HOME
DETAILS

ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ആക്രമണം ; സി.സി ടി.വി ദൃശ്യം ലഭിച്ചു

  
backup
September 07, 2016 | 7:24 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af

 


തിരുവനന്തപുരം: ബി.ജെ.പിയുടെ തിരുവനന്തപുരം കുന്നുകുഴിയിലെ സംസ്ഥാന കാര്യാലയത്തിനുനേരെ കഴിഞ്ഞദിവസം അര്‍ധരാത്രി സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമണംനടത്തിയ സംഘത്തിലെ ഒരാളുടെ ദൃശ്യം സമീപത്തെ വീട്ടിലെ സി.സി ടി.വിയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ ഒരാള്‍ കാര്യാലയത്തിനുനേരെ സ്‌ഫോടകവസ്തു വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സി.സി ടി.വിയിലുള്ളത്. ഒരുവശത്തു നിന്നുള്ള ദൃശ്യമാണു ലഭിച്ചത്. ഇതില്‍ അക്രമിയുടെ മുഖം വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പൊലിസ് ശേഖരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ഓഫിസിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനലിനു കേടുപാടു സംഭവിച്ചു. ചില്ലുകള്‍ പൊട്ടിച്ചിതറി. ആര്‍ക്കും പരുക്കില്ല. ആക്രമണം നടക്കുമ്പോള്‍ മുകളിലത്തെ നിലയില്‍ നാല് ഓഫിസ് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉഗ്രശബ്ദത്തോടെ മുന്‍വശത്തെ ജനല്‍ പൊട്ടുന്ന ശബ്ദം കേട്ടാണു ജീവനക്കാര്‍ പുറത്തേക്കുവന്നത്. ഇതിനിടെ സംഘം രക്ഷപ്പെട്ടിരുന്നു. ഉടന്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മ്യൂസിയം പൊലിസ് എസ്.ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലത്തു പരിശോധന നടത്തി. ബൈക്കില്‍ എത്തിയയാള്‍ നാടന്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ഓഫിസ് ജീവനക്കാര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാത്രി എട്ടരവരെ ഓഫിസില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നു സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  13 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  13 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  13 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  13 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  13 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  13 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  13 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  13 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  13 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  13 days ago