HOME
DETAILS

വീണ്ടും പാക് ചാരൻ വലയിൽ; അറസ്റ്റിലായത് പഞ്ചാബ് സ്വദേശിയായ പ്രകാശ് സിങ്; അതിർത്തികളിലെ അതീവ പ്രതിരോധനീക്കങ്ങൾ ചോർത്തി

  
December 03, 2025 | 2:59 AM

punjab native arrested in case of spying for pakistani agency isi

ജയ്പൂർ: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ പഞ്ചാബ് സ്വദേശി അറസ്റ്റിൽ.  ഫിറോസ്പൂർ സ്വദേശി പ്രകാശ് സിങ് എന്ന ബാദലിനെ രാജസ്ഥാൻ സി.ഐ.ഡി ഇന്റലിജൻസ് ആണ് അറസ്റ്റ് ചെയ്തത്.  രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് എന്നീ അതിർത്തി സംസ്ഥാനങ്ങളിൽനിന്ന് ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ഐ.എസ്.ഐ ഏജന്റുമാർക്ക് ഇയാൾ അയച്ചുകൊടുത്തതായി പൊലിസ് കണ്ടെത്തി.

കഴിഞ്ഞമാസം 27 ന് ശ്രീ ഗംഗാനഗറിലെ സാധുവാലി സൈനിക സ്ഥാപനത്തിന് സമീപം പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ബോർഡർ ഇന്റലിജൻസ് ടീം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾ രഹസ്യങ്ങൾ ശേഖരിക്കാനാണ് ഇവിടെയെത്തിയതെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഇയാളുടെ മൊബൈൽ ഫോണും മസൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചതിനെത്തുടർന്നാണ് ചാരവൃത്തിയുടെ ആഴം ബോധ്യപ്പെട്ടത്. പാക് ആസ്ഥാനമായ വ്യക്തികളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും കണ്ടെത്തി.



ഓപ്പറേഷൻ സിന്ദൂറിന്റെ കാലം മുതൽ ഐ.എസ്.ഐയുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. സൈനിക വാഹനങ്ങൾ, സൈനിക സ്ഥാപനങ്ങൾ, അതിർത്തി പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥിതി, പാലങ്ങൾ, റോഡുകൾ, റെയിൽവേ ലൈനുകൾ, തന്ത്രപ്രധാന മേഖലയിലെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടെയാണ് പാക് ആസ്ഥാനമായ ഏജന്റുമാർക്ക് കൈമാറിവന്നത്. ഇതോടൊപ്പം ഇന്ത്യൻ മൊബൈൽ നമ്പറുകളുടെ ഒ.ടി.പികൾ പാക് ഏജന്റുമാർക്ക് നൽകിയതായും അതുവഴി ഇന്ത്യൻ സിംകാർഡുകൾ പാക് ഏജന്റുമാർ വ്യാപകമായി ഉപയോഗിച്ചുവന്നതായും മനസ്സിലായി. 

വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ സമഗ്രമായ ചോദ്യംചെയ്യലിനായി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലിസ് (ഇന്റലിജൻസ്) പ്രഫുല്ല കുമാർ പ്രതിയെ ജയ്പൂരിലെ പൊലിസ് ആസ്ഥാനത്ത് എത്തിച്ചു. പ്രകാശ് സിങ്ങിനെതിരേ ഔദ്യോഗിക രഹസ്യ നിയമം, രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

punjab native arrested in case of spying for pakistani spy agency isi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രവാദമില്ല; ഭീഷണിക്ക് പിന്നിൽ സീറ്റ് തർക്കം; ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാജയപ്പെട്ട സന്യാസി മുസ്‌ലിങ്ങളെ ഭീകരരാക്കി 

National
  •  2 hours ago
No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  2 hours ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  2 hours ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  2 hours ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  3 hours ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  3 hours ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  3 hours ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  10 hours ago