HOME
DETAILS

കുവൈത്തിലെ വിഷമദ്യ ദുരന്തം: മരണം 13 ആയി, അഞ്ചുപേര്‍ മലയാളികളെന്ന് സൂചന; 21 പേര്‍ക്ക് കാഴ്ച നഷ്ടമായി; എംബസി ഹെല്‍പ് ലൈന്‍ തുടങ്ങി

  
Web Desk
August 14 2025 | 00:08 AM

Death toll from methanol-laced drinks in Kuwait rises to 13

കുവൈത്ത് സിറ്റി: കുവൈത്തില്‍ മെഥനോള്‍ കലര്‍ന്ന പാനീയങ്ങള്‍ കഴിച്ചതിനെത്തുടര്‍ന്നുള്ള മരണം 13 ആയി. മരിച്ചവരില്‍ അഞ്ച് മലയാളികളും ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സ്വദേശികളും ഉള്‍പ്പെട്ടതായി സംശയമുണ്ട്. വ്യാജമദ്യം കഴിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയത് ആകെ 63 പേരാണെന്നും എല്ലാവരും ഏഷ്യയില്‍നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരവധി പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ആണ്. 31 കേസുകളില്‍ സിപിആര്‍ ചികിത്സ നല്‍കി. 51 പേര്‍ അടിയന്തര ഡയാലിസിസിന് വിധേയരായി. 21 പേര്‍ക്ക് എന്നന്നേക്കുമായി കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രാജ്യ വിവരങ്ങളും അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍

അതേസമയം, മദ്യദുരന്തത്തില്‍ 40 ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ ചിലര്‍ അത്യാഹിത നിലയിലാണ്. വിഷയത്തില്‍ എംബസി ഏകോപനം നടത്തിവരികയാണ്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വകയും ഉദ്യോഗസഥരും ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപ്രതികളുമായും എംബസി എകോപനം നടത്തിവരികയാണ്. 

വിവരങ്ങള്‍ അറിയുന്നതിനായി എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 
വിവരങ്ങള്‍ക്ക് +96565501587 നമ്പരില്‍ വാട്‌സാപ്പിലും റഗുലര്‍ കോളിലും ബന്ധപ്പെടാം.

10 പേര്‍ അറസ്റ്റില്‍

ശനിയാഴ്ച മുതലുള്ള ദിവസങ്ങളിലായി പ്രാദേശികമായി നിര്‍മ്മിച്ച മെഥനോള്‍ മലിനമായ പാനീയങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട 63 മദ്യപാന വിഷബാധ കേസുകള്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി മന്ത്രാലയം ആശുപത്രികള്‍, കുവൈത്ത് പോയിസണ്‍ കണ്‍ട്രോള്‍ സെന്റര്‍, സുരക്ഷാ ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട അധികാരികള്‍ എന്നിവരുമായി ഏകോപിപ്പിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു. വിഷബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകള്‍ ഉടന്‍ ആശുപത്രികളിലോ അംഗീകൃത ഹോട്ട്‌ലൈനുകളിലോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജലീബ് അല്‍ഷുയൂഖ് പ്രദേശത്തെ വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 10 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കിര്‍ബിയിലെ വെയര്‍ഹൗസുകളും സ്വകാര്യ വസതികളും ഉള്‍പ്പെടെ നിരവധി മെഥനോള്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും പിടികൂടുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.

Over the past five days, from Saturday until today, the Ministry of Health has reported 63 cases of alcohol poisoning linked to the consumption of locally manufactured beverages contaminated with methanol. The ministry coordinated closely with hospitals, the Kuwait Poison Control Center, security agencies, and other relevant authorities to manage the crisis. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  a day ago
No Image

യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര്‍ വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു

International
  •  a day ago
No Image

പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി

National
  •  a day ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി

latest
  •  a day ago
No Image

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു

Kerala
  •  a day ago
No Image

കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്‌ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ

qatar
  •  a day ago
No Image

ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ്‌ റോഡ് മോഡൽ പണിപുരയിൽ 

latest
  •  a day ago
No Image

തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി

Kerala
  •  a day ago
No Image

ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്

latest
  •  a day ago
No Image

രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ

National
  •  a day ago