിരുവിഴ സ്വദേശിനി സിന്ധു അമ്പലത്തിൽ പോയതിനു ശേഷം കാണാതായി. അർത്തുങ്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്നും വ്യക്തമല്ല. 2006-ൽ ബിന്ദു പത്മനാഭന്റെ തിരോധാനം മുതൽ 2024-ലെ ജൈനമ്മയുടെ കേസ് വരെ, 16 വർഷത്തിനിടെ നടന്ന തിരോധാന കേസുകൾ പൊലിസ് വീണ്ടും പരിശോധിക്കുകയാണ്.
അഞ്ച് വർഷം മുമ്പ് ചേർത്തലയിൽ കാണാതായ വീട്ടമ്മയുടെ കേസ് വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. ഐഷയുടെ ബന്ധു, സെബാസ്റ്റ്യന് സഹായികളുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. 2020-ൽ സിന്ധുവിന്റെ തിരോധാന കേസ് 2023-ൽ അവസാനിപ്പിച്ചിരുന്നെങ്കിലും, ഇപ്പോൾ പുനരന്വേഷണം ആരംഭിക്കും.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട് ദുരൂഹതകൾ നിറഞ്ഞതാണ്. ചതുപ്പുകളും കാടുകയറിയ പുരയിടവും ചെറുതും വലുതുമായ കുളങ്ങളും ഇവിടെയുണ്ട്. സമീപത്ത് മറ്റു വീടുകളില്ലാത്തതും സംശയം ബലപ്പെടുത്തുന്നു. അസ്ഥികൂട അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കോട്ടയം, ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘങ്ങൾ സംയുക്തമായി നടത്തുന്ന അന്വേഷണം കേസിന്റെ ദുരൂഹത നീക്കാൻ ലക്ഷ്യമിടുന്നു.
in the cherthala missing case, police suspect a body is hidden in sebastian's house. today, they will excavate a newly laid granite floor and use ground-penetrating radar for investigation. sebastian, linked to the disappearance of bindu, aisha, sindhu, and jainamma over 16 years, will be brought to alappuzha for evidence collection. skeletal remains found earlier suggest jainamma’s case may be a murder. the 2.5-acre property, with ponds and marshy land, will be thoroughly searched for more evidence
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 5 days ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• 5 days ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• 5 days ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 5 days ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 5 days ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 5 days ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• 5 days ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• 5 days ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 5 days ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 5 days ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 5 days ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• 5 days ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 5 days ago
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും
Saudi-arabia
• 5 days ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
Cricket
• 5 days ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• 5 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• 5 days ago
300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
Cricket
• 5 days ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര്‍ പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 5 days ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 5 days ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 5 days ago