HOME
DETAILS

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

  
September 16 2025 | 05:09 AM

police-custody-beatings-approval-for-urgent-resolution in assembly session

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് അതിക്രമങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേല്‍ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കി. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി  സഭയെ അറിയിക്കുകയായിരുന്നു.

 റോജി എം. ജോണ്‍, കെ.പി.എ. മജീദ്, മോണ്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, കെ.കെ. രമ എന്നിവരാണ് നോട്ടിസ് നല്‍കിയത്.

പൊലിസ് അതിക്രമം സംബന്ധിച്ച വിഷയത്തില്‍ മൗനത്തിലായിരുന്ന മുഖ്യമന്ത്രി കസ്റ്റഡി മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവമാണെന്ന് ഇന്നലെ പറഞ്ഞിരുന്നു. പരാതികള്‍ ഉയരുമ്പോള്‍ അത് പര്‍വതീകരിച്ച് കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ പരാതി ഉയര്‍ന്ന് വരുന്നുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്. ആരോപണ വിധേയരായ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ഉടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന പ്രചരണം അവാസ്തവമാണ്. ഒറ്റപ്പെട്ട പരാതികള്‍ പര്‍വതീകരിച്ച് കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കൂടാതെ പൊലിസിന്റെ ഭാഗത്ത് നിന്ന് ചെറിയ വീഴ്ച്ചകള്‍ പോലും വരാതിരിക്കാന്‍ ഇനി ശ്രദ്ധയും ഇടപെടലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പൊലിസിനെതിരെ വ്യാപക പരാതി ഉയരുകയും, സിപി ഐ സമ്മേളനത്തിലടക്കം കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

പൊലിസ് മര്‍ദനത്തില്‍ അടിയന്തര പ്രമേയം നല്‍കി സര്‍ക്കാരിനെതിരെ പോര് കനപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍, യു.ഡി.എഫ് ഭരണകാലത്തെ പൊലിസ് മര്‍ദനങ്ങളടക്കം ഉന്നയിച്ച് പ്രതിരോധിക്കാനാവും ഭരണപക്ഷത്തിന്റെ നീക്കം.

അതേസമയം, പ്രതിപക്ഷനേതാവിന്റെ നിലപാട് തള്ളി ഇന്നലെ സഭയില്‍ എത്തിയ രാഹൂല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് ലഭിക്കുന്ന വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  2 hours ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  2 hours ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  3 hours ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  3 hours ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  3 hours ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  4 hours ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  4 hours ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  5 hours ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  5 hours ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  6 hours ago