കാര്യവട്ടത്തിൽ കസറി ഇഷാൻ കിഷൻ; ഒറ്റ സെഞ്ച്വറിയിൽ വീണത് സഞ്ജുവടക്കമുള്ള വമ്പന്മാർ
തിരുവനന്തപുരം: ഇന്ത്യക്കെതിരായ അവസാന ടി-20യിൽ ന്യൂസിലാൻഡിന് 272 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 271 റൺസ് അടിച്ചെടുത്തത്.
സെഞ്ച്വറി നേടിയ ഇഷാൻ കിഷനും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യക്ക് മിന്നും ടോട്ടൽ സമ്മാനിച്ചത്. 43 പന്തിൽ പുറത്താവാതെ 103 റൺസ് നേടിയാണ് കിഷൻ തിളങ്ങിയത്. ആറ് ഫോറുകളും 10 സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ടി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഇഷാന് സാധിച്ചു.
ടി-20യിലെ ഏഴാം സെഞ്ച്വറിയാണ് താരം നേടിയത്. ഇത്ര സെഞ്ച്വറി നേടിയ കെഎൽ രാഹുലിനൊപ്പമാണ് നിലവിൽ ഇഷാൻ. ടി-20യിൽ ആറ് സെഞ്ച്വറികൾ നേടിയ ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ശുഭ്‌മൻ ഗിൽ എന്നിവരെ മറികടന്നാണ് ഇഷാന്റെ മുന്നേറ്റം. എട്ട് സെഞ്ച്വറികളുമായി അഭിഷേക് ശർമ്മ, രോഹിത് ശർമ്മ, എന്നിവരാണ് രണ്ടാമതുള്ളത്. ഒമ്പത് സെഞ്ച്വറികൾ നേടിയ വിരാട് കോഹ്‌ലിയാണ് ഒന്നാമൻ.
29 പന്തിൽ 63 റൺസ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. നാല് ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഹർദിക് പാണ്ഡ്യാ 17 പന്തിൽ 42 റൺസും അഭിഷേക് ശർമ്മ 16 പന്തിൽ 30 റൺസും നേടി തിളങ്ങി.
New Zealand set a huge target of 272 runs to win in the final T20I against India. Batting first, India scored 271 runs for the loss of five wickets in the match being played at the Kariyavattom Greenfield Stadium in Thiruvananthapuram. Ishan Kishan shone by scoring an unbeaten 103 runs off 43 balls. The player's innings consisted of six fours and 10 sixes. With this, Ishan was able to move up to third place in the list of players who have scored the most centuries in T20Is. This was his seventh century in T20Is.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."