HOME
DETAILS

പാലക്കാട് ആർ.എസ്.എസ് സ്‌കൂളിൽ സ്‌ഫോടനം: പിന്നിലാര്? നീങ്ങാതെ ദുരൂഹത

  
Web Desk
August 28, 2025 | 6:50 AM

explosion at rss school in palakkad whos behind it mystery persists

പാലക്കാട്: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂൾ പരിസരത്തു മാരക സ്‌ഫോടകവസ്തു പെട്ടിത്തെറിച്ച് ഒരാഴ്ചയായിട്ടും ഇതിന് പിന്നിലാരെന്ന് കണ്ടെത്താത്തെ ഇരുട്ടിൽതപ്പി പൊലിസ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ശക്തികേന്ദ്രത്തിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ അവർക്കു നേരെ തന്നെയാണ് വിരൽചൂണ്ടുന്നത്. സ്‌ഫോടനം നടന്ന സ്‌കൂളിലാകട്ടെ ആർ.എസ്.എസിന്റെ ശാഖയും പ്രവർത്തിക്കുന്നു. ഇത് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തന്നെ പരസ്യമായി പറഞ്ഞതുമാണ്. സ്‌കൂളിന്റെ എൻ.ഒ.സി റദ്ദ് ചെയ്യുന്നതുൾപ്പെടെ പരിഗണനയിലാണെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്.

മാകര ശേഷിയുള്ള ബോംബാണ് പൊട്ടിയതെന്ന് പറയുകയും കൂടാതെ നാലെണ്ണം പരിസരത്ത് നിന്ന് കണ്ടെത്തുകയും ചെയ്ത പൊലിസ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ടൗൺ നോർത്ത് സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പൊട്ടിയത് നാടൻ ബോംബാണെന്ന സൂചന ലഭിച്ചിട്ടും പൊലിസിനു ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയ ബോംബുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണിപ്പോൾ.

കഴിഞ്ഞ 20 ന് വൈകിട്ടാണ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്‌കൂൾ പരിസരത്തു സ്ഫോടനമുണ്ടായത്. ഇതിൽ പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റിരുന്നു. പൊട്ടിയത് പന്നിപ്പടക്കമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും പിന്നീട് നാടൻ ബോംബ് ആണെന്ന നിഗമനത്തിൽ പൊലിസ് എത്തി. അതിനിടെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി ഒരുക്കിവച്ച ബോംബ് ആണിതെന്നാണ് സി.പി.എം ഇപ്പോഴും ആരോപിക്കുന്നത്. പാലക്കാട്ടെ ആർ.എസ്.എസിന്റെ കാര്യാലയം റെയ്ഡ് ചെയ്യണമെന്നും പ്രതികളെ ഉടൻ കണ്ടെത്തണമെന്നും സി.പി.എം ആവശ്യപ്പെടുന്നു.

ആർ.എസ്.എസ് കാര്യാലയങ്ങൾ ആയുധപ്പുരകളാണെന്ന് ജില്ലാ സെക്രട്ടി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണിത്. വർഗീയ സംഘർഷം ലക്ഷ്യം വച്ചുള്ള പല കാര്യങ്ങളും പാലക്കാട് നടത്തിയിരുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു. അതേ സമയം, വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്.

 

An explosion rocked an RSS school in Palakkad, raising questions about the culprits as the mystery remains unresolved



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  3 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  3 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  3 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  3 days ago