HOME
DETAILS

കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്

  
October 20, 2025 | 4:39 PM

police file notice to take accused moitheekutty in to custody

മഞ്ചേരി: എളങ്കൂർ ചാരങ്കാവിൽ യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി മൊയ്തീൻകുട്ടിയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിന് ശേഷം കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് പൊലിസ് പറഞ്ഞു. 

കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും വ്യക്തമല്ല. കസ്റ്റഡിയിൽ എടുത്ത ഉടൻ തെളിവെടുപ്പ് നടത്തും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പൊലിസ് നിഗമനം. 

ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. 

കഴിഞ്ഞ ദിവസമാണ് നാടിനെ നടക്കിയ കൊലപാതകം നടന്നത്. ചാരങ്കാവ് അങ്ങാടിക്ക് സമീപത്തുവെച്ചാണ് കൂമംതൊടി ചുള്ളിക്കുളത്ത് മൊയ്തീൻ കുട്ടി (35), വണ്ടൂർ പോരൂർ ചാത്തങ്ങോട്ടുപുറം നടുവിലെ ചോലയിൽ പ്രവീണെന്ന യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നത്. 

കൊലപാതകത്തിന്റെ പ്രാഥമിക വിവരണം

കൊല്ലപ്പട്ടെ പ്രവീണും സുഹൃത്ത് ചാത്തങ്ങോട്ടുപുറം വീട്ടിക്കാപറമ്പ് സുരേന്ദ്രനും ഒരുമിച്ച് കാട് വെട്ടാൻ പോകുന്നവരാണ്. ചാരങ്കാവ് അങ്ങാടിക്കു സമീപം താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിനുസമീപം സുരേന്ദ്രൻ പ്രവീണിനെ കാത്തുനിൽക്കുമ്പോൾ അടുത്തുവന്ന മൊയ്തീൻ സുരേന്ദ്രനോട് കാടുവെട്ടുന്ന യന്ത്രം ആവശ്യപ്പെട്ടു. സ്ഥലത്ത് പൊന്തി നിൽക്കുന്ന കാട് വെട്ടാനാണെന്നും ഉടൻ തിരിച്ചുതരാമെന്നു പറഞ്ഞു യന്ത്രം കൈക്കലാക്കി. ഈ സമയം സ്ഥലത്തെത്തിയ പ്രവീൺ ബൈക്ക് നിർത്തി സുരേന്ദ്രനോട് സംസാരിക്കവെ മൊയ്തീൻ യന്ത്രം കഴുത്തിനുനേരെ വീശുകയായിരുന്നു. പിറകിലേക്ക് മലർന്നുവീണ പ്രവീൺ സംഭവ സ്ഥലത്തുതന്നെ മരിച്ചു. 

Police to take accused Moitheenkutty into custody in the wood-cutting machine murder case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി

National
  •  4 hours ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം;  വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

National
  •  4 hours ago
No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  5 hours ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  5 hours ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  5 hours ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  5 hours ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  6 hours ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  9 hours ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  9 hours ago