'റീവൈൽഡ് അറേബ്യ'; വംശനാശഭീഷണി നേരിടുന്ന ഹൗബാര പക്ഷികളെ സംരക്ഷിച്ച് സഊദി അറേബ്യ
ജിദ്ദ: അറേബ്യൻ ഉപദ്വീപിൽ ഏഷ്യൻ ഹൗബാര പക്ഷികൾ വംശനാശത്തിന്റെ വക്കിലെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ. സംരക്ഷണ പ്രവർത്തനങ്ങൾ സജ്ജീവമാണെങ്കിലും എണ്ണം ക്രമാതീതമായി കുറയുന്നതായാണ് റിപ്പോർട്ടുകൾ. സഊദിയിൽ സ്ഥിരം കണ്ടുവരാറുള്ള ഹൗബാര പക്ഷികളുടെ ഇപ്പോഴത്തെ എണ്ണം പൂജ്യമായി മാറിയിരിക്കുന്നു. 2003ലാണ് ഏഷ്യൻ ഹൗബാരയെ ഒരു പ്രത്യേക ഇനമായി ഔദ്യോഗികമായി അംഗീകരിച്ചത്.
മുൻപ് ആഫ്രിക്കൻ ഹൗബാരയുടെ ഒരു ഉപവിഭാഗമായാണ് ഇവയെ കണക്കാക്കിയിരുന്നത്. ശാസ്ത്രീയ പഠനത്തിൽ ഇവ ആഫ്രിക്കൻ വർഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നാണ് കണ്ടെത്തൽ. സഊദി അറേബ്യയുടെ വടക്കൻ മേഖലകളിൽ ഇവയെ സംരക്ഷിക്കുന്നതിനുള്ള വാസസ്ഥലങ്ങൾ ഒരുക്കുന്നുണ്ട്. 'റീവൈൽഡ് അറേബ്യ' ദൗത്യത്തിലൂടെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിൽ 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ ഹൗബാര പക്ഷികളെ വിജയകരമായി പുനരവതരിപ്പിക്കുകയാണ് മന്ത്രാലയം.
After being absent for over 35 years, the critically endangered Asian houbara bustard is being reintroduced into the wild in Saudi Arabia. As part of the "ReWild Arabia" mission, the Prince Mohammed bin Salman Royal Reserve has successfully released these birds, supported by advanced conservation programs and restoration habitats in the Kingdom's northern regions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."