HOME
DETAILS

ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ആക്രമണം ; സി.സി ടി.വി ദൃശ്യം ലഭിച്ചു

  
backup
September 07, 2016 | 7:24 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af

 


തിരുവനന്തപുരം: ബി.ജെ.പിയുടെ തിരുവനന്തപുരം കുന്നുകുഴിയിലെ സംസ്ഥാന കാര്യാലയത്തിനുനേരെ കഴിഞ്ഞദിവസം അര്‍ധരാത്രി സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമണംനടത്തിയ സംഘത്തിലെ ഒരാളുടെ ദൃശ്യം സമീപത്തെ വീട്ടിലെ സി.സി ടി.വിയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ ഒരാള്‍ കാര്യാലയത്തിനുനേരെ സ്‌ഫോടകവസ്തു വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സി.സി ടി.വിയിലുള്ളത്. ഒരുവശത്തു നിന്നുള്ള ദൃശ്യമാണു ലഭിച്ചത്. ഇതില്‍ അക്രമിയുടെ മുഖം വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പൊലിസ് ശേഖരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ഓഫിസിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനലിനു കേടുപാടു സംഭവിച്ചു. ചില്ലുകള്‍ പൊട്ടിച്ചിതറി. ആര്‍ക്കും പരുക്കില്ല. ആക്രമണം നടക്കുമ്പോള്‍ മുകളിലത്തെ നിലയില്‍ നാല് ഓഫിസ് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉഗ്രശബ്ദത്തോടെ മുന്‍വശത്തെ ജനല്‍ പൊട്ടുന്ന ശബ്ദം കേട്ടാണു ജീവനക്കാര്‍ പുറത്തേക്കുവന്നത്. ഇതിനിടെ സംഘം രക്ഷപ്പെട്ടിരുന്നു. ഉടന്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മ്യൂസിയം പൊലിസ് എസ്.ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലത്തു പരിശോധന നടത്തി. ബൈക്കില്‍ എത്തിയയാള്‍ നാടന്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ഓഫിസ് ജീവനക്കാര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാത്രി എട്ടരവരെ ഓഫിസില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നു സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  3 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  3 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  3 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  3 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  3 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  3 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  3 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  3 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  3 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  3 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  3 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  3 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  3 days ago