HOME
DETAILS

കുന്നംകുളം കസ്റ്റഡി മർദനം: പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്; പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ചുകൾ, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

  
Web Desk
September 08 2025 | 08:09 AM

kunnamkulam custody assault youth congress intensifies protests marches to accused police officers homes clashes during secretariat march

തിരുവനന്തപുരം: കുന്നംകുളം പൊലിസ് സ്റ്റേഷനിലെ കസ്റ്റഡിയിൽ വെച്ച് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ (27)  ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്ത് പുറത്തുവന്നതിനു പിന്നാലെ പ്രതികളായ നാല് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും, അവരെ സർവീസിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും മാർച്ചുകൾ നടത്തി. സിപിഒ സന്ദീപിന്റെ കൊല്ലം ചവറ തെക്കുംഭാഗത്തെ വീട്ടിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു കല്ലെറിയുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാക്കിയതോടെ കൂടുതൽ പൊലിസിനെ വിന്യസിച്ചു. സമാനമായി, സിപിഒ ശശിധരന്റെ വീട്ടിലേക്കും എസ്ഐ നൂഹ്മാന്റെ മലപ്പുറത്തെ വീട്ടിലേക്കും മാർച്ചുകൾ നടന്നു, ഇവിടങ്ങളിലും സംഘർഷങ്ങൾ ഉണ്ടായി.

തിരുവനന്തപുരം സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലിസ് ബാരിക്കേഡുകൾ തടസ്സമാക്കിയതോടെ പ്രവർത്തകർ അതു ചാടിക്കടക്കാൻ ശ്രമിച്ചു. പൊലിസ് ജലപീരങ്കി പ്രയോഗിച്ചതിനെത്തുടർന്ന് സംഘർഷമുണ്ടായി. സ്ഥലത്ത് വൻ പൊലിസ് സന്നാഹം നിലയുറപ്പിച്ചു. പാലക്കാട് എസ്പി ഓഫീസിലേക്കുള്ള മാർച്ചിലും നാലു തവണ ജലപീരങ്കി പ്രയോഗിച്ചു, പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

തിരുവോണ ദിവസം തൃശൂർ ഡിഐജി ഓഫീസിലേക്കു 'കൊലച്ചോറ്' സമരവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. പ്രതിയായ പൊലിസുകാരുടെ മാസ്കുകൾ ധരിച്ചാണ് പ്രതിഷേധിച്ചത്. പൊലിസ് ബാരിക്കേഡുകൾ തടസ്സമാക്കിയതോടെ നിലത്തിരുന്ന് പ്രതിഷേധം നടത്തുകയായിരുന്നു.

സുജിത് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ കെ.ജെ. സജീവൻ, എസ്. സന്ദീപ് എന്നിവരാണു സസ്പെൻഡ് ചെയ്യപ്പെട്ടത്. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി രാജ്പാൽ മീനയുടെ ഉത്തരവിലാണു നടപടി. സുജിത്തിനെ അർധനഗ്നനാക്കി നിർത്തി മുഖത്തടിക്കുകയും പുറത്ത് മുട്ടുകൊണ്ട് ഇടിക്കുകയും ചെയ്ത ദൃശ്യങ്ങൾ രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമ പ്രകാരം വഴി പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. 

2023 ഏപ്രിൽ 5-നാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം അഞ്ച് പൊലിസുകാർ ചേർന്ന് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. സുജിത്തിന്റെ പറയുന്നതനുസരിച്ച്, കാലിനടിയിൽ ലാത്തികൊണ്ട് 45-ലധികം അടികൾ, ചെവിക്കടിയിൽ പ്രഹരം മൂലം ശ്രവണ ശേഷി നഷ്ടപ്പെടൽ, സിസിടിവി ഇല്ലാത്ത മുറിയിൽ വെച്ചും കൂടുതൽ ക്രൂരമായ മർദനം എന്നിവയുണ്ടായി. പ്രഹരത്തിനു ശേഷം എഴുന്നേറ്റ് ചാടാനും നിർബന്ധിച്ചു. മർദനത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഇപ്പോഴും 0.5% കേൾവിശക്തി നഷ്ടപ്പെട്ട നിലയിലാണ് സുജിത്ത്.

ഭരണകക്ഷിയായ സിപിഎമ്മിലുള്ളവരെപ്പോലും പൊലിസ് മാരകമായി മർദിക്കുന്നതായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അബിൻ വർക്കി സമരത്തിൽ സംസാരിക്കവെ ആരോപിച്ചു. "സുജിത്തിനെ മർദിച്ച പൊലിസുകാരെ സർവീസിൽനിന്നു പുറത്താക്കുന്നതുവരെ സമരം തുടരും. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ അപലപിക്കാൻപോലും തയാറാകുന്നില്ല," എന്നു അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ സുജിത്തിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാനവ്യാപകമായി കൂടുതൽ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സംഭവം നിയമസഭാ സമ്മേളനത്തിലും ഉയർത്തിക്കാട്ടുമെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

 

 

The Youth Congress has escalated protests following the alleged brutal assault of their leader V.S. Sujith by police at Kunnamkulam station in April 2023. Marches targeting the homes of accused officers, including CPO Sandeep, turned violent with clashes and police using water cannons. Demonstrations at the Secretariat and Palakkad SP office also saw confrontations, with demands for the dismissal of the involved officers and a thorough probe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  9 hours ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  9 hours ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  10 hours ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  10 hours ago
No Image

നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു

International
  •  10 hours ago
No Image

ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ​ഗ്രാമിന് 400 ദിർഹം കടന്നു

uae
  •  11 hours ago
No Image

സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല

Kerala
  •  11 hours ago
No Image

കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  11 hours ago
No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  11 hours ago


No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  12 hours ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  12 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  12 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  13 hours ago