ഭീകരസംഘടനയില്‍ ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചു; രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ
റിയാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട രണ്ട് സഊദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുൾ റഹീം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽഖോർമാനി, തുർക്കി ബിൻ ഹിലാൽ ബിൻ സനദ് അൽ മുതൈരി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഒരു ഭീകരവാദ സംഘടനയിൽ ചേർന്നതിനും സ്ഫോടകവസ്തുക്കൾ നിർമ്മിക്കുകയും കൈവശം വയ്ക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തതിനാണ് ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
സഊദി സുരക്ഷാ സേന ഇവരെ പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. വിശദമായ അന്വേഷണത്തിനും നിയമനടപടികൾക്കും ശേഷമാണ് കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. പിന്നീട് രാജകീയ ഉത്തരവിലൂടെ ശിക്ഷ സ്ഥിരീകരിക്കുകയും 2025 ഓഗസ്റ്റ് 4-ന് മക്ക മേഖലയിൽ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നവർക്കും ജീവന്റെ പവിത്രത ലംഘിക്കുന്നവർക്കും എതിരെ രാജ്യത്തെ നിയമം കർശനമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമാന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പോടെയാണ് പ്രസ്താവന അവസാനിപ്പിച്ചത്.
saudi authorities have executed two nationals convicted of joining a terrorist organization and manufacturing explosives, following a thorough legal process and national security investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."