12ാം അങ്കത്തിൽ പത്താനെ വീഴ്ത്തി ബുംറക്കൊപ്പം; വമ്പൻ കുതിപ്പുമായി ഇന്ത്യൻ താരം
വഡോദര: ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 301 റൺസ് വിജയലക്ഷ്യം. വഡോദരയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് അടിച്ചെടുത്തത്.
ഇന്ത്യൻ ബൗളിങ്ങിൽ ഹർഷിത് റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുൽദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരത്തിലെ രണ്ട് വിക്കറ്റുകൾ നേടിയതോടെ ന്ത്യക്കായി ആദ്യ 12 ഏകദിന മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ ആയി മാറാനും ഹർഷിത് റാണക്ക് സാധിച്ചു. 12 ഏകദിനത്തിൽ നിന്നും 22 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ഇത്ര തന്നെ വിക്കറ്റുകൾ നേടിയ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്കൊപ്പമാണ് നിലവിൽ റാണയുടെ സ്ഥാനം. ആദ്യ 12 ഏകദിനത്തിൽ നിന്നുമായി 21 വിക്കറ്റുകൾ നേടി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ, പ്രസിദ്ധ് കൃഷ്ണ മറികടന്നാണ് ഹർഷിത് റാണയുടെ കുതിപ്പ്. 29 വിക്കറ്റുകൾ നേടിയ അജിത് അഗാർക്കർ ആണ് ഒന്നാം സ്ഥാനത്തുള്ളത്.
ഒരു ഇന്ത്യൻ ബൗളറുടെ പേരിലുമില്ലാത്ത ഒരു അപൂർവ നേട്ടത്തിന് കൂടി ഉടമയാണ് ഹർഷിദ് റാണ. മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നിലധികം വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളർ ആണ് റാണ.
അതേസമയം മത്സരത്തിൽ ന്യൂസിലാൻഡിനായി ഡെവോൺ കോൺവെ, ഹെൻറി നിക്കോൾസ്, ഡാറിൽ മിച്ചൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. നിക്കോൾസ് 69 പന്തിൽ 62 റൺസാണ് നേടിയത്. എട്ട് ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. കോൺവെ 67 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സും അടക്കം 56 റൺസും നേടി. 71 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 84 റൺസാണ് മിച്ചൽ നേടിയത്.
India set a target of 301 runs to win in the first ODI against New Zealand. Harshit Rana took two wickets in the match. With his two wickets in the match, Harshit Rana also became the second Indian bowler to take the most wickets in the first 12 ODIs for India. The player took 22 wickets in 12 ODIs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."