കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊല്ലം സ്വദേശിയായ അനീഷ് ബാബുവിനാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്.
പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി, കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി. കശുവണ്ടി ഇറക്കുമതിയുടെ പേരിൽ 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയാണ് അനീഷ് ബാബു. ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടറായ ശേഖർ കുമാറിനെതിരെയാണ് ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് പരാതി നൽകിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനീഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അഞ്ചരക്കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. കൊട്ടാരക്കരയിലെ വീടും റബ്ബർ എസ്റ്റേറ്റും രണ്ട് കമ്പനികളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് കേസിൽ നിർണ്ണായകമാകും.
kerala high court has rejected the anticipatory bail plea of kottarakara-based businessman aneesh babu who is accused in a $25 \text{ crore}$ money laundering and cashew import cheating case investigated by the enforcement director
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."