സ്ത്രീധന പീഡനം കൊലപാതകത്തിൽ കലാശിച്ചു; 22-കാരിയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തിയത് തെരുവിൽ വെച്ച്
ഹൈദരാബാദ്: തെലങ്കാനയിലെ വികാറാബാദിൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരിയെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. വികാറാബാദ് സ്വദേശിനി അനുഷയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രമേഷ് കുമാറിനെ (28) പൊലിസ് അറസ്റ്റ് ചെയ്തു. ആളുകൾ നോക്കി നിൽക്കെ അരങ്ങേറിയത് ഈ ക്രൂര സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
എട്ട് മാസം മുൻപാണ് അനുഷയും പ്രമേഷും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരമായ കലഹങ്ങൾ നിലനിന്നിരുന്നതായി പൊലിസ് പറഞ്ഞു. പീഡനം സഹിക്കവയ്യാതെ രണ്ട് ദിവസം മുൻപ് അനുഷ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ, ഇനി ഉപദ്രവിക്കില്ലെന്ന് ഉറപ്പുനൽകി പ്രമേഷ് അനുഷയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. എന്നാൽ വീട്ടിലെത്തിയ ഉടൻ തന്നെ തർക്കം വീണ്ടും രൂക്ഷമാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങൾ
ദമ്പതികൾ ബൈക്കിൽ വന്നിറങ്ങുമ്പോൾ തന്നെ അനുഷ കാലിന് സുഖമില്ലാതെ മുടന്തിയാണ് നടന്നിരുന്നത്. ഇതിനിടെ പ്രമേഷ് പുറകിലൂടെ വന്ന് അനുഷ ധരിച്ചിരുന്ന ജാക്കറ്റ് ബലമായി വലിച്ചൂരുകയും അവരെ ബൈക്കിന് മുകളിലേക്ക് തള്ളിയിടുകയും ചെയ്തു. അവിടെനിന്നും എഴുന്നേറ്റ അനുഷ വീടിന് മുന്നിൽ തളർന്നിരുന്നു.
ഈ സമയം വീടിന്റെ താക്കോലുമായി അയൽവാസി അവിടെ എത്തി. തുടർന്ന്, താക്കോൽ വാങ്ങിയ പ്രമേഷ്, അനുഷയുടെ കഴുത്തിന് പിടിച്ചുതള്ളിക്കൊണ്ട് വാതിൽ തുറക്കാൻ നിർബന്ധിച്ചു. എന്നാൽ അനുഷ ആ താക്കോൽ ദൂരേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പ്രമേഷ് അനുഷയുടെ മുഖത്തടിക്കുകയും വയറ്റിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു.
പിന്നീട് അവിടെയിരുന്ന ഒരു തടിക്കഷണമെടുത്ത് ഇയാൾ ആറോളം തവണ അനുഷയുടെ തലയ്ക്ക് അടിച്ചു. അയൽക്കാർ തടയാൻ ശ്രമിച്ചെങ്കിലും പ്രമേഷ് അടങ്ങാൻ തയ്യാറായില്ല. ക്രൂരമായ ഈ മർദനത്തിന് ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുഷയുടെ ജീവൻ രക്ഷിക്കാനായില്ല.
A 22-year-old woman, Anusha, was brutally beaten to death by her husband, Paramesh Kumar, 28, over dowry demands in Vikarabad, Telangana. The incident, captured on CCTV, shows Kumar assaulting Anusha with a wooden log, leading to her death. He has been arrested by the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."