HOME
DETAILS

തടവുകാരിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു; ജയിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച

  
കെ. ഷിന്റുലാൽ
October 16 2025 | 01:10 AM

suicide tendency increasing among prisoners serious lapse reports from jail staff

കോഴിക്കോട്: ജയിലുകളിൽ അന്തേവാസികൾക്കിടയിലെ ആത്മഹത്യാ പ്രവണത തടയുന്നതിൽ ജയിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച. തടവുകാരെ കൗൺസലിങിന് വിധേയമാക്കുന്ന സമയത്ത് ഏതെങ്കിലും രീതിയിൽ മാനസിക വൈകല്യമോ മാനികാസ്വാസ്ഥ്യമോ നേരിടുന്നവരുടെ വിവരങ്ങൾ ജയിൽ സൂപ്രണ്ടിനെ അറിയിക്കുന്നതിലാണ് വീഴ്ച വരുത്തുന്നത്. ജയിൽ ഹെഡ്ക്വാർട്ടേഴ്‌സ് ഡി.ഐ.ജി എം.കെ വിനോദ്കുമാറാണ് ഇത് സംബന്ധിച്ച പ്രത്യേക നിർദേശം സൂപ്രണ്ടുമാർക്ക് നൽകിയത്. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് എല്ലാ ജയിൽ മേധാവിമാർക്കും ഡി.ഐ.ജി നിർദേശം നൽകി. 

ജയിലുകളിലെത്തുന്ന അന്തേവാസികളിൽ പലരും മാനസികനില തെറ്റിയവരും വിവിധതരം ലഹരി ഉപയോഗിക്കുന്നവർ വിത്‌ഡ്രോവൽ സിൻഡ്രോം പ്രകടിപ്പിക്കുന്നവരുമാണ്. ഇത്തരത്തിലുള്ളവരുൾപ്പെടെ ജയിലിലെത്തുന്നവർക്ക് വെൽഫെയർ ഓഫിസർമാരോ ജയിലിൽ നിയമിച്ചിട്ടുള്ള കൗൺസിലറോ കൗൺസിലിങ് നൽകും. തടവുകാരെ പ്രത്യേകം വിളിച്ചുവരുത്തി സംസാരിക്കുക വഴി അവരുടെ മനോനില സംബന്ധിച്ചും ആത്മഹത്യാ പ്രവണതയെ കുറിച്ചും മാനസിക സംഘർഷങ്ങൾ സംബന്ധിച്ചും  ഇവർക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും. തുടർന്ന് മാനസിക വെല്ലുവിളികൾ നേരിടുന്ന തടവുകാരുണ്ടെങ്കിൽ അവരെ പ്രത്യേകം ബന്തവസിൽ പാർപ്പിച്ച് നിരീക്ഷിക്കുകയാണ് വേണ്ടത്. ഇതുവഴി ആത്മഹത്യാ പ്രവണത തടയാൻ ഒരു പരിധിവരെ ജയിൽ ജീവനക്കാർക്കും സാധിക്കും. 

എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ ജയിലുകളിൽ കൃത്യമായി പാലിക്കുന്നില്ല. അതിനാൽ മാനസിക സംഘർഷമുള്ളവരെ പ്രത്യേകം നിരീക്ഷിക്കാൻ ജയിലുകളിൽ സാധിക്കാത്ത അവസ്ഥയാണ്. സ്ഥിരം കുറ്റവാളികളായ മറ്റു തടവുകാർക്കൊപ്പം ഇവരെ താമസിപ്പിക്കുകയാണ് ചെയ്തു വരുന്നത്. ഇത് പലപ്പോഴും  ആത്മഹത്യയിലേക്ക് നയിക്കും. ഈ സാഹചര്യത്തിലാണ് കൗൺസലിങ് വിവരങ്ങൾ സൂപ്രണ്ടിനെ അറിയിക്കണമെന്ന് ഡി.ഐ.ജി നിർദേശിച്ചത്. 

കഴിഞ്ഞ മാസവും ജയിലിൽ വിചാരണ തടവുകാരൻ ആത്മഹത്യ ചെയ്തിരുന്നു. പീരുമേട് സബ്ജയിലിൽ പോക്‌സോ കേസിൽ വിചാരണ നേരിടുന്ന കുമളി സ്വദേശിയാണ് മരിച്ചത്. കൊതുകുതിരി, സാനിറ്റൈസർ നിർമാണത്തിനുപയോഗിക്കുന്ന ആൽക്കഹോൾ എന്നിവ ഉപയോഗിച്ച് വരെ മുൻകാലങ്ങളിൽ തടവുകാർ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇത്തരം സാധനങ്ങൾ തടവുകാരുടെ കൈവശം എത്തുന്നത് തടയാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരിപ്പിനു വിരാമം; അമൃത ഇന്ന് മുതൽ രാമേശ്വരത്തേക്ക് കുതിക്കും

Kerala
  •  4 hours ago
No Image

റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ; ഗസ്സയിലേക്ക് എത്തിയത് 130 ട്രക്കുകൾ മാത്രം, വെടിനിർത്തലിനിടയിലും ആക്രമണം തുടരുന്നു

International
  •  4 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  11 hours ago
No Image

ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

National
  •  12 hours ago
No Image

നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

Kerala
  •  12 hours ago
No Image

കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ

Kerala
  •  12 hours ago
No Image

നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാ​ഗ്രത നിർദേശം 

Kerala
  •  12 hours ago
No Image

ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി

uae
  •  12 hours ago
No Image

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

National
  •  12 hours ago
No Image

സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ

uae
  •  13 hours ago