HOME
DETAILS

ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ആക്രമണം ; സി.സി ടി.വി ദൃശ്യം ലഭിച്ചു

  
backup
September 07, 2016 | 7:24 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af

 


തിരുവനന്തപുരം: ബി.ജെ.പിയുടെ തിരുവനന്തപുരം കുന്നുകുഴിയിലെ സംസ്ഥാന കാര്യാലയത്തിനുനേരെ കഴിഞ്ഞദിവസം അര്‍ധരാത്രി സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമണംനടത്തിയ സംഘത്തിലെ ഒരാളുടെ ദൃശ്യം സമീപത്തെ വീട്ടിലെ സി.സി ടി.വിയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ ഒരാള്‍ കാര്യാലയത്തിനുനേരെ സ്‌ഫോടകവസ്തു വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സി.സി ടി.വിയിലുള്ളത്. ഒരുവശത്തു നിന്നുള്ള ദൃശ്യമാണു ലഭിച്ചത്. ഇതില്‍ അക്രമിയുടെ മുഖം വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പൊലിസ് ശേഖരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ഓഫിസിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനലിനു കേടുപാടു സംഭവിച്ചു. ചില്ലുകള്‍ പൊട്ടിച്ചിതറി. ആര്‍ക്കും പരുക്കില്ല. ആക്രമണം നടക്കുമ്പോള്‍ മുകളിലത്തെ നിലയില്‍ നാല് ഓഫിസ് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉഗ്രശബ്ദത്തോടെ മുന്‍വശത്തെ ജനല്‍ പൊട്ടുന്ന ശബ്ദം കേട്ടാണു ജീവനക്കാര്‍ പുറത്തേക്കുവന്നത്. ഇതിനിടെ സംഘം രക്ഷപ്പെട്ടിരുന്നു. ഉടന്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മ്യൂസിയം പൊലിസ് എസ്.ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലത്തു പരിശോധന നടത്തി. ബൈക്കില്‍ എത്തിയയാള്‍ നാടന്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ഓഫിസ് ജീവനക്കാര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാത്രി എട്ടരവരെ ഓഫിസില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നു സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  a day ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  a day ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  a day ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  a day ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  a day ago