HOME
DETAILS

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2020ലെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നൽകിയില്ല 7,314 അയോഗ്യർ

  
Web Desk
November 16, 2025 | 2:03 AM

local government elections 7314 ineligible candidates did not submit their election expenditure report for 2020

കൽപ്പറ്റ: സംസ്ഥാനത്തെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് 7,314 പേർ അയോഗ്യർ. 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് ഡിവിഷനുകളിലേക്കും ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും മത്സരിച്ച സ്ഥാനാർഥികൾക്കാണ് അഞ്ചു വർഷത്തേക്ക് അയോഗ്യത കൽപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമിറക്കിയത്.
 
കേരള പഞ്ചായത്തീരാജ് ആക്ടിലെ 85, 56 വകുപ്പുകൾ പ്രകാരം സ്ഥാനാർഥികൾ സമർപ്പിക്കേണ്ട തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കുകൾ നൽകാത്തവരാണ് അയോഗ്യരായത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് അയോഗ്യതയുള്ളത്. 794 പേരാണ് ജില്ലയിൽ അയോഗ്യരായത്. തിരുവനന്തപുരം- 782, കൊല്ലം- 749, എറണാകുളം- 682, തൃശൂർ- 656, പാലക്കാട്- 618, കോഴിക്കോട്- 576 സ്ഥാനാർഥികളും അയോഗ്യരായിട്ടുണ്ട്.
 
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ 450ലധികം പേർക്കും അയോഗ്യത കൽപ്പിക്കപ്പെട്ടിട്ടുണ്ട്. 131 പേർക്ക് അയോഗ്യതയുള്ള വയനാട്ടിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ അയോഗ്യരാക്കപ്പെട്ടത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യഥാക്രമം 207, 209 പേരും അയോഗ്യരായി. പ്രധാന മുന്നണികളുടെ ഭാഗമല്ലാതിരുന്ന സ്ഥാനാർഥികളാണ് അയോഗ്യരായവരിൽ ഭൂരിഭാഗവും. എന്നാൽ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
 
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത സമയത്ത് സമർപ്പിക്കാത്തതിനെ തുടർന്ന് നോട്ടിസ് നൽകിയിട്ടും വിശദീകരണം നൽകാത്തവരെയാണ് കമ്മിഷൻ പഞ്ചായത്തീരാജ് ആക്ടിലെ 33ാം വകുപ്പ് പ്രകാരം അഞ്ചു വർഷത്തേക്ക് അയോഗ്യരാക്കിയത്. 

2020ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ശേഷം 2022 ഓഗസ്റ്റിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ 7,314 പേരെ അയോഗ്യരാക്കി ഉത്തരവിറക്കിയത്. നിയമപ്രകാരം നിശ്ചിത പരിധിക്കുള്ളിൽ കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെയും നിശ്ചിത പരിധിയിൽ കൂടുതൽ ചെലവ് ചെയ്യുന്നവരെയുമാണ് അയോഗ്യരാക്കുക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണക്ക് കൃത്യസമയത്ത് സമർപ്പിക്കാത്തവരാണ് അയോഗ്യരാക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ഉത്തരവ് തീയതിയായ 2022 ഓഗസ്റ്റ് 27 മുതൽ അഞ്ചു വർഷത്തേക്കാണ് ഇവർക്ക് അയോഗ്യതയുണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലേഖ ഇടഞ്ഞുതന്നെ, അനുനയ ശ്രമങ്ങൾ പാളി; ബിജെപിയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

Kerala
  •  5 days ago
No Image

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം 

Kerala
  •  5 days ago
No Image

ഐടി കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം

crime
  •  5 days ago
No Image

മൊബൈൽ ഫോൺ വായ്പാ തിരിച്ചടവ് മുടങ്ങി; താമരശ്ശേരിയിൽ യുവാവിനെ ഫൈനാൻസ് ജീവനക്കാർ കത്തികൊണ്ടു കുത്തി പരിക്കേൽപ്പിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ

crime
  •  5 days ago
No Image

2025ലെ ഏറ്റവും മികച്ച ഷോപ്പിങ് ഓഫറുകളുമായി ലുലു

uae
  •  5 days ago
No Image

ഷാർജയിൽ ഇമാമിനും മുഅദ്ദിനും സർക്കാർ പദവിയും ശമ്പളവും

uae
  •  5 days ago
No Image

വിവാഹത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചു; 39കാരിയായ നഴ്‌സിനെ കഴുത്തറുത്ത് കൊന്ന് സഹപ്രവർത്തകൻ; മോഷണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം

crime
  •  5 days ago
No Image

എസ്.ഐ.ആർ; ഹിയറിങ് ഒറ്റത്തവണ ഹാജരായില്ലെങ്കിൽ പുറത്ത്

Kerala
  •  5 days ago
No Image

ബിജെപി നേതാവ് തന്നെ കൊല്ലും; ജീവന് ഭീഷണിയെന്ന് ഉന്നാവോ അതിജീവിത

crime
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കടത്ത്: ഡി മണിയുടെ മൊഴികളിൽ ദുരൂഹത; നിസ്സഹകരണം അന്വേഷണ സംഘത്തെ കുഴക്കുന്നു

crime
  •  5 days ago