HOME
DETAILS

ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ആക്രമണം ; സി.സി ടി.വി ദൃശ്യം ലഭിച്ചു

  
backup
September 07, 2016 | 7:24 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af

 


തിരുവനന്തപുരം: ബി.ജെ.പിയുടെ തിരുവനന്തപുരം കുന്നുകുഴിയിലെ സംസ്ഥാന കാര്യാലയത്തിനുനേരെ കഴിഞ്ഞദിവസം അര്‍ധരാത്രി സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമണംനടത്തിയ സംഘത്തിലെ ഒരാളുടെ ദൃശ്യം സമീപത്തെ വീട്ടിലെ സി.സി ടി.വിയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ ഒരാള്‍ കാര്യാലയത്തിനുനേരെ സ്‌ഫോടകവസ്തു വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സി.സി ടി.വിയിലുള്ളത്. ഒരുവശത്തു നിന്നുള്ള ദൃശ്യമാണു ലഭിച്ചത്. ഇതില്‍ അക്രമിയുടെ മുഖം വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പൊലിസ് ശേഖരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ഓഫിസിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനലിനു കേടുപാടു സംഭവിച്ചു. ചില്ലുകള്‍ പൊട്ടിച്ചിതറി. ആര്‍ക്കും പരുക്കില്ല. ആക്രമണം നടക്കുമ്പോള്‍ മുകളിലത്തെ നിലയില്‍ നാല് ഓഫിസ് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉഗ്രശബ്ദത്തോടെ മുന്‍വശത്തെ ജനല്‍ പൊട്ടുന്ന ശബ്ദം കേട്ടാണു ജീവനക്കാര്‍ പുറത്തേക്കുവന്നത്. ഇതിനിടെ സംഘം രക്ഷപ്പെട്ടിരുന്നു. ഉടന്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മ്യൂസിയം പൊലിസ് എസ്.ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലത്തു പരിശോധന നടത്തി. ബൈക്കില്‍ എത്തിയയാള്‍ നാടന്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ഓഫിസ് ജീവനക്കാര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാത്രി എട്ടരവരെ ഓഫിസില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നു സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങൾ കുറ്റവാളികളല്ല, ഫുട്ബോൾ താരങ്ങളാണ്!' സെനഗൽ,ഉസ്ബെക്കിസ്താൻ കളിക്കാരെ നായ്ക്കളെ വിട്ട് പരിശോധിപ്പിച്ചു; അമേരിക്കയിൽ പന്തുരുളും മുൻപേ വിവാദം

Football
  •  3 days ago
No Image

'ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല': തുടര്‍നടപടി പരിശോധിച്ച ശേഷമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ഫണ്ടിൽ വെട്ടിപ്പ്: ദുരന്തബാധിതർക്കുള്ള പണം വകമാറ്റി എൽഡിഎഫ് സർക്കാർ സെക്രട്ടേറിയറ്റിലേക്ക് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വാങ്ങി

Kerala
  •  3 days ago
No Image

അന്ന് ഒരു സ്റ്റേഡിയത്തേക്കാൾ കുറഞ്ഞ ജനസംഖ്യ: ഇന്ന് ലോകത്തിന്റെ കായിക തലസ്ഥാനം; ദുബൈ ഭരണാധികാരിയെ അത്ഭുതപ്പെടുത്തിയ 1966-ലെ ആ ഫുട്ബോൾ മാമാങ്കം

uae
  •  3 days ago
No Image

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: നാളെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഐ.പി.എല്ലിലെ 'വിസ്മയം' ഇന്ത്യ എ ടീമിൽ മിന്നിയില്ല; നിരാശയോടെ മടങ്ങി 15-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  3 days ago
No Image

ഖത്തര്‍ വ്യോമപാത അടച്ചെന്ന പ്രചാരണം വ്യാജം; സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ തള്ളി അധികൃതര്‍

qatar
  •  3 days ago
No Image

തോൽവിയിൽ 'പുതുവഴികൾ' തേടി സി.പി.എം; വീഴ്ചകൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; പൊതുജനങ്ങൾക്ക് വാട്സാപ്പിലൂടെയും ഇമെയിലിലൂടെയും അഭിപ്രായം അറിയിക്കാം

Kerala
  •  3 days ago
No Image

ചരിത്രത്തിലേക്ക് ഇനി ഒരേ ഒരു ഗോൾ മാത്രം; ലോക റെക്കോർഡിനരികെ ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 days ago
No Image

ഡി.കെ. ശിവകുമാർ 'ആപ്പിൾ' വിവാദത്തിൽ; പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു

National
  •  3 days ago