HOME
DETAILS

പങ്കജ് ഭണ്ഡാരിയുടേയും ഗോവര്‍ധന്റെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റി; ഇരുവര്‍ക്കും തുല്യപങ്കാളിത്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി

  
Web Desk
December 21, 2025 | 9:22 AM

sabarimala-gold-heist-pankaj-bhandari-govardhan-sit-remand-report

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കജ് ഭണ്ഡാരിയുടേയും ഗോവര്‍ധനന്റെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റി. സ്വര്‍ണക്കൊള്ളയില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണെന്നും എസ്.ഐ.ടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇവര്‍ രണ്ടുപേരുമായും അടുത്ത ബന്ധമുണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുള്ളതായും കേസില്‍ പോറ്റിയെപ്പോലെ തന്നെ തുല്യപങ്കാളിത്തം പങ്കജ് ഭണ്ഡാരിക്കും ഉണ്ടായിട്ടുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കി. 

രണ്ടു പേരില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്ക്രിയേഷന്‍സ് 150 ഗ്രാം സ്വര്‍ണം പണിക്കൂലിയായി വാങ്ങി. ഗോവര്‍ധനില്‍ നിന്ന് 470 ഗ്രാം സ്വര്‍ണം കണ്ടെത്തി. 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

പോറ്റിക്ക് ഒന്നരക്കോടി രൂപ നല്‍കിയെന്ന് കഴിഞ്ഞദിവസം  ഗോവര്‍ധന്‍ മൊഴി നല്‍കിയിരുന്നു.  പോറ്റിക്ക് തുക കൈമാറിയത് തെളിയിക്കുന്ന രേഖകള്‍ ഗോവര്‍ധന്‍ പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) കൈമാറി. 

വെള്ളിയാഴ്ചയാണ് അന്വേഷണസംഘം ഗോവര്‍ധന്റെയും സ്മാര്‍ട്ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ളയില്‍ കമ്പനിയുടെ പങ്ക് തെളിഞ്ഞതിനു പിന്നാലെയാണ് അറസ്റ്റ്.

അതേസമയം ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനത്തിനു പിന്നാലെ കൂടുതല്‍ അറസ്റ്റിന് തയാറെടുക്കുകയാണ് എസ്.ഐ.ടി. കേസില്‍ പങ്കുള്ള ഉന്നതര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ വിജയകുമാറിനെയും കെ.പി ശങ്കര്‍ദാസിനെയും പ്രതിചേര്‍ക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകും.

 

The Special Investigation Team (SIT) has revealed the roles of Pankaj Bhandari and Govardhan in the Sabarimala gold heist, according to its remand report. Unnikrishnan Potti disclosed their involvement, and the SIT confirmed that both Bhandari and Govardhan were equal partners in the crime.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് സഊദി അറേബ്യ; ഒരാഴ്ചക്കാലയളവില്‍ അറസ്റ്റിലായത് 17,780 പേർ; 12,261 പേരെ നാടുകടത്തി

Saudi-arabia
  •  3 hours ago
No Image

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു; ഡിസം.26 മുതല്‍ നിലവില്‍ വരും; ലക്ഷ്യമിടുന്നത് 600 കോടി അധിക വരുമാനം

National
  •  3 hours ago
No Image

ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി

Kerala
  •  3 hours ago
No Image

ഇറാനെ വീണ്ടും ആക്രമിക്കാന്‍ ഇസ്റാഈല്‍?; പദ്ധതി അവതരിപ്പിക്കാന്‍  നെതന്യാഹു ട്രംപിനെ കാണുമെന്ന് റിപ്പോര്‍ട്ട്

International
  •  4 hours ago
No Image

മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ പൂര്‍ത്തിയായി

Kerala
  •  4 hours ago
No Image

ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്റെ വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു

International
  •  4 hours ago
No Image

ഈടുനിൽക്കും, സുരക്ഷയേറും; പുതിയ ഒരു റിയാലിന്റെ പോളിമർ നോട്ട് പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്

oman
  •  4 hours ago
No Image

ട്രാഫിക് നിയമം ലംഘിച്ച വാഹനം പൊലിസ് തടഞ്ഞു; പരിശോധനയിൽ പിടിച്ചെടുത്തത് 770 ലിറിക്ക ഗുളികകൾ; യുവാവ് അറസ്റ്റിൽ

Kuwait
  •  5 hours ago
No Image

നിതീഷ് കുമാര്‍ ഹിജാബ് വലിച്ചുനീക്കിയ ഡോക്ടര്‍ ജോലിക്ക് എത്തിയില്ല

National
  •  5 hours ago
No Image

സമസ്ത സമൂഹത്തിന്റെ അംഗീകാരം നേടിയ സംഘടന: സമദ് മേപ്പുറത്ത് (മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌)

samastha-centenary
  •  5 hours ago